Connect with us

india

ഫ്രാന്‍സിന്റെ ചരിത്രമറിയാത്ത അ.മു.ശാ. സെക്രട്ടറി; വംശീയവിദ്വേഷത്തിന് ടി.ജി മോഹന്‍ദാസിനെ ട്രോളി സോഷ്യല്‍മീഡിയ

”സ്‌പോര്‍ട്‌സ് കാണേണ്ട സമയത്ത് കാണാതെ ശാഖയില്‍ പോയി ഇരുന്നാല്‍ ഇങ്ങനെയിരിക്കും….അയാളുടെ സൗന്ദര്യം അയാളുടെ ഫുട്‌ബോളില്‍ ആണ്…തന്റെ സൗന്ദര്യം ചാണക കുഴിയിലെ പുഴുവിന്റെയും ?? ” എന്നാണ ്മറ്റൊരു പോസ്റ്റ്.

Published

on

ഫ്രാന്‍സ് ലോകകപ്പില്‍ പരാജയപ്പെട്ടതിന് അതിന്റെ താരം എംബാപ്പെയെ അധിക്ഷേപിച്ച ആര്‍.എസ്.എസ് സൈദ്ധാന്തികനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍.  കറുത്ത എംബാപ്പെയെ കണ്ടാല്‍ ഏഴുദിവസം പനി പിടിച്ചുകിടക്കുമെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ പരിഹാസം. അതേസമയം ബി.ജെ.പി മുന്‍സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കറുത്തിട്ടല്ലേ എന്നും അദ്ദേഹത്തെ കണ്ടാല്‍ പനി വരുമോ എന്നും മോഹന്‍ദാസിനോട് ചോദിക്കുന്നുണ്ട്. പ്രസ്താവനയെ ചെറ്റത്തരമെന്നാണ ്മറുനാടന്‍ മലയാളി ചാനല്‍ വിശേഷിപ്പിച്ചത്.

”സ്‌പോര്‍ട്‌സ് കാണേണ്ട സമയത്ത് കാണാതെ ശാഖയില്‍ പോയി ഇരുന്നാല്‍ ഇങ്ങനെയിരിക്കും….അയാളുടെ സൗന്ദര്യം അയാളുടെ ഫുട്‌ബോളില്‍ ആണ്…തന്റെ സൗന്ദര്യം ചാണക കുഴിയിലെ പുഴുവിന്റെയും ?? ” എന്നാണ ്മറ്റൊരു പോസ്റ്റ്.

ഈ വര്‍ഗ്ഗീയവാദിയെ പകല്‍ സമയത്ത് കണ്ടാല്‍ പോലും പ്രേതങ്ങള്‍ വരെ പേടിക്കും……അന്നേരമാ…?? ” മറ്റൊരു പോസ്റ്റ്.

മറ്റൊന്നിങ്ങനെയാണ്:-

”Dear TG Mohandas

You’re a shame for the whole country. This many years of experience and see what low level of thoughts you have.
I’m not sure who is going to correct you. But this kind of racist venom that you spewing has no place in our society.
Our country is known for celebrating its diverse culture, beliefs and practices. Our culture taught the world “Vasudaiva Kudumbakam “ – The Whole World is One Family.
People with right sense of humanity & commonsense will not insult or judge anyone based on their colour.
Mr TG Mohandas survives in Twitter with an army full of fake profiles which he feeds to make engagement for his posts. ( I’m sure Elon Musk will take care of it in the future ).
Shame!
Grow up.
NB : This is my personal opinion & hence no other person will be responsible for this.”

ഫ്രാന്‍സില്‍ കറുത്ത വര്‍ഗക്കാര്‍ കുടിയേറിയതിന്റെ ചരിത്രമറിയാത്തവരാണ് ഇതൊക്കെ പറയുന്നതെന്നാണ് പ്രമുഖ ആക്ടിവിസ്റ്റ് മൃദുലദേവിയുടെ പരിഹാസം. അവരുടെ പോസ്റ്റില്‍നിന്ന്:

ആഫ്രിക്കന്‍ സമൂഹങ്ങളെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് അടിമകളായി കൊണ്ടുപോയിട്ടുണ്ടെന്നും ചെന്നെത്തിയ രാജ്യങ്ങളില്‍ കഴിയേണ്ടി വന്ന അവരുടെ പിന്മുറക്കാര്‍ എത്തിച്ചേര്‍ന്ന നാടിന്റെ ഭാഗമാവുകയും പുതിയ ജന സമൂഹമായി മാറുകയും ചെയ്തിട്ടുണ്ടെന്ന് ലോകത്തില്‍ മിക്കവര്ക്കും അറിയാം.എന്നാല്‍ അണ്ടിമുക്ക് ശാഖയുടെ അംഗങ്ങള്‍ ആ ശാഖയുടെ വാതിലിനപ്പുറം മറ്റൊന്നും കാണാത്തതിനാലും, അതുകൊണ്ട് തന്നെ ഇടപഴകി ലഭിക്കുന്ന സാമൂഹിക വിദ്യാഭ്യാസം കിട്ടാത്തതിനാലും ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഇമ്മാതിരി നിലവാരം കുറഞ്ഞ പ്രസ്താവനകള്‍ ഇടയ്ക്കിടെ പുറപ്പെടുവിക്കാറുണ്ട്.

