Connect with us

india

‘ബിജെപിയില്‍ നിന്ന് സ്വയം സുരക്ഷിതരെന്ന്’ അടയാളപ്പെടുത്തിയത് ഒന്നരലക്ഷത്തോളം ആളുകള്‍; ബിജെപിക്കെതിരെ പടയൊരുക്കവുമായി തൃണമൂല്‍

‘ബിജെപിയില്‍ നിന്ന് സ്വയം സുരക്ഷിതമെന്ന് അടയാളപ്പെടുത്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണം

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ ശക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. 2021 ല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃണമൂലിന്റെ പടയൊരുക്കം. സൈബര്‍ ഇടങ്ങളിലും ബിജെപിക്കെതിരെ ശക്തമായ പ്രചാരണമാണ് തൃണമൂല്‍ നടത്തുന്നത്. ‘ബിജെപിയില്‍ നിന്ന് സ്വയം സുരക്ഷിതമെന്ന് അടയാളപ്പെടുത്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം.

രാജ്യത്തുടനീളം കാവി പാര്‍ട്ടി ചെയ്യുന്ന തെറ്റുകള്‍ക്കെതിരെ സംസ്ഥാനത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള മാര്‍ഗമാണിതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.Savebengalfrombjp.com എന്ന വെബ്‌സൈറ്റില്‍ ഇതിനകം 1,21,000 ആളുകള്‍ ബിജെപിയില്‍ നിന്ന് സ്വയം സുരക്ഷിതരാണെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ മണിക്കൂറിലും സുരക്ഷിതരാണെന്ന് അടയാളപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഭിന്നിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയം, സ്വേച്ഛാധിപത്യം, അസമത്വം, തെരഞ്ഞെടുക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റം എന്നിവ പ്രചരിപ്പിച്ചുകൊണ്ട് ബിജെപി ബംഗാളിന്റെ സാമൂഹിക ഘടനയെ നശിപ്പിക്കുകയാണെന്നും പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും ബിജെപി അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും തൃണമൂല്‍ വ്യക്തമാക്കി.

india

പ്രവാചക വിരുദ്ധ പരാമര്‍ശം; കര്‍ണാടക ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ കലാപം ഉണ്ടാക്കുന്നതുമായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്.

Published

on

രാമനവമി പരിപാടിക്കിടെ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കര്‍ണാടകയില്‍ നിന്ന് പുറത്താക്കപ്പെട്ട ബിജെപി നേതാവും വിജയപുര എംഎല്‍എയുമായ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിനെതിരെ കേസെടുത്തു.

മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ കലാപം ഉണ്ടാക്കുന്നതുമായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്.

ഏപ്രില്‍ 7 ന് ഹുബ്ബള്ളിയിലെ ബന്നി ഓനിയില്‍ ഒരു പൊതു പരിപാടിയില്‍ വെച്ചാണ് യത്‌നാല്‍ ഇക്കാര്യം പറഞ്ഞത്. ‘മുഹമ്മദ് പ്രവാചകന്‍ ബാലാസാഹെബ് താക്കറെയുടെ വീട്ടിലാണ് ജനിച്ചത്’ എന്ന് അദ്ദേഹം പറഞ്ഞതായി ആരോപിക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തെ ‘സങ്കരയിനം’ എന്ന് വിളിക്കുകയും ചെയ്തു.

യത്‌നാലിന്റെ പരാമര്‍ശം മുസ്‌ലിംകങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും സാമുദായിക സൗഹാര്‍ദത്തിന് ഭീഷണിയാണെന്നും പരാതിക്കാരന്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വിജയപുര പോലീസ് സ്ഥിരീകരിച്ചു.

