Connect with us

kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലോട് കൂടിയാണ് ബാലചന്ദ്രകുമാര്‍ വാര്‍ത്തകളില്‍ സജീവമായി തുടങ്ങിയത്.

Published

on

സംവിധായകന്‍ ബാലചന്ദര്‍ കുമാറിനെതിരെ പീഡന പരാതിയുമായി കണ്ണൂര്‍ സ്വദേശിനി. പത്തുവര്‍ഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി കൈമാറി. തന്നെ ഇത്രയധികം പീഡിപ്പിച്ച വ്യക്തി ആണല്ലോ ആക്രമിക്കപ്പെട്ട നടിയുടെ നീതിക്കായി ചാനലുകളില്‍ ധാര്‍മികത പറയുന്നത് എന്ന് മനസ്സിലാക്കിയതോടെ ആണ് കേസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് യുവതി പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലോട് കൂടിയാണ് ബാലചന്ദ്രകുമാര്‍ വാര്‍ത്തകളില്‍ സജീവമായി തുടങ്ങിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹോട്ടലിലെ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.

Published

on

ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍;

ഇടുക്കിയില്‍ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍നിന്നും ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന ഏയ്സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നീന്തല്‍ പരിശീലനത്തിന് ശേഷം സ്വിമ്മിങ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ സമീപത്തെ ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടത്. തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. എന്നാല്‍ വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.

Continue Reading

kerala

പി.ശശിയെ ചേര്‍ത്തുപിടിച്ച മുഖ്യമന്ത്രി; സിപിഐയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അവഗണിച്ചു

നിയമപ്രകാരമല്ലാത്ത ഒരു കാര്യങ്ങളും ശശി ചെയ്യില്ല തന്നെ വഴിവിട്ട് സഹായിക്കാന്‍ അജിത് കുമാറിനല്ല ആര്‍ക്കും കഴിയില്ല. ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി അനുകൂലിച്ചു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി എം.ആര്‍ അജിത് കുമാറിനെയും ചേര്‍ത്ത് പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ല. ആരോപണങ്ങളുടെ പേരില്‍ ആരെയും മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമപ്രകാരമല്ലാത്ത ഒരു കാര്യങ്ങളും ശശി ചെയ്യില്ല തന്നെ വഴിവിട്ട് സഹായിക്കാന്‍ അജിത് കുമാറിനല്ല ആര്‍ക്കും കഴിയില്ല. ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി അനുകൂലിച്ചു.

അതെ സമയം പി ശശിക്കും എഡിജിപിക്കും എതിരെ ആരോപണമുന്നയിച്ച പിവി അന്‍വറിനെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. പൊതുപ്രവര്‍ത്തകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ് എംഎല്‍എ ചെയ്തത്. പരാതി പറയേണ്ടിയിരുന്നത് മാധ്യമങ്ങളോട് ആയിരുന്നില്ല. പാര്‍ട്ടിയെയാണ് അദ്ദേഹം കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടത്. അന്‍വര്‍ ഇടത് പാരമ്പര്യമുള്ള ആള്‍ അല്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെയും അന്‍വര്‍ മാധ്യമങ്ങളെ കാണുകയും, പി ശശിക്കെതിരെയും എം.ആര്‍ അജിത് കുമാറിനെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഭരണകക്ഷി എംഎല്‍എയുടെ ആരോപണങ്ങളെ പൂര്‍ണമായും തള്ളുകയാണുണ്ടായത്.

എഡിജിപിക്ക് എതിരെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു ശേഷം അതിനനുസരിച്ച് ആയിരിക്കും തീരുമാനം. നടപടി വേണമോ വേണ്ടയോ എന്ന് ആരോപണ വിധേയന്‍ ആര് എന്നതിന്റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കുന്നത്. ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടേയും തെളിവുകളുടെയും അടിസ്ഥാനമാക്കിയായിരിക്കും നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇടത് മുന്നണിയുടെ പ്രധാന ഘടകക്ഷിയായ സിപിഐയും, ഭരണകക്ഷി എംഎല്‍എ പി.വി അന്‍വറും അതിശക്തമായി ആവശ്യപ്പെട്ടത് എഡിജിപി അജിത്കുമാറിനെ മാറ്റി നിര്‍ത്തണമെന്നായിരുന്നു. എന്നാല്‍ ആ ആവശ്യങ്ങള്‍ക്ക് ഒരു പരിഗണനയും കൊടുത്തില്ല എന്നതാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമായത്.

സി.പി.ഐ നിരന്തരം ആവശ്യം പെട്ടിരുന്നു എഡിജിപി അജിത് കുമാറിനെ മാറ്റാന്‍. ഇതിനെ തട്ടിയകറ്റിയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ നിലപാട്.

Continue Reading

india

ഡിജിപിയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക കരുതല്‍; അജിത് കുമാറിനെ മാറ്റില്ല, നടപടി അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമെന്ന് മുഖ്യമന്ത്രി

എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Published

on

എഡിജിപി എം ആര്‍ അജിത് കുമാറിനെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നടപടി അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാകില്ല. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍എസ്എസ് നേതാക്കളെ അജിത്കുമാര്‍ എന്നതടക്കമുള്ള ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അത് പൂര്‍ണമായും തള്ളുകയായിരുന്നു. മാത്രവുമല്ല സിപിഐ അടക്കമുള്ള ഘടകകക്ഷികളും, പി.വി അന്‍വര്‍ എംഎല്‍യും അജിത്കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം

Continue Reading

Trending