Connect with us

india

കുംഭമേളയിലെ ഗതാഗതക്കുരുക്ക്; മാഘി പൂര്‍ണിമ സ്‌നാനിന് മുന്നോടിയായി വാഹന നിരോധന മേഖല പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസം തീര്‍ഥാടകര്‍ പലയിടത്തും 30 മണിക്കൂറിലധികം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണിത്.

Published

on

മഹാകുംഭമേളയോട് അനുബന്ധിച്ച് നാളെ നടക്കാനിരിക്കുന്ന മാഘി പൂര്‍ണിമ സ്‌നാന്‍ ആഘോഷത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. മഹാകുംഭ പ്രദേശം മുഴുവന്‍ ‘വാഹന നിരോധന മേഖല’യായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം തീര്‍ഥാടകര്‍ പലയിടത്തും 30 മണിക്കൂറിലധികം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണിത്.

ഇന്നലെ 300 കിലോമീറ്റര്‍ ദൂരത്തില്‍ ഉണ്ടായ വന്‍ ഗതാഗതക്കുരുക്കില്‍ മഹാ കുംഭമേളയ്ക്കായി പ്രയാഗ്‍രാജിലേക്ക് പോകുന്ന ആയിരക്കണക്കിന് ഭക്തര്‍ കുടുങ്ങിയിരുന്നു. കഴിയുമെങ്കില്‍ പിന്തിരിയാന്‍ പോലീസ് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.

മാനേജ്മെന്റിലെ പിഴവുകൊണ്ടല്ല, മറിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യസമൂഹത്തിന് സാക്ഷ്യം വഹിക്കുന്ന മഹാ കുംഭമേളയില്‍ ഭക്തരുടെ എണ്ണത്തിലുള്ള വര്‍ധനവ് കാരണമാണ് ഗതാഗത പ്രശ്‌നങ്ങളുണ്ടായതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ജനുവരി 13 ന് മഹാ കുംഭമേള ആരംഭിച്ചതിനുശേഷം 40 കോടിയിലധികം ഭക്തര്‍ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയിട്ടുണ്ടെന്നും , ഇപ്പോഴും എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്നുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ‘മാഘി പൂര്‍ണിമ സ്‌നാന്‍’ കാണാന്‍ കൂടുതല്‍ ഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിച്ചാണ് മഹാ കുംഭ ജില്ലാ ഭരണകൂടം ഗതാഗത പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച നടപടി; അമിത് ഷായ്ക്ക് കത്തെഴുതി കെ സി വേണുഗോപാല്‍

നുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു

Published

on

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. അനുമതി നിഷേധിച്ചതില്‍ ശക്തമായ പ്രതിഷേധവും അതിയായ ആശങ്കയും രേഖപ്പെടുത്തുന്നുവെന്നും ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അനുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇന്നത്തെ പ്രധാന വിഷയം ഡല്‍ഹിയില്‍ ഓശാന തിരുന്നാള്‍ പ്രദക്ഷിണം തടഞ്ഞതാണ്. ഡല്‍ഹി പൊലീസ് പ്രദിക്ഷണം തടയാന്‍ കാരണം എന്ത് ?മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്ന് വഖഫ് ബില്‍ മുസ്ലിംങ്ങള്‍ക്കെതിരെ, നാളെ ക്രിസ്ത്യാനികള്‍ക്കെതിരെ വരും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആയിട്ടുള്ള ആക്രമം എന്ന സംഘ പരിവാര്‍ അജണ്ട. ഇവിടെ ക്രൈസ്തവ സ്‌നേഹം ക്യാപ്‌സൂള്‍ വിളമ്പുന്ന സംഘ പരിവാര്‍ ആളുകളുടെ തനി നിറം ഓരോ സംഭവങ്ങളിലൂടെ വെളിച്ചത്ത് വരുന്നു. ഈ നാട്ടില്‍ ഭരണഘടന നിലനില്‍ക്കണം. ഡല്‍ഹിയില്‍ മതത്തിനു നേരെ കടന്നു കയറുന്നു. പ്രദക്ഷിണം തടഞ്ഞത് മനസിനകത്തെ വികലതയാണ്- കെ സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

വഖഫ് ഭേദഗതി ബില്‍; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി വിജയ്

ഏപ്രില്‍ 4 നാണ് രാജ്യസഭ വഖഫ് ബില്‍ പാസാക്കിയത്

Published

on

വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷന്‍ വിജയ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മുസ്‌ലിം സമുദായത്തോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയും അവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് വഖഫ് ബില്ലിനെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.

ഏപ്രില്‍ 4 നാണ് രാജ്യസഭ വഖഫ് ബില്‍ പാസാക്കിയത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ലോക്സഭ നേരത്തെ ബില്‍ പാസാക്കിയത്. 288 അംഗങ്ങള്‍ അനുകൂലിച്ചും 232 അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഏപ്രില്‍ 5 ന് പ്രസിഡന്റ് ദ്രൗപതി മുര്‍മു ബില്ലിന് അംഗീകാരം നല്‍കി, ഇതോടെ നിയമം നിലവില്‍ വന്നു.

Continue Reading

india

വഖഫ് ഭേദഗതി നിയമം; മധ്യപ്രദേശില്‍ 30 വര്‍ഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി

രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നശേഷമുള്ള ആദ്യ നടപടിയാണിത്

Published

on

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി മദ്രസ നിര്‍മിച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശിലെ പന്ന ജില്ലയില്‍ 30 വര്‍ഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി. രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നശേഷമുള്ള ആദ്യ നടപടിയാണിത്.

ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയാണ് ബി.ഡി കോളനിയില്‍ മദ്രസ നിര്‍മിച്ചതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സ്ഥലത്തു നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയതോടെ സ്ഥാപന അധികൃതര്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

മദ്രസയുമായി ബന്ധപ്പെട്ട തര്‍ക്കം വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ മദ്രസ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം പഞ്ചായത്തിന്റെ പരിധിയിലായി. ഇതോടെ മദ്രസ അധികൃതര്‍ സ്വന്തം നിലയില്‍ കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ ഇടപെടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സ്വന്തമായി പൊളിച്ചുനീക്കിയത്.

Continue Reading

Trending