പ്രിയ അ.മു.ശാ. സെക്രട്ടറി,

ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം ഫ്രഞ്ച് സംസാരിക്കുന്നവര്‍ ആഫ്രിക്കന്‍ സമൂഹങ്ങളാണ്. ഫ്രാന്‍സിന്റെ കോളനികളില്‍നിന്നുള്ള ഫ്രഞ്ച് സംസാരിക്കുന്ന. കറുത്ത വംശജര്‍ ലോകത്തിനു സമ്മാനിച്ച നവോത്ഥാന പ്രസ്ഥാനമാണ് നെഗ്രിട്യൂഡ്.സാമ്രാജ്യത്ത്വത്തിനെതിരെയും, വര്‍ണ വിവേചനത്തിനെതിരെയും, കല കൊണ്ടും, സാഹിത്യം കൊണ്ടും,, സാംസ്‌കാരികത കൊണ്ടും ഫ്രാങ്ക്‌ഫോണ്‍ ബുദ്ധിജീവികള്‍ ഉയര്‍ത്തിയ ഉണര്‍വ് ഇങ്ങ് ഇന്ത്യയില്‍ വരെ അലയടിച്ചെങ്കിലും അ. മു.ശ അംഗങ്ങള്‍ അതൊന്നുമറിയാതെ ഇപ്പോഴും കറുത്ത സാംസ്‌കാരികതയെ കറുത്ത പ്രേതങ്ങള്‍ ആയി മാത്രം വിവക്ഷിക്കുന്ന നിലവാരത്തില്‍ തന്നെ നില കൊള്ളുന്നു.

കൂട്ടത്തില്‍ എഴുത്തും വായനയും അറിയാവുന്ന മോഹന്‍ദാസിന്റെ വിവരം ഇതാണെങ്കില്‍ ‘അ. മു. ശാ ‘ യിലെ ബാക്കി അംഗങ്ങളുടെ നിലവാരം എന്തായിരിക്കും? പ്രിയ സെക്രട്ടറി താങ്കള്‍ ‘അ. മു. ശാ’ മിനിമം ഒരു കിണ്ടി മുക്ക് ശാഖയായെങ്കിലും ഉയര്‍ത്താന്‍ പണിയെടുക്കുവാന്‍ താത്പര്യപ്പെടുന്നു.

 

india

ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് കത്തെഴുതി സാദിഖലി ശിഹാബ് തങ്ങൾ

ഇന്ത്യയ്ക്ക് ഹജ്ജ് സീറ്റുകൾ കുറഞ്ഞത് സൗദി രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്

Published

on

കോഴിക്കോട്: ഇന്ത്യക്ക് നേരത്തെ അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയിൽ ഗണ്യമായ കുറവ് വന്ന സാഹചര്യത്തിൽ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യരപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

2025 ഏപ്രിൽ 22 ന് ജിദ്ദയിലേക്കുള്ള സന്ദർശനം നടക്കുമ്പോൾ, സൗദി നേതൃത്വവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ ഈ വിഷയം ഉൾപ്പെടുത്താൻ തങ്ങൾ അഭ്യർത്ഥിച്ചു. 2025-ൽ ഇന്ത്യൻ തീർഥാടകർക്കുള്ള പൂർണ്ണ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ സൗദി സർക്കാരിനെ പ്രേരിപ്പിക്കുന്നതിൽ ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രി ഇടപെടണം. ഇസ്ലാമിന്റെ അഞ്ച് തൂണുകളിൽ ഒന്നാണ് ഹജ്ജ്. ഈ പുണ്യ തീർത്ഥാടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്ലിംകളുണ്ട്. ക്വാട്ടയിലെ കുറവ് ഈ ആത്മീയ ബാധ്യത നിറവേറ്റുന്നതിനായി വർഷങ്ങളായി തയ്യാറെടുക്കുന്ന തീർത്ഥാടകർക്കിടയിൽ ദുരിതത്തിന് കാരണമായിട്ടുണ്ട്.

