Connect with us

india

കുഴല്‍ക്കിണറില്‍ കുടുങ്ങിയത് മൂന്നു ദിവസം; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

പാടത്തിന് സമീപത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്

Published

on

മധ്യപ്രദേശിലെ സെഹോറില്‍ 300 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചില്ല. കുഴല്‍ കിണറില്‍ വീണ് 3 ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്.

ഇന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. രണ്ടര വയസുള്ള സൃഷ്ടി കുശ്വാഹയാണ് മരിച്ചത്. മുഗോളി ഗ്രാമത്തിലാണ് ദാരുണ സംഭവം. പാടത്തിന് സമീപത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്.

300 അടി താഴ്ചയാണ് കിണറിനുള്ളത്. കുട്ടി 40 അടി താഴ്ചയിലാണ് ആദ്യം കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടി താഴ്ചയിലേക്ക് കുട്ടി വീണ്ടും പതിച്ചു.

india

ലവ് ജിഹാദ് ആരോപിച്ച് സലൂൺ തകർത്ത് ബിജെപി പ്രവർത്തകർ

Published

on

പൂനെ: ലവ് ജിഹാദ് ആരോപിച്ച് സലൂൺ തകർത്ത് ബിജെപി പ്രവർത്തകർ. സലൂണിലെ ജീവനക്കാരിൽ ഒരാൾ ഹിന്ദു പെൺകുട്ടിയെ ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കാൻ ഹിന്ദു പെൺകുട്ടിയെ സലൂണിലെ ജീവനക്കാരൻ നിർബന്ധിച്ചുവെന്ന് ബിജെപി പ്രവർത്തകയായ ഉജ്വല ഗൗഡ് ആരോപിച്ചു. പെൺകുട്ടിയുടെ താത്പര്യത്തിന് വിരുദ്ധമായി ഇസ്‌ലാം സ്വീകരിക്കാനും അവളെ നിർബന്ധിച്ചു. സംഭവം പുറത്തു പറയാതിരിക്കാൻ പെൺകുട്ടിക്ക് ഒരു ലക്ഷം രൂപ നൽകിയെന്നും ബിജെപി നേതാവ് ആരോപിച്ചു.

തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കറുത്ത പെയ്ന്റുമായി സലൂണിലേക്ക് അതിക്രമിച്ചു കയറിയ ബിജെപി പ്രവർത്തകർ സലൂൺ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കട തകർക്കുകയും ചെയ്തു.

സലൂൺ ഉടമയായ ജാവേദിനെ പ്രവർത്തകർ മർദിച്ചു. ഇയാളെ പിന്നീട് പൊലീസിന് കൈമാറി. പെൺകുട്ടിയെ മതം മാറ്റാൻ ശ്രമം നടന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് കോത്രുഡ് ഡിസിപി സന്ദീപ് ദേശ്മാനെ പറഞ്ഞു. സലൂൺ ഉടമയായ ജാവേദും വനിതാ ജീവനക്കാരിയും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ആരോപണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ആരോപണമുന്നയിച്ച യുവതി സലൂൺ ഉടമയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. സമയത്ത് തിരിച്ചുകൊടുക്കാൻ കഴിയാത്തതിനാൽ ഇവർ ജോലി രാജിവെക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതാണ് ലവ് ജിഹാദ് ആരോപണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Continue Reading

india

വഖഫ് നിയമം മതസ്വാതന്ത്രത്തിനും ഭരണഘടനയ്ക്കും എതിരായ ആക്രമണം; രാഹുൽ ഗാന്ധി

കോൺഗ്രസ് പിന്നാക്ക വിഭാഗത്തിനൊപ്പമെന്നും എല്ലാവർക്കും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

Published

on

രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന് എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരണത്തിലുള്ള തെലങ്കാനയിൽ വിപ്ലവകരമായ മാറ്റം നടത്തി. ഇത് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണം. പിന്നാക്കകാർക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പിന്നാക്കക്കാർക്കായി എന്തു ചെയ്തുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

കോൺഗ്രസ് പിന്നാക്ക വിഭാഗത്തിനൊപ്പമെന്നും എല്ലാവർക്കും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദാനിക്കും അംബാനിക്കും വേണ്ടി പൊതുമേഖല സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നു. അദാനിക്ക് വേണ്ടി രാജ്യത്തെ തീറെഴുതുന്നുവെന്ന് രാഹുൽ ​ഗാന്ധി വിമർശിച്ചു.