 

 

Continue Reading

india

ലവ് ജിഹാദ് ആരോപിച്ച് സലൂൺ തകർത്ത് ബിജെപി പ്രവർത്തകർ

Published

on

പൂനെ: ലവ് ജിഹാദ് ആരോപിച്ച് സലൂൺ തകർത്ത് ബിജെപി പ്രവർത്തകർ. സലൂണിലെ ജീവനക്കാരിൽ ഒരാൾ ഹിന്ദു പെൺകുട്ടിയെ ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കാൻ ഹിന്ദു പെൺകുട്ടിയെ സലൂണിലെ ജീവനക്കാരൻ നിർബന്ധിച്ചുവെന്ന് ബിജെപി പ്രവർത്തകയായ ഉജ്വല ഗൗഡ് ആരോപിച്ചു. പെൺകുട്ടിയുടെ താത്പര്യത്തിന് വിരുദ്ധമായി ഇസ്‌ലാം സ്വീകരിക്കാനും അവളെ നിർബന്ധിച്ചു. സംഭവം പുറത്തു പറയാതിരിക്കാൻ പെൺകുട്ടിക്ക് ഒരു ലക്ഷം രൂപ നൽകിയെന്നും ബിജെപി നേതാവ് ആരോപിച്ചു.

തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കറുത്ത പെയ്ന്റുമായി സലൂണിലേക്ക് അതിക്രമിച്ചു കയറിയ ബിജെപി പ്രവർത്തകർ സലൂൺ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കട തകർക്കുകയും ചെയ്തു.

സലൂൺ ഉടമയായ ജാവേദിനെ പ്രവർത്തകർ മർദിച്ചു. ഇയാളെ പിന്നീട് പൊലീസിന് കൈമാറി. പെൺകുട്ടിയെ മതം മാറ്റാൻ ശ്രമം നടന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് കോത്രുഡ് ഡിസിപി സന്ദീപ് ദേശ്മാനെ പറഞ്ഞു. സലൂൺ ഉടമയായ ജാവേദും വനിതാ ജീവനക്കാരിയും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ആരോപണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ആരോപണമുന്നയിച്ച യുവതി സലൂൺ ഉടമയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. സമയത്ത് തിരിച്ചുകൊടുക്കാൻ കഴിയാത്തതിനാൽ ഇവർ ജോലി രാജിവെക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതാണ് ലവ് ജിഹാദ് ആരോപണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Continue Reading

india

വഖഫ് നിയമം മതസ്വാതന്ത്രത്തിനും ഭരണഘടനയ്ക്കും എതിരായ ആക്രമണം; രാഹുൽ ഗാന്ധി

കോൺഗ്രസ് പിന്നാക്ക വിഭാഗത്തിനൊപ്പമെന്നും എല്ലാവർക്കും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

Published

on

രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന് എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരണത്തിലുള്ള തെലങ്കാനയിൽ വിപ്ലവകരമായ മാറ്റം നടത്തി. ഇത് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണം. പിന്നാക്കകാർക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പിന്നാക്കക്കാർക്കായി എന്തു ചെയ്തുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

കോൺഗ്രസ് പിന്നാക്ക വിഭാഗത്തിനൊപ്പമെന്നും എല്ലാവർക്കും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദാനിക്കും അംബാനിക്കും വേണ്ടി പൊതുമേഖല സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നു. അദാനിക്ക് വേണ്ടി രാജ്യത്തെ തീറെഴുതുന്നുവെന്ന് രാഹുൽ ​ഗാന്ധി വിമർശിച്ചു.

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ജയിച്ചത് അട്ടിമറിയിലൂടെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന് കൂട്ടു നിന്നുവെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു. വോട്ടർ പട്ടികയിൽ വ്യാപക തിരിമറി നടന്നുവെന്ന് അദേഹം ആരോപിച്ചു. ആർഎസ്എസിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. ത്രിവർണ്ണ പതാകയും ഭരണഘടനയും അംഗീകരിക്കാത്തവരാണ് ആർ.എസ് എസെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

ഓർഗനൈസറിലെ ലേഖനം പരാമർശിച്ച് രാഹുൽ. ക്രിസ്ത്യാനികൾക്ക് നേരെയും ആർഎസ്എസ് തിരിഞ്ഞു. അടുത്ത ഇരകൾ സിഖുകാർ ആയിരിക്കുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. വഖഫ് ബില്ലിന് ശേഷം ക്രിസ്ത്യാനികളുടെ ഭൂമിയിലേക്കാണ് ബിജെപിയുടെ പിടി നീളുന്നത്. വഖഫ് ബിൽ മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണമെന്ന് രാഹുൽ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വേർതിരിക്കുന്നതാണ് ബിജെപി നിലപാട്. അതിനെതിരെ കോൺഗ്രസ് പോരാടുമെന്ന് രാഹുൽ വ്യക്തമാക്കി.

Continue Reading

Trending