Connect with us

kerala

ടി,പി വധകേസ്: ‘ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് സ!ര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള തന്ത്രം’: കെ കെ രമ

മുഖ്യമന്ത്രി പിണറായി വിജയനാണ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്

Published

on

തിരുവനന്തപുരം: ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് സ‍‌ർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയെന്ന് കെ കെ രമ എംഎൽഎ. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. വിഷയം വിവാദമായപ്പോൾ സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കെ കെ രമ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

ടി പി വധക്കേസിലെ ശിക്ഷാ ഇളവിൽ പ്രതിപക്ഷം നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കാനിരിക്കെയായിരുന്നു സസ്പെൻഷൻ ഉത്തരവ്. ഇതോടെ സ്പീക്കർ‌ എ എൻ ഷംസീർ പ്രതിരോധത്തിലായി. ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കം ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സ്പീക്കർ സഭയിൽ പറഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; വ്ളോഗര്‍ തൊപ്പിയെ വിട്ടയച്ചു

തൊപ്പിയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും അഞ്ച് മണിക്കൂറിലധികം വടകര പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു

Published

on

കോഴിക്കോട് വടകരയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതില്‍ കസ്റ്റഡിയിലെടുത്ത വ്ളോഗര്‍ തൊപ്പിയെ പൊലീസ് വിട്ടയച്ചു. ബസ് ജീവനക്കാര്‍ക്ക് പരാതിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. തൊപ്പിയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും അഞ്ച് മണിക്കൂറിലധികം വടകര പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു.

ഇന്നലെ വൈകിട്ട് 5.30യോടെയായിരുന്നു സംഭവം. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയതിനാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്. മുഹമ്മദ് നിഹാലിന്റെ കാര്‍ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഉരസിയിരുന്നു. പിന്നാലെ വടകര സ്റ്റാന്‍ഡിലെത്തിയ തൊപ്പിയും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാല്‍ തോക്ക് ചൂണ്ടിയത്. തുടര്‍ന്ന് സ്ഥലം വിടാന്‍ ശ്രമിച്ച ഇവരെ ബസ് ജീവനക്കാര്‍ പിടിച്ചുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Continue Reading

kerala

സ്വകാര്യ സ്‌കൂളില്‍ ഹിജാബിന്റെ പേരില്‍ അഡ്മിഷന്‍ നിഷേധിച്ചതായി ആരോപണം

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവ് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അധികൃതര്‍ പറഞ്ഞു

Published

on

തിരുവനന്തപുരത്ത് ഹിജാബിന്റെ പേരില്‍ സ്വകാര്യ സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിച്ചതായി ആരോപണം. മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കില്ലെന്ന് പറതായി മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍ സ്‌കൂളിലെ യൂണിഫോം നിബന്ധനകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടുപെടുക മാത്രമാണ് ചെയ്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

പ്ലസ് വണ്‍ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് വട്ടിയൂര്‍ക്കാവ് സ്വദേശികളായ രണ്ടു വിദ്യാര്‍ഥിനികള്‍ മാര്‍ത്തോമാ ചര്‍ച്ച് എജുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മുക്കോലയിലെ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അഡ്മിഷന്‍ നല്‍കുന്നതിന്റെ അവസാനഘട്ടത്തില്‍ ഹിജാബ് ധരിച്ച് സ്‌കൂളിലെത്താനാകില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞെന്നാണ് പിതാവിന്റെ ആരോപണം.

വിഷയത്തില്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കളും പ്രിന്‍സിപ്പലും തമ്മിലുള്ള സംഭാഷണവും കുടുംബം പുറത്തുവിട്ടു. എന്നാല്‍ സ്‌കൂളിലെ യൂണിഫോം കര്‍ശനമായി പാലിക്കണമെന്ന് മാത്രമാണെന്ന് നിര്‍ദ്ദേശിച്ചതെന്നാണ് സ്‌കൂളിന്റെ വിശദീകരണം. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവ് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അധികൃതര്‍ പറഞ്ഞു.

Continue Reading

kerala

തിരുവല്ലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; മുപ്പതോളം പേര്‍ക്ക് പരിക്ക്

ആശുപത്രികളിലുള്ള ചിലരുടെ പരിക്ക് ഗുരുതരമാണ്

Published

on

തിരുവല്ലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

തിരുവല്ല കണമല അട്ടിവളവിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ 33 യാത്രക്കാരാണുണ്ടായിരുന്നത്. ആശുപത്രികളിലുള്ള ചിലരുടെ പരിക്ക് ഗുരുതരമാണ്.

Continue Reading

Trending