More
ഇറാഖില്‍ ഐ.എസിന്റെ കഥ കഴിഞ്ഞു

ബാഗ്ദാദ്: കടുത്ത പോരാട്ടത്തിനൊടുവില്‍ ഐ.എസ് തീവ്രവാ ദികള്‍ കൈവശം വച്ച അവസാന നഗരവും ഇറാഖ് സേന പിടിച്ചെടുത്തു. ഇതോടെ ഐ.എസ് തീവ്രവാദത്തിനെതിരെയുള്ള രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തിന് അന്ത്യം. ഇറാഖിലെ അതിര്‍ത്തി നഗരമായ രാവാ ആണ് സൈന്യം കീഴടക്കിയത്. ഐഎസ് ചെറുത്ത് നില്‍പ്പിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഇറാഖിലും സമീപ രാജ്യമായ സിറിയയിലും 2014 മുതല്‍ ഐഎസ് തീവ്രവാദത്തിനെതിരെ പോരാട്ടം നടന്നു വരികയാണ്. രാവായില്‍ നിന്നു ഐഎസിനെ പൂര്‍ണമായും തുരത്തിയതായും പിടിച്ചെടുത്ത കെട്ടിടങ്ങളില്‍ രാജ്യത്തിന്റെ പതാക ഉയര്‍ത്തിയതായും ഇറാഖ് ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ അമീര്‍ റഷീദ് പോരാട്ടത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ മാസം ഒന്‍പതിന് സിറിയന്‍ അതിര്‍ത്തിയായ രാവാ പിടിച്ചെടുത്തതായി സൈന്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നഗരത്തിന്റെ ഒരു ഭാഗം ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ പ്രവിശ്യ പൂര്‍ണമായി കഴിഞ്ഞ ദിവസം സൈന്യം കിഴടക്കുകയായിരുന്നു. ഐഎസിനെ പൂര്‍ണമായി രാജ്യത്തു നിന്നു തുരത്താന്‍ സൈന്യം നിരീക്ഷണവും തിരച്ചിലും ശക്തമാക്കി.
നഗരങ്ങള്‍ പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ മാസങ്ങളിലായി ഭീകരസംഘടനയായ ഐഎസിനു നിയന്ത്രണമുള്ള ഇറാഖിലെ അവസാന പട്ടണമായ അല്‍ ഖയിം ലക്ഷ്യമിട്ടായിരുന്നു സേനയുടെ പ്രവര്‍ത്തനം. ഇവിടെ നിന്നുമാണ് അവസാന പോരാട്ടത്തിലേക്ക് സേന തയാറെടുത്തത്. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റാവ, അല്‍ ഖയിം എന്നീ പട്ടങ്ങളിലായിരുന്നു സേനയുടെ മുന്നേറ്റം. സിറിയയിലേക്കുള്ള അതിര്‍ത്തി പാതകള്‍ അടച്ചതോടെ ഐഎസിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. ഒറ്റപ്പെട്ടു പോയ അവസ്ഥയിലായി ഐഎസ് കേന്ദ്രങ്ങള്‍. ഇതിനിടയില്‍ ദേറുല്‍ സോര്‍ നഗരവും സേന പിടിച്ചെടുത്തിരുന്നു. റാവയില്‍ നിന്ന് അതിര്‍ത്തിയിലെ മരുഭൂമിയിലേക്കു പലായനം ചെയ്ത ഐഎസ് ഭീകരരെ പിന്തുടരുകയാണ് സൈന്യം. സിറിയ-ഇറാഖ് അതിര്‍ത്തിയില്‍ കാവല്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സിറിയയില്‍ ഐഎസിന്റെ അവസാന താവളമായ അല്‍ബബു കമലിലും കഴിഞ്ഞ രണ്ടു ദിവസമായി കനത്ത പോരാട്ടം നടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ബു കമല്‍ സൈന്യം പിടിച്ചെടുത്തെങ്കിലും തുരങ്കങ്ങളില്‍ ഒളിച്ചിരുന്ന ഭീകരര്‍ തിരിച്ചടിച്ചതോടെ സൈന്യം പിന്‍മാറി. ഒട്ടേറെ പ്രവിശ്യകള്‍ ഇറാഖിലും സിറിയയിലുമായി കീഴിലുണ്ടെന്നായിരുന്നു ഐ.എസ് തീവ്ര വാദികളുടെ അവകാശവവാദം. എന്നാല്‍ സിറിയയിലെ റാഖയും ഇറാഖിലെ മൊസൂളും ഉള്‍പ്പെടെ ഐ.എസിന്റെ ശക്തികേന്ദ്രങ്ങളെല്ലാം സൈന്യം തിരിച്ചുപിടിച്ചു. എഴുപത്തിയഞ്ച് ലക്ഷത്തോളം ജനങ്ങളെ ഐ.എസിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാനായതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.
kerala
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
kerala
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
kerala
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.
നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Article3 days ago
അഗ്നി ഭീതിയിലെ കോഴിക്കോട്
-
kerala3 days ago
വീണ്ടും തകര്‍ന്ന് ദേശീയപാത; മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളല്‍