kerala
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ മൃതദേഹത്തോട് അനാദരവ്; ബന്ധുക്കള്‍ക്ക് കൈമാറിയത് മാംസം പുറത്തുകാണുന്ന വിധത്തില്‍
പോസ്റ്റ്‌മോര്‍ട്ടം നടത്തി നേരാംവണ്ണം തുന്നാതെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ യുവാവിന്റെ മൃതദേഹത്തോട് അനാദരവ്. പോസ്റ്റ്‌മോര്‍ട്ടം നടത്തി നേരാംവണ്ണം തുന്നാതെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. താഴേ ചേളാരി സ്വദേശി നെച്ചാട്ട് പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അര്‍ഷദ് (38) ന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നേരാംവണ്ണം തുന്നാതെ ബന്ധുക്കള്‍ക്ക് കൈമാറിയത്. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെ ആര്‍ഷദിനെ ചേളാരിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം രാത്രി തന്നെ താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി.
കൊറോണ പരിശോധന ഫലം ബുധനാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെ തന്നെ ലഭിച്ചു. പരിശോധനാ ഫലം നെഗറ്റീവായതോടെ തിരൂരങ്ങാടി പൊലീസ് നാല് മണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ഡോക്ടറും മൂന്ന് നഴ്‌സുമാരും എത്തുന്നത് അഞ്ച് മണിക്കാണ്. ആറര മണിയോടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി അവര്‍ മടങ്ങി.
ശേഷം മൃതദേഹം കുളിപ്പിക്കാനായി മോര്‍ച്ചറിയില്‍ കയറ്റിയപ്പോഴാണ് മൃതദേഹം കീറിയ ഭാഗങ്ങളിലൊന്നും ശരിയായ രീതിയില്‍ തുന്നിയിട്ടില്ലെന്ന് കാണുന്നത്. ശരീരത്തിലെ മാംസങ്ങള്‍ പുറത്ത് കാണുന്ന രീതിയിലായിരുന്നു. ഇത് അവിടെ ഉണ്ടായിരുന്ന നഴ്‌സിനെ അറിയിച്ചപ്പോള്‍ സാധാരണ അങ്ങനെ തന്നെയാണെന്നായിരുന്നു മറുപടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ നിങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വാങ്ങിച്ചു തന്ന കിറ്റില്‍ തുന്നാനുള്ള നൂല് ഇല്ലായിരുന്നുവെന്നും ഉള്ള നൂല് ഒപ്പിച്ചു തുന്നിയത് കൊണ്ടാണ് അങ്ങനെ ആയതെന്നുമായിരുന്നു പിന്നീട് നഴ്‌സ് നടത്തിയ പ്രതികരണം. ഇതോടെ ബന്ധുക്കള്‍ പരാതിയുമായി ഡോക്ടറെ സമീപിച്ചു.
ഡോക്ടര്‍ വീണ്ടും മോര്‍ച്ചറിയിലെത്തി പരിശോധിച്ചു. വയറിന്റെ ഭാഗത്തും തലയുടെ ഭാഗത്തും തുന്നിയത് ശരിയായിരുന്നില്ലെന്ന് കണ്ടെത്തുകയും വീണ്ടും തുന്നാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എട്ട് മണിയോടെ തുന്നല്‍ പൂര്‍ത്തിയാക്കി മൃതദേഹം കുളിപ്പിച്ചതിന് ശേഷം ഒന്‍പത് മണിയോടെ വീട്ടിലേക്ക് കൊണ്ട് പോയി. പത്ത് മണിയോടെ പടിക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
പി.പി.ഇ കിറ്റും ഫേസ് ഗ്ലാസുമെല്ലാം ധരിച്ചത് കൊണ്ട് ശരിയായി കാണാത്തത് കൊണ്ടാകാം തുന്നലില്‍ അപാകത സംഭവിച്ചതെന്നാണ് കരുതുന്നതെന്ന് ഡോക്ടര്‍ ചന്ദ്രികയോട് പറഞ്ഞു. രാവിലെ എട്ട് മണിക്ക് പി.പി.ഇ കിറ്റ് ധരിച്ച് ജോലി ആരംഭിച്ച നഴ്‌സുമാര്‍ നാല് മണിക്ക് ഷിഫ്റ്റ് മാറാനിരിക്കെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ഇറങ്ങേണ്ടി വന്നത്. അത് കൊണ്ട് തന്നെ ചെറിയ കാലതാമസം നേരിട്ടിട്ടുണ്ടാകാമെന്നുമാണ് ഡോക്ടര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ നഴ്‌സുമാര്‍ക്ക് വേഗത്തില്‍ പോകാന്‍ വേണ്ടി മൃതദേഹം ശരിയാംവണ്ണം തുന്നാതെ ചാക്കില്‍ ഉന്നം നിറച്ച പോലെ തുന്നി പോകാനാണ് ശ്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് അവര്‍ പറഞ്ഞ എല്ലാ സാധനങ്ങളും കിറ്റും വാങ്ങി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. വിഷയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.
