News
ടിക് ടോക്ക് സി.ഇ.ഒ കെവിന് മേയര്‍ രാജിവെച്ചു; അമേരിക്കയിലും ആപ്പ് നിരോധിച്ചേക്കും
ചൈനയിലെ ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വൈറല്‍ വീഡിയോ ആപ്പായ ടിക് ടോക്ക്, ദേശീയ സുരക്ഷയുടെ ഭാഗമായിട്ടാണ് നിരോധിക്കുന്നതെന്നാണ് യു.എസ് വൃത്തങ്ങള്‍ നല്കുന്ന വിവരം. അതിവേഗം വളരുന്ന സോഷ്യല്‍ മീഡിയ ശൃംഖലയായ ടിക് ടോക്കിന്റെ നിരോധനം നടപ്പാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ തടയാന്‍ ടിക് ടോക്ക് ഫെഡറല്‍ ജഡ്ജിനോട് ആവശ്യപ്പെട്ടതിന് ശേഷമാണ് മേയറുടെ പടിയിറക്കം.

വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന്റെ സി.ഇ.ഒ കെവിന് മേയര്‍ രാജിവെച്ചു. ഇന്ത്യയിലെ വിലക്കിന് പിന്നാലെ ചൈനീസ് ബന്ധമാരോപിച്ച് അമേരിക്കയിലും ടിക് ടോക്ക് നിരോധിക്കാനിരിക്കെയാണ് കെവിന്റെ രാജി.
‘ഏറെ ഹൃദയവേദനയോടെയാണ് ഞാന്‍ ഈ വിവരം നിങ്ങളെ അറിയിക്കുന്നത്. ടിക് ടോക്കിന്റെ ഔദ്യോഗിക പദവിയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുന്നു’- എന്നാണ് കെവിന് ജീവനക്കാരെ അറിയിച്ചത്. കെവിന് പകരം വനേസ പപ്പാസിനെ ഇടക്കാല സി.ഇ.ഒ ആയി നിയമിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസ്നിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് കെവിന് മേയര്‍. തുടര്‍ന്നാണ് അദ്ദേഹം ടിക് ടോക്കിന്റെ ഭാഗമാകുന്നത്.
ചൈനയിലെ ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വൈറല്‍ വീഡിയോ ആപ്പായ ടിക് ടോക്ക്, ദേശീയ സുരക്ഷയുടെ ഭാഗമായിട്ടാണ് നിരോധിക്കുന്നതെന്നാണ് യു.എസ് വൃത്തങ്ങള്‍ നല്കുന്ന വിവരം. അതിവേഗം വളരുന്ന സോഷ്യല്‍ മീഡിയ ശൃംഖലയായ ടിക് ടോക്കിന്റെ നിരോധനം നടപ്പാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ തടയാന്‍ ടിക് ടോക്ക് ഫെഡറല്‍ ജഡ്ജിനോട് ആവശ്യപ്പെട്ടതിന് ശേഷമാണ് മേയറുടെ പടിയിറക്കം.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിക്ക് ടോക്കും മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സും തങ്ങളുടെ ആപ്പുകള്‍ ദേശീയ സുരക്ഷാ ഭീഷണിയാണെന്ന വാദം നിരസിച്ചിട്ടുണ്ട്.യുഎസില്‍ ടിക് ടോക്കുമായി ചേര്‍ന്ന് ബിസിനസ്സ് ചെയ്യുന്നത് വിലക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ടിക്ക് ടോക്കും ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സും ലോസ് ഏഞ്ചല്‍സിലെ ഫെഡറല്‍ കോടതിയില്‍ തിങ്കളാഴ്ച കേസ് ഫയല്‍ ചെയ്തിരുന്നു.
ആപ്പ് ഉപയോഗിക്കുന്ന യു.എസിലെ ഓരോരുത്തരുടെയും സ്വകാര്യത സംരക്ഷിക്കാന്‍ മാത്രമേ തങ്ങള്‍ ശ്രമിച്ചിട്ടുള്ളുവെന്നും ടിക് ടോക്ക് മേധാവികള്‍ പറഞ്ഞിരുന്നു.
ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനു പിന്നാലെയാണ് ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചത്. 20 കോടിയിലധികം ഉപയോക്താക്കളുള്ള ഇന്ത്യയിലെ നിരോധനം വന്‍ സാമ്പത്തിക നഷ്ടമാണ് ചൈനീസ് കമ്പനിക്ക് വരുത്തുക എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
india
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി
മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ക്ലാസ് ഓഫ് 2025 പ്രസിഡന്റ് മേഘ വെമുറിയെ വെള്ളിയാഴ്ചത്തെ ഔദ്യോഗിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി.

മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ക്ലാസ് ഓഫ് 2025 പ്രസിഡന്റ് മേഘ വെമുറിയെ വെള്ളിയാഴ്ചത്തെ ഔദ്യോഗിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി.
വെള്ളിയാഴ്ച ഒരു പ്രസ്താവനയില്‍ വിദ്യാര്‍ത്ഥിയുടെ പേര് പരാമര്‍ശിക്കാതെ സര്‍വകലാശാല അച്ചടക്ക നടപടി സ്ഥിരീകരിച്ചു. ‘ഇന്നത്തെ ബിരുദാനന്തര ബിരുദ ചടങ്ങില്‍ ആ വ്യക്തിക്ക് ഷെഡ്യൂള്‍ ചെയ്ത റോള്‍ ഉണ്ടായിരുന്നെങ്കിലും, ഇന്നത്തെ ഇവന്റുകളില്‍ അവളെ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു,’ MIT വക്താവ് കിംബര്‍ലി അലന് പറഞ്ഞു.
‘എംഐടി സ്വതന്ത്രമായ ആവിഷ്കാരത്തെ പിന്തുണയ്ക്കുന്നു, എന്നാല്‍ അതിന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു, ഇത് വ്യക്തിയെ മനഃപൂര്‍വ്വം ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുകയും വേദിയില്‍ നിന്ന് പ്രതിഷേധം നയിക്കുകയും ഒരു പ്രധാന ഇന്‍സ്റ്റിറ്റ്യൂട്ട് ചടങ്ങിനെ തടസ്സപ്പെടുത്തുകയും ചെയ്തു,’ വക്താവ് കൂട്ടിച്ചേര്‍ത്തു.
പലസ്തീന് യൂത്ത് മൂവ്മെന്റ് പങ്കുവെച്ച പ്രസംഗം ഓണ്‍ലൈനില്‍ വൈറലായി. വ്യാഴാഴ്ച നടന്ന വണ്‍എംഐടി പ്രാരംഭ പരിപാടിയില്‍, വെമൂരി പലസ്തീനിയന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കെഫിയെ ധരിച്ച് ഇസ്രാഈലി സൈന്യവുമായുള്ള എംഐടിയുടെ ഗവേഷണ സഹകരണങ്ങളെ അപലപിച്ചു. ഫലസ്തീനികള്‍ക്കെതിരായ ഇസ്രാഈല്‍ നടപടികളെ ‘സഹായിക്കുകയും ചെയ്യുന്നു’ എന്ന് അവര്‍ പറഞ്ഞു, കൂടാതെ ‘സ്വതന്ത്ര ഫലസ്തീന്’ ആവശ്യപ്പെടുകയും ചെയ്തു.
‘എംഐടിയിലെ വിദ്യാര്‍ത്ഥികള്‍ വംശഹത്യ സഹിക്കില്ല,’ ഫലസ്തീന് അവകാശങ്ങളെ പിന്തുണയ്ക്കുന്ന ക്യാമ്പസ് ആക്ടിവിസത്തെ പ്രശംസിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
മുന്‍കൂറായി അംഗീകരിച്ച പ്രസംഗത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു വെമുറിയുടെ പരാമര്‍ശങ്ങള്‍, ഔദ്യോഗിക ചടങ്ങിനിടെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് തുല്യമായിരുന്നു അവരുടെ പ്രവൃത്തിയെന്നും എംഐടി അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ചത്തെ പ്രധാന ബിരുദദാന ചടങ്ങില്‍ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥി നേതാവായ വെമുരി വീണ്ടും സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവരെ ഇനി പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
ഗസ്സയിലെ യുദ്ധത്തെച്ചൊല്ലി യുഎസ് കാമ്പസുകളില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനും ഇസ്രഈലുമായുള്ള സ്ഥാപനപരമായ ബന്ധങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കും ഇടയിലാണ് സംഭവം. ഇസ്രാഈലി സൈന്യവുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിന്നും പ്രോഗ്രാമുകളില്‍ നിന്നും സര്‍വകലാശാലകള്‍ പിന്മാറണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതോടെ, ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു.
kerala
മകളുടെ വിവാഹത്തലേന്ന് കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി മാതാവ് മരിച്ചു
താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്.

മലപ്പുറം താനാളൂരില്‍ കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം സൈനബ ചായക്കൊപ്പം കപ്പ് കേക്ക് കഴിച്ചിരുന്നു.
ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് ചടങ്ങ് മാത്രം നടത്തി മറ്റു വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചു.
kerala
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു

പാലക്കാട് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വാളയാര്‍ കേസിലെ അഞ്ചാം പ്രതി അട്ടപ്പളളം പാമ്പാംപളളം കല്ലങ്കാട് സ്വദേശി അരുണ്‍ പ്രസാദിനെയാണ് (24) അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെയാണ് ഇയാള്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാര്‍ സംഭവസമയത്ത് ഇയാള്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലായിരുന്നു കേസ്.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Article3 days ago
കപ്പല്‍ ദുരന്തത്തില്‍ കരുതല്‍ വേണം
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി