Connect with us

More

കുരുമുളക്, റബര്‍ വില കുറഞ്ഞു; സ്വര്‍ണ്ണ വില ഉയര്‍ന്നു

Published

on

കുരുമുളക്, റബര്‍ വില കഴിഞ്ഞ ആഴ്ച കുറഞ്ഞു. സ്വര്‍ണ്ണ വില ഉയര്‍ന്നു. വെളിച്ചെണ്ണ വില അല്‍പം കുറഞ്ഞു. പൊടി തേയില വില ഉയര്‍ന്നു. കുരുമുളക് വില കഴിഞ്ഞ ആഴ്ച ക്വിന്റലിനു 1400 രൂപയാണ് കുറഞ്ഞത്. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 41,600 രൂപയില്‍ നിന്ന് 40,200 രൂപയായും ഗാര്‍ബിള്‍ഡ് കുരുമുളക് 43,600 രൂപയില്‍ നിന്ന് 42,200 രൂപയായും കുറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 5ന് മിനിമം ഇംപോര്‍ട്ട് പ്രൈസ് പ്രഖ്യാപിച്ചതിനു ശേഷം കിലോക്ക് 68 രൂപ വരെ കൂടിയെങ്കിലും പിന്നീട് ഡിസംബര്‍ 30 മുതല്‍ 50 രൂപ കുറയുകയാണുണ്ടായത്. കഴിഞ്ഞ ആഴ്ച മാത്രം ക്വിന്റലിന് 1400 രൂപയാണ് കുറഞ്ഞത്. ഇറക്കുമതിക്കാര്‍ വളഞ്ഞ വഴിക്ക് ഇപ്പോഴും കുരുമുളക് ഇറക്കുമതി തുടരുന്നുണ്ട്. ശ്രീലങ്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പൊളിച്ചെഴുതാതെ അവിടെ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള കുരുമുളക് ഇറക്കുമതി കുറയ്ക്കാന്‍ പറ്റില്ലെന്നാണ് കയറ്റുമതിക്കാരുടെ അഭിപ്രായം. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളകിന്റെ വില 7000 ഡോളറില്‍ നിന്ന് 6825 ഡോളറായി കുറഞ്ഞു. വിയറ്റ്‌നാം 3800 മുതല്‍ 4000 വരെ ഡോളറിനാണ് കുരുമളക് വില്‍ക്കുന്നത്. അവിടെ ഇത്തവണ 1,80,000 ടണ്‍ വരെ ഉല്‍പ്പാദനമുണ്ടെന്നാണ് വാര്‍ത്തകള്‍. ബ്രസീല്‍ 3800 മുതല്‍ 4000 ഡോളറിനാണ് മുളക് ഓഫര്‍ ചെയ്യുന്നത്. ഇന്തോനേഷ്യ 4200 മുതല്‍ 4500 വരെ ഡോളറിനും ശ്രീലങ്ക 4700 മുതല്‍ 4800 വരെ ഡോളറിനുമാണ് കുരുമളക് വില്‍ക്കുന്നത്. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ ദിവസേന ശരാശരരി 30 ടണ്‍ കുരുമുളക് വരവുണ്ട്. ഇവിടെത്ത കുരുമുളകിന് പുറമേ വിയറ്റ്‌നാം, ശ്രീലങ്ക മുളകും ഇതില്‍ കലര്‍ത്തിയാണ് വിപണിയിലെത്തുന്നത്. ഇവിടത്തെ കുരുമുളക് സീസണ്‍ തുടങ്ങി കഴിഞ്ഞു. വരും ആഴ്്ചകളില്‍ കൂടുതല്‍ മുളക് ടെര്‍മിനല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

വെളിച്ചെണ്ണ വില 100 രൂപ കുറഞ്ഞു. മില്ലിംഗ് വെളിച്ചെണ്ണ 20,100 രൂപയില്‍ നിന്ന് 20,000 രൂപയായും റെഡി വെളിച്ചെണ്ണ 19,300 രൂപയില്‍ നിന്ന് 19,200 രൂപയായും കുറഞ്ഞു. കൊപ്ര വില 14,000 രൂപയില്‍ നിന്ന് 13,900 രൂപയായും കുറഞ്ഞിട്ടുണ്ട്. ഉയര്‍ന്ന വിലയായതോടെ വെളിച്ചെണ്ണയുടെ ഡിമാന്റില്‍ വന്‍ കുറവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.

റബര്‍ വില അവധിക്കാര്‍ വീണ്ടും പൊട്ടിച്ചു. ആര്‍.എസ്സ്.എസ്സ്.നാല് 12,900 രൂപയില്‍ നിന്ന ് 12,750 രൂപയായും ആര്‍.എസ്സ്.എസ്സ്. അഞ്ച് 12,500 രൂപയില്‍ നിന്ന് 12,200 രൂപയായും കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ബാങ്കോക്കില്‍ 110 രൂപയും ടോക്യോയില്‍ 115 രൂപയും ചൈനയില്‍ 127 രൂപയുമാണ് വില. ജനുവരി അവസാനം വരെ ടാപ്പിംഗ് തുടരുന്നതിനാല്‍ വരവ് കൂടുമെന്നാണ് പ്രതീക്ഷ. കൊച്ചിയില്‍ 200 ടണ്‍ കച്ചവടം നടന്നപ്പോള്‍ കമ്പനിക്കാര്‍ 2000 ടണ്‍ വാങ്ങി.

സ്വര്‍ണ്ണ വില പവന് 22,200 രൂപയില്‍ നിന്ന്22,280 രൂപയായി ഉയര്‍ന്നു. അന്താരാഷ്ടവിപണിയില്‍ വില കുറഞ്ഞു. ഒരു ഔണ്‍സ്‌സ്വര്‍ണ്ണത്തിന്റെ വില അവിടെ 1338.39 ഡോളറില്‍ നിന്ന് 1333.33 ഡോളറായി കുറഞ്ഞു.

തേയില ലേലത്തില്‍ ഓര്‍ത്തോഡക്‌സ് ഇലത്തേയില 2,56,000 കിലോയാണെത്തിയത്. വിലയില്‍ മാറ്റമില്ല. ഹൈഗ്രോണ്‍ ബ്രോക്കണ്‍ 227 രൂപ മുതല്‍ 273 രൂപ വരെ. ഹൈഗ്രോണ്‍ ഫാനിംഗ്‌സ് 183-196, മീഡിയം ബ്രോക്കണ്‍ 94-102, മീഡിയം ഫാനിംഗ്‌സ് 85-87.
സി.ടി.സി.ഇലത്തേയില 68,000 കിലോ. വില സ്റ്റെഡിയാണ്. ബെസ്റ്റ് ബ്രോക്കണ്‍ 113-119, ബെസ്റ്റ് ഫാനിംഗ്‌സ് 94-99, മീഡിയം ബ്രോക്കണ്‍ 83-88, മീഡിയം ഫാനിംഗ്‌സ് 77-82.

ഓര്‍ത്തോഡക്‌സ് പൊടിത്തേയില 10,000 കിലോ. വില സ്‌റ്റെഡിയാണ്. മീഡിയം ബി.ഒ.പി. ഡസ്റ്റ് 91-97, ഫൈബ്രഡ് ടൈപ്പ് 65-70.
സി.ടി.സി.പൊടിത്തേയില 10,00,000 കിലോ. 2 മുതല്‍ 4 വരെ രൂപ കൂടി. ബെസ്റ്റ് സൂപ്പര്‍ ഫൈന്‍ 138-155, ബെസ്റ്റ് റെഡ് ഡസ്റ്റ് 130-139, കടുപ്പമുള്ള ഇടത്തരം 115-121, കടുപ്പം കുറഞ്ഞ ഇടത്തരം 105-111, താണയിനം 85-92.

kerala

തൃശൂരിൽ പത മഴ പെയ്തിറങ്ങി; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

Published

on

തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ.

സാധാരണ​ഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.

Continue Reading

kerala

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണം: ടി.സിദ്ദിഖ്

Published

on

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ. ജീവിതം പുനർനിർമിച്ച് മുന്നോട്ടു പോകുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.  ബോംബാക്രമണത്തിൽ തകർന്നുപോയ രാജ്യമാണ് ജപ്പാൻ. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ടെക്കികളുള്ള രാജ്യമായി ജപ്പാൻ മാറി. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ജപ്പാൻ. അവർ ദുരന്തത്തെ അതിജീവിച്ച് ലോകത്തിന് മുന്നിൽ എഴുന്നേറ്റു നിന്നു. അതുപോലെ ചൂരൽമല–മുണ്ടക്കൈ പ്രദേശത്തെ ആളുകൾക്കും സാധിക്കണം.

ദുരന്തമുണ്ടായപ്പോൾ മാധ്യമങ്ങളും സംഘടനകളും സർക്കാരുകളും ഒപ്പം നിൽക്കുന്നു. ആർക്കും രാഷ്ട്രീയമില്ലായിരുന്നു. ആർക്കും മതമില്ലായിരുന്നു. എല്ലാ മതത്തിന്റെയും സങ്കീർത്തനങ്ങൾ പാടിയാണ് മരിച്ചവരെ യാത്രയാക്കിയത്. എല്ലാത്തിനും അതീതമായ ഒരുമയാണ് ഇവിടെയുള്ളവർക്ക്.

പുനരധിവാസവുമായി ബന്ധപ്പെട്ട് ചില പോരായ്മകൾ വന്നിട്ടുണ്ട്. അതു പൂർണമായും പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി എല്ലാ സമ്മർദവും ചെലുത്തുന്നുണ്ട്. ചൂരൽമലയിലുണ്ടായ ദുരന്തം ലോകത്തെ അറിയിക്കാൻ എല്ലാം മറന്ന് മാധ്യമങ്ങൾ രംഗത്തെത്തി.

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാവരും ചിരിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. അതിജീവനമല്ല, പുതുജീവനമാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ പറ്റാത്തത് വലിയ വേദനയാണെന്നും ഹൃദയം കൊണ്ട് ശക്തരാകണമെന്നും പ്രചോദന പ്രഭാഷണം നടത്തിയ ഭാരതിയാർ സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.റാഷിദ് ഗസാലി പറഞ്ഞു.

Continue Reading

india

നാഗ്പൂര്‍ സംഘര്‍ഷം: ആറ് മുസ്‌ലിംകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്

ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല

Published

on

നാഗ്‌പൂർ സംഘർഷവുമായി ബന്ധപ്പെട്ട് 6 മുസ്‌ലിംകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് . ബജ്‌രംഗ്ദൾ പരിപാടിയിലെ മുദ്രാവാക്യങ്ങളും കോലം കത്തിക്കൽ അടക്കമുള്ള സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഫാഹിം ഖാൻ ആണ് സംഘർഷത്തിന്റെ സൂത്രധാരൻ എന്നാണ് പോലീസ് വാദം. മൈനോറിറ്റി ഡെമോക്രാറ്റിക്‌ പാർട്ടി (MDP ) യുടെ പ്രാദേശിക നേതാവാണ് ഫഹീം ഖാൻ. പോലീസ് വാദത്തെ MDP നിഷേധിച്ചു .

” ഈ രാജ്യത്ത് എല്ലാവര്ക്കും പ്രതിഷേധിക്കാൻ അനുവാദമുണ്ട്. പക്ഷെ വിശുദ്ധ വചനങ്ങളെ പൊതുസ്ഥലത്തു വെച്ച് കത്തിക്കാൻ ആരാണ് അവർക്ക് അധികാരം നൽകിയത്. ഫാഹിം ഖാൻ അടക്കമുള്ള സംഘം ഈ വിഷയത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് സ്റ്റേഷനിൽ പോയത്. എന്നാൽ അതെ പോലീസ് ഇപ്പോൾ വീഡിയോ പ്രചരിപ്പിച്ചു എന്ന പറഞ്ഞു ഫഹീമിനെതിരെ കേസെടുത്തത് ഞെട്ടലുളവാക്കുന്നതാണ് . MDP നേതാവ് ആലിം പട്ടേൽ  പറഞ്ഞു.

എഫ്ഐആറുകൾ പ്രകാരം വിഎച്ച്പി മഹാരാഷ്ട്രയുടെ ചുമതലയുള്ള ഗോവിന്ദ് ഷിൻഡെ, അതല്ലാത്ത ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല.

Continue Reading

Trending