Connect with us

More

ഇരട്ടദുരന്തത്തില്‍ നടുങ്ങി ഫിലിപ്പീന്‍സ്; ചുഴലിക്കാറ്റില്‍ മരണം 200: തീപിടിത്തം 37 മരണം

Published

on

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റിലും മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 ആയി. 144 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്. മിന്‍ഡനാവോ ദ്വീപില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ടെമ്പിന്‍ ചുഴലിക്കാറ്റിലും കനത്ത മഴയിലും ഒരു മലയോരഗ്രാമം പൂര്‍ണമായും തകര്‍ന്നു. നാല്‍പതിനായിരത്തിലേറെ പേരെ പുനരവധിവാസ ക്യാമ്പുകളിലേക്ക് മാറ്റി. എഴുതിപതിനായിരത്തിലേറെ പേര്‍ ചുഴലിക്കാറ്റില്‍ കെടുതി അനുഭവിക്കുന്നുണ്ടെന്ന് റെഡ്‌ക്രോസും റെഡ്ക്രസന്റ് സൊസൈറ്റീസും പറയുന്നു. പ്രളയബാധിത പ്രദേശങ്ങള്‍ പലതും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. മിന്‍ഡനാവോയുടെ വടക്കന്‍ മേഖലയില്‍ മാത്രം 135 പേര്‍ മരിക്കുകയും 72 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മലയോര ഗ്രാമമായ ഡലാമ ചുഴലിക്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ ഒന്നും അവശേഷിക്കുന്നില്ല. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കരകവിഞ്ഞൊഴുകിയ നദിയില്‍നിന്ന് ഇന്നലെ കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചു. മരണം ഇനിയും ഉയര്‍ന്നേക്കും.

അതേ സമയം ഫിലിപ്പീന്‍സിലെ ദെബൗ നഗരത്തില്‍ ഷോപ്പിങ് മാളിലുണ്ടായ തിപിടിത്തത്തില്‍ 37 പേര്‍ മരിച്ചു. ഒരു അമേരിക്കന്‍ കമ്പനിയുടെ കോള്‍ സെന്റര്‍ ജീവനക്കാരും മരിച്ചവരില്‍ പെടും. മാളിന്റെ നാലാം നിലയില്‍നിന്നാണ് തീപടര്‍ന്നത്.

മുകളിലെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്ററില്‍ കുടുങ്ങിയവരാണ് ഏറെയും മരിച്ചത്. കെട്ടിടത്തില്‍ കുടുങ്ങിയവരില്‍ ആരും രക്ഷിപ്പെട്ടിട്ടില്ലെന്നാണ് വിവരം. തടി ഉല്‍പന്നങ്ങളും തുണിയും വില്‍ക്കുന്ന സ്ഥലത്തുനിന്ന് പടര്‍ന്നുപിടിച്ച തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. അമേരിക്കന്‍ ബഹുരാഷ്ട്ര മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനി എസ്എസ്‌ഐയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പൂര്‍ണമായും കത്തിനശിച്ചു.

കുറഞ്ഞ വേതനവും ശക്തമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും കാരണം അന്താരാഷ്ട്ര കമ്പനികളെല്ലാം കസ്റ്റമര്‍ കോള്‍ സെന്ററുകള്‍ ഏറെയും സ്ഥാപിക്കുന്നത് ഫിലിപ്പീന്‍സിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും വെന്റിലേഷന്‍ സൗകര്യമുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
തെക്കന്‍ ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ നഗരമാണ് ദെബൗ. ഇരുപത് വര്‍ഷത്തോളം പ്രസിഡന്റ് ഡ്യുടര്‍ട്ടെയായിരുന്നു ദെബൗ മേയര്‍. അദ്ദേഹത്തിനുശേഷം മകളാണ് നഗരത്തിന്റെ മേയര്‍. മകന്‍ വൈസ് മേയറുമാണ്.

kerala

രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

Published

on

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.

Continue Reading

kerala

ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍

മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

Published

on

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.

മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.

Continue Reading

kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

Published

on

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.

Continue Reading

Trending