kerala
തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളിൽ നവീകരണത്തിന് ഒരുക്കം
ഇതോടപ്പം തന്നെ കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ ലിഫ്റ്റിന്റെ നിർമാണം പൂർത്തീകരിക്കും

മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. അമൃത് ഭാരത് പദ്ധതിയിലൂടെ പൊന്നാനി ലോക്സഭ മണ്ഡലത്തിലെ മൂന്ന് പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനൊരുങ്ങി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി എന്നീ റെയിൽവേ സ്റ്റേഷനുകളാണ് പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ നിന്നും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഏകദേശം 26.5 കോടി രൂപയാണ് ഈ പദ്ധതിക്കായി റെയിൽവേ വകയിരുത്തിയിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുന്നതോടെ തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളുടെ മുഖഛായ തന്നെ മാറും. തിരൂർ റെയിൽവേ സ്റ്റേഷനിൽ സെക്കന്റ് എൻട്രിയിൽ പാർക്കിംഗ് ഏരിയ വികസനം, ഒന്നാം പ്ലാറ്റ്ഫോം നവീകരണം, പ്ലാറ്റ്ഫോമുകളിൽ ഷെൽട്ടറുകൾ സ്ഥാപിക്കൽ, റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം, പാർക്കിംഗ് ഏരിയകളിൽ റൂഫുകളുടെ നിർമ്മാണം, സ്റ്റേഷന്റെ മുൻവശവും പരിസരവും നവീകരിക്കൽ തുടങ്ങിയ പദ്ധതികളും കുറ്റിപ്പുറം, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളിൽ സർക്കുലേറ്റിങ് ഏരിയ വികസനം, പാർക്കിംഗ് ഏരിയ വികസനം, പ്ലാറ്റ് ഫോമുകളിൽ മിനി ഷെൽട്ടറുകൾ സ്ഥാപിക്കൽ , ടോയ്ലറ്റുകൾ നിർമാണം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കും.
ഇതോടപ്പം തന്നെ കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ ലിഫ്റ്റിന്റെ നിർമാണം പൂർത്തീകരിക്കും. പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവ്വഹിക്കുന്നതാണ്. ഇതൊടാനുബന്ധിച്ചു മലപ്പുറം ജില്ലാ തല ചടങ്ങ് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടക്കും.
പദ്ധതി നടപ്പിലാക്കുന്നതോടെ ഈ സ്റ്റേഷനുകളിലെ നിലവിലുള്ള ആവശ്യങ്ങൾ ഏറെക്കുറെ പരിഹരിക്കാൻ സാധിക്കും. പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ അമൃത് ഭാരത് പദ്ധതി അനുവദിച്ച റെയിൽവേ മന്ത്രിക്കും റെയിൽവേ വകുപ്പിനും നന്ദി രേഖപ്പെടുത്തുന്നു അതോടപ്പം തന്നെ മണ്ഡലത്തിലെ മറ്റു റെയിൽവേ സ്റ്റേഷനുകളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി റെയിൽവേ വകുപ്പിനോട് ആവശ്യം ഉന്നയിക്കുന്നതാണ്.
അതോടപ്പം ട്രെയിൻ സ്റ്റോപ്പുകളുടെ കാര്യത്തിൽ റെയിൽവേ ജില്ലയോട് തുടരുന്ന സമീപനം തിരുത്തണം. വന്ദേ ഭാരത്, രാജധാനി ഉൾപ്പെടെയുള്ള ദീർഘദൂര ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു.
kerala
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
kerala
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
kerala
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.
നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india2 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി