Connect with us

india

ഇന്ന് മഹാത്മ ഗാന്ധിയുടെ 77-ആം രക്തസാക്ഷിത്വ ദിനം

സാമൂഹിക-രാഷ്ട്രീയ പ്രതിരോധ നേതാവായ ഗാന്ധിജി രാജ്യത്തിന് നല്‍കിയ പഠനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇന്നും അനേകം ജനങ്ങള്‍ അനുസ്മരിക്കുന്നുണ്ട്.

Published

on

ജനുവരി 30. 2025  ഇന്ത്യയുടെ ദേശീയ പിതാവായ മഹാത്മാഗാന്ധിയെ അനുസ്മരിക്കുന്ന ദിനം. എല്ലാ വര്‍ഷവും ജനുവരി 30-ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനമായി ആചരിക്കപ്പെടുന്നു. 1948-ല്‍ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം, ഈ ദിവസം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശവും, രാജ്യത്തിന് നല്‍കിയ മാതൃകയും ഓര്‍മ്മപ്പെടുത്താന്‍ പരിപാടികള്‍ സംഘടിപ്പിക്കും.

സാമൂഹിക-രാഷ്ട്രീയ പ്രതിരോധ നേതാവായ ഗാന്ധിജി രാജ്യത്തിന് നല്‍കിയ പഠനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇന്നും അനേകം ജനങ്ങള്‍ അനുസ്മരിക്കുന്നുണ്ട്. 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി, എന്നാല്‍ ഗാന്ധിജിയുടെ സമാധാനപ്രസ്ഥാനവും സത്യാഗ്രഹവും, അദ്ദേഹത്തിന്റെ നീതി, സമന്വയം, സഹിഷ്ണുത എന്നീ സന്ദേശങ്ങള്‍ ദൂരദര്‍ശിയായ പ്രഭാവങ്ങള്‍ സൃഷ്ടിച്ചു.

ഗാന്ധിജിയുടെ മരണത്തോടെ മാത്രം അദ്ദേഹത്തിന്റെ പ്രസ്ഥാനം അവസാനിച്ചില്ല, അനേകം പേര്‍ക്ക് പ്രചോദനമായി മാറി. അത്തരത്തില്‍, രാജ്യത്തിന്റെ ചരിത്രത്തില്‍ മഹത്വം നേടിയ വ്യക്തിയാണ് അദ്ദേഹം. മഹാത്മാഗാന്ധി സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി ഇന്നും നമ്മുടെ മനസ്സില്‍ ജീവിച്ചിരിക്കുന്നു. ഈ ദിനം മനുഷ്യകുലത്തിന്റെ വികസനത്തിനായുള്ള ശ്രമങ്ങളെ പ്രതിനിധീകരിക്കുകയാണ്.  ഗാന്ധിജിയുടെ ‘ആത്മപ്രതിഷ്ഠ’ എന്ന ആശയം ലോകത്തുള്ള സമാധാനപരമായ സദാചാരങ്ങളുടെ അടിസ്ഥാനം ആകുന്നു.

‘സ്വാതന്ത്ര്യത്തിന് വേണ്ടി എന്താണ് നമ്മള്‍ ഓര്‍ക്കേണ്ടത്?’ എന്നാണ്, അവിടെയുണ്ടായിരുന്ന ജനങ്ങള്‍ ചോദിക്കുന്നത്. മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഇന്ന്, നീതിയുടെയും സമാധാനത്തിന്റെയും പുത്തന്‍ പ്രചോദനമാണ്. ഇന്ന്, ആധുനിക ഇന്ത്യയിലെ രാഷ്ട്രചരിത്രം ബഹുമാനപ്പെടുത്തുന്ന, സ്വാതന്ത്ര്യ സമരത്തിലെ ഈ പ്രേരണാപരമായ ദിനത്തില്‍, നമ്മുടെ മഹാത്മാ ഗാന്ധി എന്നും നിലനില്‍ക്കും.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണ ഭാഗമായി കെപിസിസി ആസ്ഥാനത്ത് രാവിലെ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനാ ചടങ്ങും നടന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണി,എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, കെ പി സി സിഅധ്യക്ഷന്‍ കെ.സുധാകരന്‍ എംപി, കെ, മുരളീധരന്‍, കെപിസിസി ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

india

സംഭാജി മഹാരാജിനെ അധിക്ഷേപിച്ചെന്ന് ആരോപണം; വിക്കീപീഡിയയ്ക്ക് നോട്ടീസ് അയച്ച് ഫഡ്‌നാവിസ് സര്‍ക്കാര്‍

വിഷയത്തില്‍ വിക്കീപീഡിയയെ സമീപിക്കണമെന്നും പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

Published

on

മറാഠാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായിരുന്ന സംഭാജി മഹാരാജിനെ കുറിച്ച് ആക്ഷേപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് വിക്കീപീഡിയയ്ക്ക് നോട്ടീസ്. മഹാരാഷ്ട്ര പൊലീസാണ് നോട്ടീസ് അയച്ചത്.

ആക്ഷപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചവെന്നാരോപിച്ച് വിക്കീപീഡിയക്കെതിരെ നടപടിയെടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
വിഷയത്തില്‍ വിക്കീപീഡിയയെ സമീപിക്കണമെന്നും പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

പിന്നാലെയാണ് മഹാരാഷ്ട്ര സൈബര്‍ പൊലീസ് വിക്കീപീഡിയയ്ക്ക് നോട്ടീസ് നല്‍കിയത്. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഛത്രപതി സംബാജി മഹാരാജ് ഇന്ത്യയില്‍ വളരെയധികം ആദരിക്കപ്പെടുന്ന ആളാണെന്നും ചോദ്യം ചെയ്യപ്പെടുന്ന ഉള്ളടക്കം വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും മഹാരാഷ്ട്ര പൊലീസ് അയച്ച കത്തില്‍ പറയുന്നു.

തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് അദ്ദേഹത്തിന്റെ അനുയായികള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്നും ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിച്ചേക്കുമെന്നും കത്തില്‍ പറയുന്നു. അതേസമയം സാഹചര്യത്തിന്റെ ഗൗരവം സമയബന്ധിതമായി പരിഹരിക്കപ്പെടണമെന്നും ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യാനും ഭാവിയില്‍ ഇത് വീണ്ടും അപ്ലോഡ് ചെയ്യരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുന്നത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും വിക്കീപീഡിയ പോലുള്ള ഓപ്പണ്‍ പ്ലാറ്റ്‌ഫോമുകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രിയുടെ വാദം.

‘ഛത്രപതി സംഭാജി മഹാരാജിനെതിരായ ആക്ഷേപകരമായ കാര്യം നീക്കം ചെയ്യാന്‍ വിക്കിപീഡിയ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും അവരോട് ആവശ്യപ്പെടാനും ഞാന്‍ മഹാരാഷ്ട്ര സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടു. ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കുന്ന ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഇത്തരം എഴുത്തുകള്‍ ഞങ്ങള്‍ അനുവദിക്കില്ല. സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ ഞാന്‍ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ട്’, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യം പരിധിയില്ലാത്തതല്ലെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറ്റം നടത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും എഡിറ്റ് ചെയ്യാവുന്ന ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വസ്തുതകളുടെ ഇത്തരം വളച്ചൊടിക്കല്‍ തടയുന്നതിന് നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്ന് വിക്കീപീഡിയയോട് അഭ്യര്‍ത്ഥിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി വിക്കി കൗശല്‍ അഭിനയിച്ച ബോളിവുഡ് ചിത്രം ഛാവ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാറാഠാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായിരുന്നു സംഭാജി മഹാരാജെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Continue Reading

india

കുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി സർക്കാർ വന്‍ പരാജയം: അഖിലേഷ് യാദവ്

ഉത്തർപ്രദേശ്, ദേശീയ വനിതാ കമ്മീഷനുകൾ ഉടനടി നടപടിയെടുക്കുകയും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Published

on

മഹാകുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി നേതൃത്വത്തിലുള്ള യു.പി സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എക്സിലൂടെയാണ് അഖിലേഷ് യാദവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

‘ഇത് വളരെ അപമാനകരവും സെൻസിറ്റീവുമായ വിഷയമാണ്’ -കുംഭമേളയിൽ പ​ങ്കെടുത്ത സ്ത്രീകളുടെ ചിത്രങ്ങൾ ഓൺലൈനിലൂടെ പ്രദർശിപ്പിച്ച് വിൽക്കുന്നതിനെക്കുറിച്ചും അഖിലേഷ് യാദവ് പ്രതികരിച്ചു. ‘മഹാകുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടു.

ഈ ഓൺലൈൻ വിൽപ്പനയിൽ നിന്ന് ജി.എസ്.ടി നേടുന്നതിലൂടെ, സർക്കാർ നിയമവിരുദ്ധ വ്യാപാരത്തിൽ പങ്കാളിയാവുകയാണ്’ -അഖിലേഷ് പറഞ്ഞു. ഉത്തർപ്രദേശ്, ദേശീയ വനിതാ കമ്മീഷനുകൾ ഉടനടി നടപടിയെടുക്കുകയും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

മഹാ കുംഭമേള കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാരിനെതിരെ നേരത്തെയും അഖിലേഷ് വിമർശനം ഉന്നയിച്ചിരുന്നു. ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന സർക്കാരിന്റെ സാമ്പത്തിക ലക്ഷ്യം പൂർത്തീകരിക്കാൻ മഹാകുംഭമേള ഉപയോഗിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

‘മഹാ കുംഭമേളയിലൂടെ യു.പി സർക്കാർ സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ആത്മീയ പരിപാടികൾ ലാഭമുണ്ടാക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് ഉദേശിക്കുന്നത്.

തീർത്ഥാടകർക്ക് സൗകര്യമൊരുക്കുക എന്ന സർക്കാരിന്‍റെ കടമ നിർവഹിക്കുന്നതിൽ അവർ പരാജയപ്പെട്ടു’ -യാദവ് പറഞ്ഞു. ഭക്തർ സ്നാനം ചെയ്യുന്ന ത്രിവേണി സംഗമത്തിലെ ജലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിലും പ്രായമായ തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു

 

Continue Reading

india

മാലിന്യവെള്ളത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ കുളിക്കുന്നു; മഹാ കുംഭമേള നടത്തിപ്പിനെ വിമര്‍ശിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

12 വർഷങ്ങൾക്ക് ശേഷം മഹാ കുംഭമേള വരുമെന്ന് നിങ്ങൾക്ക് അന്നേ അറിയാമായിരുന്നു. എന്തുകൊണ്ടാണ് വേണ്ടുന്ന നടപടികളെടുക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

Published

on

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയെ ചോദ്യം ചെയ്ത് ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ 46ാമത് ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. സംഘാടകർ ജനങ്ങൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയില്ലെന്നും ജനക്കൂട്ട നിയന്ത്രണ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി ആരോപിച്ചു.

300 കിലോമീറ്ററോളം ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇത് തെറ്റായ സംഘാടനം അല്ലാതെ മറ്റെന്താണ്? ആളുകൾക്ക് ലഗേജുമായി 25-30 കിലോമീറ്ററോളമാണ് നടക്കേണ്ടി വന്നത്. കുളിക്കുന്ന വെള്ളത്തിൽ മാലിന്യം കലർന്നിരുന്നു. എന്നിട്ടും നിങ്ങൾ കോടിക്കണക്കിനാളുകളെ അതിൽ കുളിക്കാൻ നിർബന്ധിക്കുന്നു.

കുളിക്കാൻ പറ്റില്ലെന്ന് ശാസ്ത്രലോകം വിലയിരുത്തിയ വെള്ളത്തിലാണ് ജനലക്ഷങ്ങൾ മുങ്ങുന്നതെന്നും സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി എ.എൻ.ഐയോട് പ്രതികരിച്ചു.

12 വർഷങ്ങൾക്ക് ശേഷം മഹാ കുംഭമേള വരുമെന്ന് നിങ്ങൾക്ക് അന്നേ അറിയാമായിരുന്നു. എന്തുകൊണ്ടാണ് വേണ്ടുന്ന നടപടികളെടുക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ഇത്രയധികം ആളുകൾ വരുമെന്നും എന്നാൽ അവർക്കാവശ്യമായ സ്ഥല സൗകര്യങ്ങളില്ലെന്നും മുൻകൂട്ടിത്തന്നെ അറിയാമായിരുന്നുവെങ്കിൽ അതിനായുള്ള പദ്ധതി നേരത്തെ തന്നെ തയ്യാറാക്കാമായിരുന്നില്ലേ.

നിങ്ങൾ യാതൊരു പദ്ധതിയും തയ്യാറാക്കിയില്ലെന്ന് മാത്രമല്ലെ തെറ്റായ പ്രചാരണം നടത്തുകയാണ് ചെയ്തത്. 144 വർഷത്തെ സംസാരം തന്നെ നുണയാണ്. ആൾക്കൂട്ട സംഘാടനവും ആതിഥ്യ മര്യാദയും പാലിച്ചില്ല. ആളുകൾ മരിച്ചപ്പോൾ അത് മറച്ചുവെക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Trending