Connect with us

News

വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍, ബസുടമകളും വ്യാപാരികളും സഹകരിക്കില്ല

Published

on

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍. കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ്ആര്‍എഫ്), തൃണമൂല്‍ കോണ്‍ഗ്രസ് എന്നി സംഘടനകള്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ബസുടമകളും വ്യാപാരികളും ഹര്‍ത്താലുമായി സഹകരിക്കില്ല.

കാട്ടാനയുടെ ആക്രമണത്തില്‍ കൊലിലപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുെന്നും എന്നാല്‍ ബസ് നിര്‍ത്തിവെച്ചു കൊണ്ടുള്ള ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രഅറിയിച്ചിരുന്നു. നികുതി അടക്കേണ്ട സമയത്ത് ബസ് നിര്‍ത്തി വെച്ച് കൊണ്ടുള്ള സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലന്ന്ും ബസ് സര്‍വ്വീസ് നടത്താന്‍ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍വീസ് ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.

എനനാല്ഡ ബസ് സര്‍വ്വീസ് നടത്താന്‍ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. സര്‍വീസ് സുഗമമായി നടത്താന്‍ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതേസമയം ഇന്ന് വനംവകുപ്പ് ഉന്നതതല യോഗം ചേരും. വനമേഖലകളില്‍ പട്രോളിങ് ഊര്‍ജിതമാക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാകും. നാട്ടുകാരും സന്നധപ്രവര്‍ത്തകരും ദൗത്യത്തിന്റെ ഭാ?ഗമാകും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റിയാസ് മൗലവി വധക്കേസിന് 8 വര്‍ഷം

കുടക് സ്വദേശിയായിരുന്ന മൗലവി പ്രദേശത്തെ മദ്രസ അദ്ധ്യാപകൻ കൂടി ആയിരുന്നു

Published

on

2017 മാർച്ച് 20 നാണ് കാസർഗോഡ് ചുരിയിൽ പള്ളിയിൽ ജോലിചെയ്‌തിരുന്ന റിയാസ് മൗലവി അർധരാത്രി പള്ളിക്കകത്ത് വെച്ച് കൊല്ലപ്പെടുന്നത്. കുടക് സ്വദേശിയായിരുന്ന മൗലവി പ്രദേശത്തെ മദ്രസ അദ്ധ്യാപകൻ കൂടി ആയിരുന്നു.

കേസിൽ പ്രതികളായ അജേഷ്, അഖിലേഷ്, നിതിൻ എന്നിവരെ കൊല നടന്ന് രണ്ട് ദിവസത്തിനകം പോലീസ് കസ്റ്റഡിയിൽ എടുത്തു . കൊലക്കുറ്റവും സാമുദായിക സംഘർഷമുണ്ടാക്കാനുള്ള ശ്രമവും അടക്കം ശക്തമായ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തുവെങ്കിലും സംശയാതീതമായി കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്ന കാരണത്താൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.

പോലീസ് അന്വേഷണത്തിൽ കൃത്യത ഇല്ല എന്നായിരുന്നു കോടതി നിരീക്ഷണം. പ്രതികളുടെ കയ്യിൽ നിന്ന് പിടിച്ചെടുക്കപ്പെട്ട വസ്തുക്കളെ കുറിച്ചോ പ്രതികളുടെ RSS ബന്ധത്തെ കുറിച്ചോ അവരുടെ വീട്ടുകാരെ പോലും പോലീസ് ചോദ്യം ചെയ്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ മുസ്‌ലിംകൾക്കെതിരെ വിദ്വേഷം വെച്ച് പുലർത്തിയിരുന്നു എന്നതും കോടതിയിൽ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

Continue Reading

india

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം; തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് കെട്ടുകണക്കിന് പണം കണ്ടെത്തി

യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്‍ദേശം നല്‍കി.

Published

on

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്ലാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി. ജഡ്ജിയുടെ വസതിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് പണം കണ്ടെത്തിയത്. തുടര്‍ന്ന് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്‍ദേശം നല്‍കി.