സാമ്പത്തിക, സാംസ്‌കാരിക, തന്ത്രപരമായ ബന്ധങ്ങൾ ഉൾക്കൊള്ളുന്ന ദീർഘകാലവും ബഹുമുഖവുമായ പങ്കാളിത്തമാണ് ഇന്ത്യയും സൗദി അറേബ്യയും പങ്കിടുന്നത്. ഈ വിഷയം അഭിസംബോധന ചെയ്യുന്നത് വഴി ദശലക്ഷക്കണക്കിന് ആളുകളുടെ മതവികാരങ്ങളെ ഉയർത്തിപ്പിടിക്കുക മാത്രമല്ല, നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്യും.- തങ്ങൾ കത്തിൽ പറഞ്ഞു.

Continue Reading

india

വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടം; മുസ്‌ലിംലീഗിനെ അഭിനന്ദിച്ച് കപില്‍ സിബല്‍

Published

on

ഡൽഹി: വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിനെ അഭിനന്ദിച്ച് സുപ്രിംകോടതിയിൽ മുസ്‍ലിം ലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം അഡ്വ. ഹാരിസ് ബീരാൻ എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ എന്നിവർ കപിൽ സിബലിനെ സന്ദർശിച്ച് പാർട്ടിക്ക് വേണ്ടി നന്ദി അറിയിച്ചു. സമഗ്രമായി ഈ വിഷയത്തെ സമീപിച്ച ഹാരിസ് ബീരാനെ കപിൽ സിബൽ അഭിനന്ദിച്ചു. ഈ വിഷയത്തിൽ ആദ്യമായി എന്നെ സമീപിച്ചത് ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗാണ്.

”സുപ്രിംകോടതിയിൽ ഈ വിഷയം എത്തിക്കാൻ മുസ്‍ലിം ലീഗ് കാണിച്ച താൽപര്യത്തെ അഭിനന്ദിക്കുന്നു. വഖഫിന്‍റെ മാത്രം പ്രശ്നമായിട്ടല്ല, രാജ്യത്തിന്‍റെ ബഹുസ്വരതയെയും സംസ്‌കാരത്തെയും ഭരണഘടനയെയും ബാധിക്കുന്ന വിഷയമായിട്ടാണ് മുസ്‍ലിം ലീഗ് ഈ കേസിനെ കണ്ടത്. ഇത് ഭരണഘടനയും രാജ്യത്തിന്‍റെ മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. മുസ്‍ലിം ലീഗിനെയും ഹാരിസ് ബീരാനെയും പ്രത്യേകം അഭിനന്ദിക്കുന്നു” കപിൽ സിബൽ പറഞ്ഞു.

ഏത് പാതിരാത്രിയിലും കയറിവരാൻ പറ്റുന്ന ഇടമാണ് കപിൽ സിബലിന്‍റെ വീടെന്ന് അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. വഖഫ് ഭേദഗതി ബിൽ ചർച്ചക്ക് വന്ന സമയത്ത് തന്നെ രാജ്യസഭയിൽവെച്ച് അദ്ദേഹത്തെ കാണുകയും നിയമ പോരാട്ടം ആലോചിക്കുകയും ചെയ്തു. സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്‍ലിം ലീഗ് എം.പിമാരും നേരിട്ട് കണ്ടാണ് അദ്ദേഹത്തെ കേസ് ഏൽപിച്ചത്. മുസ്‍ലിംലീഗിന് വേണ്ടി രണ്ട് ദിവസവും അദ്ദേഹം സുപ്രിംകോടതിയിൽ ഹാജരായി.- ഹാരിസ് ബീരാൻ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

‘ഞാന്‍ എന്നും മുസ്‌ലിംകള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പം, പുതിയ നിയമം മുസ്‌ലിംകള്‍ക്ക് എതിര്’: വഖഫ് ഭേദഗതി നിയമത്തിനെതിരെ വിജയ്

Published

on

വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ്. പുതിയ നിയമം മുസ്‌ലിംകള്‍ക്ക് എതിര്. താന്‍ എന്നും മുസ്‌ലിംകള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പമെന്നും വിജയ് പറഞ്ഞു. എക്‌സിലാണ് വിജയ് പ്രതികരണം പങ്കുവച്ചത്.

അതേസമയം വഖഫ് ഹര്‍ജികളില്‍ ഇടക്കാല സുപ്രീംകോടതി ഉത്തരവ് നല്‍കി. നിലവില്‍ വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.

കേന്ദ്രത്തിന് മറുപടി നല്‍കാന്‍ 7 ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫിക്കേഷന്‍ ചെയ്യാന്‍ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Continue Reading

Trending