അതേ സമയം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സാധനങ്ങള്‍ ബന്ധുക്കള്‍ വാങ്ങി നല്‍കണമെന്നത് അംഗീകരിക്കാനാവില്ലെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സാധനങ്ങള്‍ ആസ്പത്രികളിലുണ്ടാകാറുണ്ട്. എന്നാല്‍ തിരൂരങ്ങാടിയില്‍ മാത്രം അത് ഉണ്ടാകാത്തത് എന്ത് കൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കണം. മൃതദേഹത്തോട് പോലും ആദരവ് കാണിക്കാന്‍ കഴിയാത്ത ആരോഗ്യ വകുപ്പാണ് കേരളത്തിലേതെന്നത് ലജ്ജാകരമാണ്. നൂല് തികഞ്ഞില്ലെന്ന് പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് മൃതദേഹം തുന്നാതെ ബന്ധുക്കള്‍ക്ക് നല്‍കിയെന്നത് പ്രാകൃതമാണ്. വിഷയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും റസാഖ് പറഞ്ഞു.
kerala
നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹം: പിഎംഎ സലാം

നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ജൂണ്‍ 6ന് (നാളെ) വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്.
വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂണ്‍ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിന്‍വലിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. – പി.എം.എ സലാം പറഞ്ഞു.
kerala
ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം
52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ)യാണ് നിരോധനം. 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
kerala
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ പ്രവേശനം നേടി, സ്‌കൂളിന് മുന്നില്‍ എംഎസ്എഫ്- കെഎസ്യു പ്രതിഷേധം
പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു

താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും കോഴിക്കോട് നഗരപരിധിയിലെ സ്കൂളുകളിലുമാണ് പ്രവേശനം നേടിയത്. താമരശ്ശേരി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും വൻ പ്രതിഷേധമാണുണ്ടായത്. അതേസമയം പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു.
ഹൈക്കോടതിയുടെ നിർദേശപ്രകാരം രാവിലെ 10 മണിയോടെയാണ് കുറ്റാരോപിതരായ വിദ്യാർഥികളെ പ്ലസ് വൺ പ്രവേശനത്തിനായി പുറത്തിറക്കിയത്. ഇതിൽ മൂന്നു പേർക്ക് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവേശനം ലഭിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് ആയിരുന്നു താമരശ്ശേരി സ്കൂൾ പരിസരത്തുണ്ടായിരുന്നത് .വിദ്യാർത്ഥികളെ എത്തിക്കും മുമ്പ് പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകരെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പൊലീസ് അകമ്പടിയോടെ കുട്ടികളുമായുള്ള വാഹനമെത്തി. വാഹനത്തിന് മുന്നിൽ കെഎസ്‌യുവിന്റെ പ്രതിഷേധമുണ്ടായി. ബലം പ്രയോഗിച്ചു പ്രവർത്തകരെ വാഹനത്തിൽ കയറ്റി. വിദ്യാഭ്യാസ വകുപ്പിനെനെതിരെ പ്രതിഷേധം തുടരുമെന്ന് കെഎസ് യു അറിയിച്ചു.
അര മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്ന് കുട്ടികളേയും ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കുട്ടികളുടെ സ്വഭാവ സർട്ടിഫിക്കറ്റിൽ തൃപ്തികരമല്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് കൂടിയാലോചന നടത്തി ഇവർക്ക് പ്രവേശനം നൽകി. മറ്റ് രണ്ടു കുട്ടികൾ കോഴിക്കോട് നഗരത്തിലെ സ്കൂളുകളിലാണ് പ്രവേശനം നേടിയത്. പ്ലസ് വൺ പ്രവേശനത്തിനായി ഹൈക്കോടതി ഇന്ന് ഒരു ദിവസത്തെ സമയമായിരുന്നു അനുവദിച്ചത്. ഈ കുട്ടികളുടെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala20 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