crime
ടൂർ പാക്കേജ് തട്ടിപ്പ്, പണം നഷ്ടമായവരിൽ മലയാളികളും
എഇയിൽ പ്രവർത്തിച്ചിരുന്ന ഒരു ട്രാവൽ ആൻഡ് ടൂറിസം കമ്പനിയാണ് ആളുകളിൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതി ഉയരുന്നത്.

യുഎഇയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ടൂർ പാക്കേജ് നൽകി നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി. യുഎഇയിൽ പ്രവർത്തിച്ചിരുന്ന ഒരു ട്രാവൽ ആൻഡ് ടൂറിസം കമ്പനിയാണ് ആളുകളിൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതി ഉയരുന്നത്. തട്ടിപ്പിൽ അകപ്പെട്ടവരിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നൂറിലധികം പേർ ആണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. വമ്പൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് ആണ് കമ്പനി ആളുകളിൽ നിന്നും പണം സ്വന്തമാക്കിയത്.
യുഎഇയിലെ കരാമയിലെ അൽ റെയാമി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്രാവൽ ഏജൻസിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വേൾഡ് ടൂർ പാക്കേഡ് കാണിച്ചാണ് ചിലരിൽ നിന്നും പണം തട്ടിയിരിക്കുന്നത്. എട്ടംഗ കുടുംബത്തിന് യു.എസ് സന്ദർശനത്തിന് അനുമതി ലഭിച്ചു എന്ന് പറഞ്ഞാണ് മറ്റൊരു കുടുംബത്തിൽ നിന്നും ഇവർ പണം തട്ടിയിരിക്കുന്നത്. ദുബായ് ക്രീക്കിൽ സംഘടിപ്പിച്ച ലക്കി ഡ്രോയിൽ വിജയിച്ചുവെന്നും സമ്മാനമായ ടൂർ പോകാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് മറ്റു ചിലരെ പറ്റിച്ചിരിക്കുന്നത്.
ഇവരിൽ നിന്നെല്ലാം വലിയ തുക ട്രാവൽ ഏജൻസിക്കാൻ കെ ൈക്കലാക്കി. നൂറിലധികം പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. പണമടച്ച് അവധിക്കാലം ആഘോഷിക്കാനായി കാത്തിരിക്കുന്നതിനിടയിൽ ചിലർക്ക് ചില സംശയങ്ങൾ തോന്നി അപ്പോഴാണ് പലരും കമ്പനിയെ കുറിച്ച് അന്വേഷിക്കുന്നത്. അപ്പോഴാണ് സ്ഥാപനം അടച്ചു പൂട്ടിയ വിവരം അറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി.
യുഎസ് മാത്രമല്ല, സിംഗപ്പൂർ, ഓസ്ട്രേലിയ, മനേഷ്യ, ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കമ്പനി ടൂർ പാക്കേജ് വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും പണം കെ ൈപറ്റിയിരിക്കുന്നത്. 40,000 ദിർഹം മുതൽ 9,000 ദിർഹം വരെ പണം നഷ്ടപ്പെട്ടവർ ഈ കൂട്ടത്തിലുണ്ട്. ഉംറക്ക് പോകാൻ വേണ്ടി പണം നൽകിയവരും ഇതിൽ ഉൾപ്പെടും. ഉംറക്കായി 7000 ദിർഹം ആണ് പലരിൽ നിന്നും വാങ്ങിയിരിക്കുന്നത്. ജനുവരി 12 മുതൽ ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണെന്നും, ബന്ധപ്പെട്ടവരെ വിളിച്ചിട്ട് ഫോണിൽ കിട്ടുന്നുന്നെല്ലെന്നും ആണ് പരാതി ഉയരുന്നത്.
നിയമപരമായി പരാതി നൽകി നീങ്ങണം എന്ന് പണം നഷ്ടപ്പെട്ടവർ ചിന്തിക്കുന്നുണ്ട്. എന്നാൽ അതിനും വലിയ തുക ചെലവ് വരുമെന്നതിനാൽ ആരും മുന്നോട്ടു വരുന്നില്ല. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൻറെ ട്രേഡ് ലൈസൻസ് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബർ 11ന് ഈ കമ്പനിയുടെ ലെൻസ് കാലാവധി കഴിഞ്ഞതായി കാണുന്നു.
crime
ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമം; കൊച്ചിയില്‍ ബാര്‍ ജീവനക്കാരെ മര്‍ദിച്ചു

കൊച്ചി കടവന്ത്രയില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരെ ഗുണ്ടാസംഘം മര്‍ദിച്ചു. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം കാണിച്ചത്.
ലഹരി കേസില്‍ മുന്‍പ് പിടിയിലായ കളമശ്ശേരി സ്വദേശികളായ സുനീര്‍ നഹാസ് എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടിയിടുത്തില്ല. ബാര്‍ ജീവനക്കാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
crime
അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്

കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇക്കാര്യം പുര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് ഉള്‍പ്പെടെ തയ്യാറായിട്ടില്ല.
എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്