Connect with us

Culture

മധുവിന്റെ കൊലപാതകം: മുസ്‌ലിം വിദ്വേഷ ട്വീറ്റുമായി സെവാഗ്

Published

on

കേരള ജനതയുടെ മനഃസാക്ഷിയെ നടുക്കിയ അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ജാതി-മത-രാഷ്ട്രീയം മാറ്റിനിര്‍ത്തി സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ കൊലപാതകത്തിന് പിന്നില്‍ മുസ്‌ലിംകളെന്ന ട്വീറ്റുവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് രംഗത്ത്.

പാവപ്പെട്ട ആദിവാസി യുവാവ് മധു ഒരു കിലോ അരികിലോ മോഷ്ടിച്ചതിന് ഉബൈദ് , ഹുസൈന്‍ , അബ്ദുല്‍കരീം എന്നിവരുടെ മര്‍ദ്ദനത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. പ്രബുദ്ധ സമൂഹത്തിന് ഇത് അപമാനമാണ്, എനിക്ക് ലജ്ജ തോന്നുന്നു. ഒരു വ്യത്യാസവുമില്ല. സെവാഗ് ട്വീറ്റ് ചെയ്തു.

 

മധുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല്‍പതോളം പേര്‍ പങ്കെടുത്തെന്നും അതില്‍ പന്ത്രണ്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കെയാണ് ആക്രമണ സംഘത്തിലെ മൂന്നു മുസലിം പേരുകള്‍ മാത്രം പരാമര്‍ശിച്ചിട്ടുള്ള സെവാഗിന്റെ മുസ്‌ലിം വിരുദ്ധത തുറന്നു കാട്ടുന്ന ട്വീറ്റ്. നേരത്തെ കാശ്മീര്‍ വിഷയങ്ങളിലടക്കം സംഘ് പരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചു വരുന്ന താരത്തിന്റെ മുസ്‌ലിം വിരുദ്ധത ഒരിക്കല്‍ കൂടി മറനീങ്ങി പുറത്തുവന്നിരിക്കുകയാണ്.

സെവാഗിന്റെ ട്വീറ്റ് ഏറ്റുപിടിച്ച ചിലര്‍ മുസ്‌ലികള്‍ മധുവിനെ കൊന്നു എന്ന ഹാഷ് ടാഗുകളുമായി ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ക്രൂരതയിലും വര്‍ഗീയത പ്രചരിപ്പിക്കുന്ന താരത്തിനോട് കള്ളം പറയുന്നത് നിര്‍ത്തൂ എന്നുള്ള മറുപടികളും ചിലര്‍ കുറിച്ചു. ആരെ തൃപ്തിപ്പെടുത്താനാണ് ഈ വര്‍ഗീയ വിദ്വേഷ ശ്രമമെന്നാണ് ചിലരുടെ ചോദ്യം.

മധു കൊലപ്പെട്ട സംഭവത്തില്‍ കഷി-മത-രാഷ്ട്രീയ ഭേദമന്യ കേരള ജനത ഒരേ സ്വരത്തില്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്നും മധുവിന് നീതി ഉറപ്പാക്കണമെന്നാവിശ്യവുമായി രംഗത്തെത്തുമ്പോള്‍ സംഘ് പരിവാര്‍ പേജുകളും ഗ്രൂപ്പുകളും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് തുടരുകയാണ്.

kerala

കണ്ണൂരിൽ സ്വകാര്യബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തി

വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്. 

Published

on

കണ്ണൂരിൽ സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തിയത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്.

എന്നാൽ വെടിയുണ്ടകൾ ആരുടേതാണെന്ന് വ്യക്തമല്ല. തിരകൾ പൊലീസിന് കൈമാറി. സംഭവത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

ഇടുക്കിയില്‍ നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍; ദമ്പതികള്‍ കസ്റ്റഡിയില്‍

ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

ഇടുക്കി ഖജനാപ്പാറയിൽ ഏലത്തോട്ടത്തിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. അരമനപ്പാറ എസ്‌റ്റേറ്റിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ ഇതരസംസ്ഥാന തൊഴിലാളികൾ മറവ് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായ്ക്കൾ കടിച്ച് കീറിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നുത്. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു.

Continue Reading

Film

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യം

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു.

Published

on

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് ഇടപെടാമെന്നും കേസിന്റെ അന്വേഷണഘട്ടത്തില്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നതെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

Continue Reading

Trending