Culture
സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ കൊലപ്പടുത്താന്‍ ട്രംപ് നിര്‍ദേശം നല്‍കി; ഞെട്ടിക്കുന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ട്രംപ് രംഗത്ത്

വാഷിങ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ കൊലപ്പെടുത്താന്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിന് താന്‍് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇത് വ്യാജപ്രചരണമാണെന്നും ഇത്തരത്തിലൊരു കാര്യം പ്രതിരോധ വകുപ്പുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ട്രംപ് ആരോപണത്തില്‍ പ്രതികരിച്ചു.
അമേരിക്കയിലെ പ്രശസ്ത അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ബോബ് വുഡ്വാര്‍ഡിന്റെ ‘ഫിയര്‍: ട്രംപ് ഇന്‍ ദ വൈറ്റ്ഹൗസ്’ പുസ്തകത്തിലാണ് ബഷാറുല്‍ അസദിനെ കൊലപ്പെടുത്താന്‍ ട്രംപ് നിര്‍ദേശം നല്‍കിയെന്ന ഗുരുതര ആരോപണമുള്ളത്. വൈറ്റ്ഹൗസിന്റെ ഉള്ളറക്കഥകള്‍ പുറത്തുകൊണ്ടുവരുന്ന പുസ്തകത്തിലെ പല വിവരങ്ങളും ഞെട്ടിക്കുന്നവയാണ്. അതേസമയം പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ഈ ആരോപണം നിഷേധിച്ചിരിക്കുകയാണ്.
യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍, കെല്ലി, വൈറ്റ്ഹൗസ് വക്താവ് സാറ സാന്‍ഡേഴ്സ് എന്നിവര്‍ ട്രംപിനെക്കുറിച്ച് നടത്തുന്ന പല മോശം പരാമര്‍ശങ്ങളും പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. വിഡ്ഢി, നുണയന്‍ എന്നൊക്കെയാണ് അവര്‍ ട്രംപിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ തന്ത്രപ്രധാനമായ പല രേഖകളും ഒപ്പുവെക്കാന്‍ അനുവദിക്കാതെ ട്രംപിന്റെ ഡസ്‌കില്‍നിന്ന് മാറ്റിവെച്ചിരിക്കുകയാണെന്നാണ് പുസ്തകത്തിലെ മറ്റൊരു വെളിപ്പെടുത്തല്‍. അത്തരം രേഖകളില്‍ ട്രംപ് ഒപ്പുവെച്ചാല്‍ ദൂരവ്യപാക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അവര്‍ ഭയക്കുന്നു. ഭരണപരമായ അട്ടിമറിക്ക് തുല്യമാണ് ഇതെന്ന് വുഡ്വാര്‍ഡ് അഭിപ്രായപ്പെടുന്നു.
ദേശകാര്യങ്ങളില്‍ അഞ്ചാം ക്ലാസുകാരന്റേയോ ആറാം ക്ലാസുകാരന്റേയോ വിവരം മാത്രമാണുള്ളതെന്ന് മാറ്റിസ് പറഞ്ഞതായി പുസ്തകം വെളിപ്പെടുത്തുന്നു. ട്രംപ് വീണ്ടുവിചാരമില്ലാതെ ഒപ്പുവെക്കുമെന്ന് ഭയന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോണും വൈറ്റ്ഹൗസ് സ്റ്റാഫ് സെക്രട്ടറി റോബ് പോര്‍ട്ടറും പ്രധാന രേഖകളെല്ലാം അദ്ദേഹത്തിന്റെ കണ്ണില്‍പെടാതെ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കയെ ദോഷകരമായി ബാധിക്കുമെന്ന് ഭയന്നാണ് അവര്‍ അത് ചെയ്തത്. ട്രംപ് ഭരണകൂടത്തിലെ പൊട്ടിത്തെറികളും മറ്റും വുഡ്വാര്‍ഡിന്റെ നിഗമനങ്ങളെ ശരിവെക്കുന്നവയാണ്.
1970കളില്‍ അന്നത്തെ യു.എസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന് സ്ഥാനമൊഴിയേണ്ടിവന്ന വാട്ടര്‍ഗേറ്റ് അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നതിലൂടെയാണ് വുഡ്വാര്‍ഡ് ലോക പ്രശസ്തനായത്. അമേരിക്കയില്‍ ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമപ്രവര്‍ത്തകരിലൊരാണ് പുസ്തക രചയിതാവായ വുഡ്വാര്‍ഡ്സ്. പുസ്തകം ഈ മാസം 11നാണ് വിപണിയിലെത്തുന്നത്. നേരത്തെ ജോര്‍ജ് ബുഷ്, ബറാക് ഒബാമ എന്നിവരെപ്പറ്റി അദ്ദേഹം പുസ്തകം എഴുതിയിട്ടുണ്ട്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala2 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala13 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india3 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി
-
kerala3 days ago
തിരുവനന്തപുരത്ത് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു
-
india3 days ago
ഓപ്പറേഷന് സിന്ദൂറിനിടെ സൈനിക നീക്കത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ത്തിയ ചാരന് അറസ്റ്റില്‍