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ജയിച്ചത് അട്ടിമറിയിലൂടെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന് കൂട്ടു നിന്നുവെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു. വോട്ടർ പട്ടികയിൽ വ്യാപക തിരിമറി നടന്നുവെന്ന് അദേഹം ആരോപിച്ചു. ആർഎസ്എസിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. ത്രിവർണ്ണ പതാകയും ഭരണഘടനയും അംഗീകരിക്കാത്തവരാണ് ആർ.എസ് എസെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

ഓർഗനൈസറിലെ ലേഖനം പരാമർശിച്ച് രാഹുൽ. ക്രിസ്ത്യാനികൾക്ക് നേരെയും ആർഎസ്എസ് തിരിഞ്ഞു. അടുത്ത ഇരകൾ സിഖുകാർ ആയിരിക്കുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. വഖഫ് ബില്ലിന് ശേഷം ക്രിസ്ത്യാനികളുടെ ഭൂമിയിലേക്കാണ് ബിജെപിയുടെ പിടി നീളുന്നത്. വഖഫ് ബിൽ മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണമെന്ന് രാഹുൽ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വേർതിരിക്കുന്നതാണ് ബിജെപി നിലപാട്. അതിനെതിരെ കോൺഗ്രസ് പോരാടുമെന്ന് രാഹുൽ വ്യക്തമാക്കി.

Continue Reading

india

‘നിങ്ങള്‍ക്കും നിങ്ങളുടെ സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കും’: വഖഫ് പ്രതിഷേധങ്ങള്‍ക്കിടെ മുസ്‌ലിംളോട് മമത ബാനര്‍ജി

ബംഗാളില്‍ മുസ്‌ലിംകളുടെ അവകാശങ്ങളും സ്വത്തുക്കളും സംരക്ഷിക്കുമെന്ന് മമത ബാനര്‍ജി ഉറപ്പ് നല്‍കി.

Published

on

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ന്യൂനപക്ഷ സമുദായത്തെ പിന്തുണച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ മുസ്‌ലിംകളുടെ അവകാശങ്ങളും സ്വത്തുക്കളും സംരക്ഷിക്കുമെന്ന് മമത ബാനര്‍ജി ഉറപ്പ് നല്‍കി.

അതേസമയം രാഷ്ട്രീയ പ്രകോപനങ്ങള്‍ക്ക് ഇരയാകരുതെന്നും മമത അഭ്യര്‍ത്ഥിച്ചു. ‘ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക’ എന്ന് പറഞ്ഞുകൊണ്ട് ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. എല്ലാ സമുദായങ്ങള്‍ക്കിടയിലും ഐക്യം വളര്‍ത്തിക്കൊണ്ട് ബംഗാളില്‍ ‘വിഭജിച്ച് ഭരിക്കുന്ന’ രാഷ്ട്രീയം നിലനില്‍ക്കാന്‍ തന്റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിന്റെ അവകാശങ്ങളും സ്വത്തുക്കളും സംരക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി, ”ദീദി ഇവിടെയായിരിക്കുമ്പോള്‍, ദീദി നിങ്ങളെയും നിങ്ങളുടെ സ്വത്തുക്കളെയും സംരക്ഷിക്കും.”

നവകര്‍ മഹാമന്ത്ര ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി ബാനര്‍ജി പറഞ്ഞു, ‘ന്യൂനപക്ഷങ്ങളോട് എനിക്ക് പറയാനുണ്ട് – വഖഫ് സ്വത്ത് വിഷയത്തില്‍ നിങ്ങള്‍ക്ക് വേദനയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. വിശ്വസിക്കൂ, ഭിന്നിപ്പിച്ച് ഭരിക്കാന്‍ അനുവദിക്കുന്ന ഒന്നും ബംഗാളില്‍ സംഭവിക്കില്ല. നാമെല്ലാവരും ഒരുമിച്ച് ജീവിക്കും – ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്ന സന്ദേശം നല്‍കുക.

തന്റെ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കാനും വെല്ലുവിളികളെ അതിജീവിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രി ബാനര്‍ജി ന്യൂനപക്ഷ സമുദായങ്ങളോട് അഭ്യര്‍ത്ഥിച്ചു, ‘അവിശ്വാസം വേണ്ട, എല്ലാവരേയും വിശ്വസിക്കാം. ഒരുമിച്ച് നിന്നാല്‍ നമുക്ക് എല്ലാം ജയിക്കാം, ലോകം കീഴടക്കാം. ഈ സന്ദേശം ലോകത്തിന് നല്‍കാം.’

 

Continue Reading

Trending