അതേസമയം തീപിടിത്തമുണ്ടായപ്പോള്‍ ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കാളാണ് അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചത്. തീയണച്ചതിന് ശേഷമാണ് മുറിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. തുടര്‍ന്ന് ലോക്കല്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും പിന്നാലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വിവരം അറിയിക്കുകയും അദ്ദേഹം കൊളീജിയം യോഗം വിളിക്കുകയുമായിരുന്നു.

ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഉടന്‍ സ്ഥലം മാറ്റണമെന്ന് കൊളീജിയം തീരുമാനമെടുത്തു. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

 

 

Continue Reading

india

2022 മുതല്‍ മോദി നടത്തിയ 38 വിദേശ യാത്രകള്‍ക്ക് ചെലവായത് 258 കോടി രൂപ

ഏറ്റവും ചെലവേറിയത് 2023 ജൂണില്‍ യുഎസ് സന്ദര്‍ശനമായിരുന്നു.

Published

on

2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 38 വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചത് 258 കോടി രൂപ. ഏറ്റവും ചെലവേറിയത് 2023 ജൂണില്‍ യുഎസ് സന്ദര്‍ശനമായിരുന്നു. ഇതിനായി 22 കോടിയിലധികം രൂപ ചെലവഴിച്ചു. ഹോട്ടല്‍ ക്രമീകരണങ്ങള്‍, കമ്മ്യൂണിറ്റി സ്വീകരണങ്ങള്‍, ഗതാഗതം, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍ക്കുള്ള മറ്റ് ചെലവുകള്‍ എന്നിവ വിശദമായ ചെലവുകളില്‍ ഉള്‍പ്പെടുന്നു.

വ്യാഴാഴ്ച രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നയിച്ച ചോദ്യത്തില്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്കായി ഇന്ത്യന്‍ എംബസികള്‍ ചെലവഴിച്ച ആകെ ചെലവ്, ഹോട്ടല്‍ ക്രമീകരണങ്ങള്‍, കമ്മ്യൂണിറ്റി സ്വീകരണങ്ങള്‍, ഗതാഗതം, മറ്റ് പലവക ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പ്രതികരണത്തില്‍ അവതരിപ്പിച്ച ഡാറ്റ, പ്രധാനമന്ത്രി മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ച തുക, ഔദ്യോഗിക, അനുഗമിക്കുന്ന, സുരക്ഷാ, മാധ്യമ പ്രതിനിധികള്‍ക്കുള്ള ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ വിശദീകരിച്ചു.

2023 ജൂണില്‍ യുഎസ് യാത്രയ്ക്ക് 22,89,68,509 രൂപ ചെലവായി, 2024 സെപ്റ്റംബറില്‍ യുഎസ് സന്ദര്‍ശനത്തിന് 15,33,76,348 രൂപ ചെലവായി. മറ്റ് പ്രധാന യാത്രകളില്‍ 2023 മെയ് മാസത്തില്‍ പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് 17,19,33,356 രൂപ ചെലവായി, 2022 മെയ് മാസത്തില്‍ നേപ്പാള്‍ സന്ദര്‍ശനത്തിന് 80,01,483 രൂപ ചെലവായി, ഗണ്യമായി കുറഞ്ഞ ചെലവായിരുന്നു.
2022 നും 2024 നും ഇടയില്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി, കുവൈറ്റ്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യുഎഇ, ഉസ്‌ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ്, പോളണ്ട്, ഉക്രെയ്ന്‍, റഷ്യ, ഇറ്റലി, ബ്രസീല്‍, ഗയാന എന്നിവ ഉള്‍പ്പെടുന്നു.

പോളണ്ട്: 10,10,18,686 രൂപ
ഉക്രെയ്ന്‍: 2,52,01,169 രൂപ
റഷ്യ: 5,34,71,726 രൂപ
ഇറ്റലി: 14,36,55,289 രൂപ
ബ്രസീല്‍: 5,51,86,592 രൂപ
ഗയാന: 5,45,91,495 രൂപ

2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള 38 സന്ദര്‍ശനങ്ങളുടെ ആകെ ചെലവ് ഏകദേശം 258 കോടി രൂപയാണ്.

 

 

 

 

 

 

 

 

 

 

 

Continue Reading

Trending