Connect with us

local

പാലം പൊളിച്ച് പണിയുന്നു; പെരിന്തല്‍മണ്ണ നഗരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Published

on

നിലമ്പൂര്‍ സംസ്ഥാന പാതയില്‍ പെരിന്തല്‍മണ്ണ ചില്ലീസ് ജംക്ഷന്‍ മുതല്‍ ടൗണ്‍ സിഗ്‌നല്‍ ജംക്ഷന്‍ വരെ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ മുണ്ടത്തുപാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായാണ് ക്രമീകരണം.

പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും നിലമ്പൂര്‍ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ പെരിന്തല്‍മണ്ണ സിഗ്‌നല്‍ ജംക്ഷനില്‍ നിന്ന് പാലക്കാട്- കോഴിക്കോട് ബൈപാസ് റോഡിലൂടെ ചില്ലീസ് ജംക്ഷനില്‍ എത്തി യാത്ര തുടരണം. നിലമ്പൂര്‍ ഭാഗത്തു നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ചില്ലീസ് ജംക്ഷനില്‍ നിന്നു തിരിഞ്ഞ് കോഴിക്കോട്- പാലക്കാട് ബൈപാസ് റോഡിലൂടെ പെരിന്തല്‍മണ്ണ സിഗ്‌നല്‍ ജംക്ഷനിലെത്തി യാത്ര തുടരണം. ചെറു വാഹനങ്ങള്‍ക്ക് മുണ്ടത്തു പാലത്തിന്റെ സമീപം പുതുതായി നിര്‍മിച്ച താല്‍ക്കാലിക റോഡിലൂടെ യാത്ര തുടരാവുന്നതാണ്. പാലത്തിന്റെ പുനര്‍ നിര്‍മാണം 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.

അതേസമയം, നേരത്തേ അടച്ചിട്ട ഘട്ടത്തില്‍ മുഴുവന്‍ പ്രവൃത്തിയും നടത്താന്‍ കെ.എസ്.ടി.പി നടപടിയെടുത്തില്ല. കുറഞ്ഞത് മൂന്നു മാസമാണ് പാലം പണി പൂര്‍ത്തിയാക്കി റോഡ് തുറക്കാനെടുക്കുക. പെരുന്നാള്‍ സീസണില്‍ വ്യാപാരസ്ഥാപനങ്ങളെ ഇത് ദോഷകരമായി ബാധിക്കും. പെരിന്തല്‍മണ്ണയിലേക്ക് വരുന്ന സ്വകാര്യ ബസുകളെയും ചെറുകിട വാഹനങ്ങളെയും ഇത് വലക്കും.

വാഹനങ്ങള്‍ ബൈപാസ് വഴിയോ പാലക്കാട് റോഡ് വഴിയോ കടന്നുപോകണം. മേലാറ്റൂര്‍ മുതല്‍ പുലാമന്തോള്‍ വരെ 30 കി.മീ ഭാഗം 18 മാസംകൊണ്ട് തീര്‍ക്കാനായിരുന്നു കരാര്‍. എന്നാല്‍, 30 മാസം പിന്നിടുമ്പോഴും 60 ശതമാനത്തില്‍ താഴെയേ പണി കഴിഞ്ഞിട്ടുള്ളൂ.

 

kerala

10 കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍; റേഷന്‍ വിതരണം നാളെ മുതല്‍

ഓണക്കാലമായതിനാല്‍ ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും

Published

on

ഓണക്കാലമായതിനാല്‍ ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി.

സാധാരണ വിഹിതമായി നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍ ലഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ബ്രൗണ്‍ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം അരി നല്‍കും.

മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സൗജന്യ അരിയുടെ അളവില്‍ മാറ്റമില്ല. പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ സെപ്റ്റംബര്‍ മാസത്തെ വിതരണം നാളെ ആരംഭിക്കും.

Continue Reading

kerala

രേഖകളിൽ കാണിച്ചതിലേറെ അളവിൽ രാസവളവുമായെത്തിയ ലോറി ജിഎസ്ടി എൻഫോഴ്സ്മെന്റ് സംഘം പിടികൂടി

25000 കിലോഗ്രാം എന്നാണ് അളവ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പരിശോധനയിൽ 27000 കിലോഗ്രാം ഭാരമുള്ളതായി കണ്ടെത്തി.

Published

on

പെരിന്തൽമണ്ണ: രേഖകളിൽ കാണിച്ചതിലേറെ അളവിൽ രാസവളവുമായെത്തിയ ലോറി ജിഎസ്ടി എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. ജിഎസ്ടി എൻഫോഴ്സ് മെന്റ്
ഓഫിസർ പി. ജയപ്രകാശ്, അസി. എൻഫോഴ്സ്മെന്റ് ഓഫിസർ പി. ടി. മനോജ് കുമാർ, സതീഷ് എന്നിവരടങ്ങിയ സംഘമാണ് നാടുകാണിച്ചുരത്തിൽ വച്ച് ലോറി
പിടികൂടിയത്.

25000 കിലോഗ്രാം എന്നാണ് അളവ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പരിശോധനയിൽ 27000 കിലോഗ്രാം ഭാരമുള്ളതായി കണ്ടെത്തി. ലോറിയിലുള്ളത് അമോണിയം കാർബോമേറ്റ് എന്നാണ് രേഖകളിൽ കാണിച്ചിരുന്നത് . എന്നാലിത് യൂറിയ ആണെന്ന് വിശദമായ പരിശോധനയിൽ കണ്ടെത്തി. ഇതേ തുടർന്ന് ലോറി കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി പെരിന്തൽമണ്ണയിലേക്ക് മാറ്റി.

ലോറിയിലുള്ളത് കാർഷികാവശ്യത്തിനുള്ള സിഡൈസ്ഡ് യൂറിയ ആവാമെന്ന സംശയത്തിൽ ക്വാളിറ്റി കൺട്രോൾ അസി. ഡയറക്ടർ എ. ജെ . വിവെൻസി, പെരിന്തൽമണ്ണ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ഷുഹൈബ് തൊട്ടിയാൻ, പെരിന്തൽമണ്ണ കൃഷി ഓഫിസറും രാസവള പരിശോധനാ ഉദ്യോഗസ്ഥയുമായ ടി. രജീനാ വാസുദേവൻ എന്നിവരടങ്ങിയ സംഘവും പരിശോധന നടത്തി.

സാമ്പിളുകൾ പട്ടാമ്പി ഫെർട്ടിലൈസർ ക്വാളിറ്റി കൺട്രോൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലോറി എൻഫോഴ്സ്മെന്റ് ടീമിന്റെ കസ്റ്റഡിയിലാണ്. സാമ്പിളിന്റെ പരിശോധനാ ഫലം വന്നതിനു ശേഷം കാർഷികാവശ്യത്തിനുള്ള സബ്സിഡൈസ്ഡ് യൂറിയ ആണെന്ന് തെളിഞ്ഞാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

Continue Reading

kerala

ഓട്ടോറിക്ഷകള്‍ക്ക് ഇനി കേരളം മുഴുവന്‍ സര്‍വീസ് നടത്താം; ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20കി.മീ യാത്രയെന്ന നിബന്ധന നീക്കി

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ)യുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

Published

on

ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനത്തെവിടെയും സർവീസ് നടത്താം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ)യുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഉത്തരവും പുറത്തിറക്കി.

ഓട്ടോറിക്ഷകൾക്ക് സ്‌റ്റേറ്റ് വൈഡ് പെർമിറ്റ് അനുവദിക്കുന്നത് ഏറെക്കാലമായി മോട്ടോർ വാഹനവകുപ്പിന്റെ പരിഗണനയിലായിരുന്നു. സി.ഐ.ടി.യുവിന്റെ ആവശ്യപ്രകാരമാണ് എസ്.ടി.എ യോഗത്തിന്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയത്.

നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾക്ക് ഓടാൻ പെർമിറ്റ് ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയിൽ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും ഉണ്ടായിരുന്നു.

Continue Reading

Trending