Connect with us

More

ഇറ്റാലിയന്‍ സീരി എ: കിരീടപ്പോര് മുറുകുന്നു. നപ്പോളിക്ക് സമനില, യുവന്റസിന് ജയം

Published

on

റോം : ഇറ്റാലിയന്‍ ലീഗില്‍ കിരീട്‌പ്പോര് മുറകുന്നു. ലിഗീല്‍ നിലവില്‍ ഒന്നാമതുള്ള നപ്പോളിയെ ഷെവോ ഗോള്‍ രഹിത സമനിലയില്‍ തളച്ചപ്പോള്‍ നിലവിലെ ജേതാക്കളായ യുവന്റസ് ജയിച്ചുകയറി. ഇതോടെ നപ്പോളിയുമായുള്ള യുവന്റസിന്റെ പോയിന്റ് അകലം ഒന്നായി ചുരുങ്ങി.
സ്വന്തം തട്ടകത്തില്‍ ലീഡു വഴങ്ങിയ ശേഷമാണ് യുവന്റസ് ജയിച്ചു കയറിയത്. ലീഗില്‍ അവസാനത്തുള്ള ബെനേവെന്റോ ഇറ്റലിതാരം അമറ്റോ സിസിറെറ്റിയിലൂടെ 19-ാം മിനുട്ടില്‍ മുന്നിലെത്തി. അര്‍ജന്റീനന്‍ താരം ഗോണ്‍സാലോ ഹിഗ്വെയ്ന്‍ 57-ാം മിനുട്ടില്‍ യുവന്റസിനെ ഒപ്പമെത്തിച്ചു. ജുയാന്‍ കോട്‌റാഡോ 75-ാം മിനുട്ടില്‍ ലക്ഷ്യം കണ്ടത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് യുവന്റസ് സ്വന്തമാക്കുകയായിരുന്നു. തുടര്‍ച്ചായ ഏഴാം സീരി എ കിരീടമാണ്  യുവന്റസ് ലക്ഷ്യവെക്കുന്നത്.

ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന നെപ്പോളിക്ക് ഷെവോമായുളള ഗോള്‍ രഹിത സമനില അപ്രതീക്ഷിത തിരിച്ചടിയായി. 1990നു ശേഷം ആദ്യ ലീഗ് കിരീടമാണ് നെപ്പോളി സ്വപ്‌നം കാണുന്നത്. ഇന്റര്‍ മിലാന്‍- ടൊറിനോ (1-1) മത്സരവും സമനിലയില്‍ പിരിഞ്ഞു. ഫിയോറിന്റയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എ.എസ് റോമയും കിരീട സാധ്യത നിലനിര്‍ത്തി. മുന്‍ പവര്‍ ഹൗസായ എ.സി മിലാന്‍ സസോളയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
ശക്തമായ കീരിടപ്പോര് നടക്കുന്ന ഇറ്റലിയില്‍ 12 കളികളില്‍ നിന്നായി നപ്പോളി 32 പോയിന്റുമായി ഒന്നാമതും യുവന്റസ് (31) രണ്ടാമതും ഇന്റര്‍ മിലാന്‍ (30) മൂന്നാമതുമാണ്. ഒരു മത്സരം കുറവുകളിച്ച ലാസിയോ (28), എ.എസ് റോമ (27) നാലും അഞ്ചും സ്ഥാനങ്ങളില്‍.എസി മിലാന് 12 കളിയില്‍ 19 പോയിന്റാണുള്ളത്.

14 ഗോളുമായി ലാസിയോയുടെ ഇറ്റാലിയന്‍ താരം ഇംമൊബൈല്‍ സ്വര്‍ണ ബൂട്ടിനായുള്ള മത്‌സരത്തില്‍ ഒന്നാമത്. പതിനൊന്നു ഗോള്‍ വീതം നേടി ആര്‍ജന്റീനന്‍ താരങ്ങളായ പൗളോ ഡയബാല(യുവന്റസ് )യും മൗറോ ഇക്കാര്‍ഡി(ഇന്റര്‍ മിലാന്‍)യും തൊട്ടു പിന്നിലുണ്ട്.

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

Published

on

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.

മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.

Continue Reading

Health

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.

അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

Trending