Connect with us

kerala

കേരളത്തിന്റെ ഭാവി ഗ്രാമങ്ങളിലൂടെ; ചന്ദ്രിക – ടാൽറോപ് ടെക്നോളജി മീറ്റ് കോഴിക്കോട് വെച്ച് സംഘടിപ്പിച്ചു

ചന്ദ്രികയുമായി ചേർന്ന് ടാൽറോപ് കേരളത്തിൽ 100 വില്ലേജ് പാർക്കുകൾ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും മീറ്റിൽ നടന്നു.

Published

on

കോഴിക്കോട്: ചന്ദ്രികയും ടാൽറോപും ചേർന്ന് കോഴിക്കോട് മാവൂർ റോഡിലെ ദി രാവിസിൽ വെച്ച് ‘കണക്ടിംഗ് വില്ലേജസ്-ടെക്നോളജി മീറ്റ്’ സംഘടിപ്പിച്ചു. ചന്ദ്രികയുമായി ചേർന്ന് ടാൽറോപ് കേരളത്തിൽ 100 വില്ലേജ് പാർക്കുകൾ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും മീറ്റിൽ നടന്നു.

ആപ്പിളും ആമസോണും മൈക്രോസോഫ്റ്റുമൊക്കെ പോലെയുള്ള ആഗോള കമ്പനികൾ വളർന്നു വന്ന അമേരിക്കയിലെ സിലിക്കൺവാലി പോലെ ആയിരക്കണക്കിന് സംരംഭങ്ങൾ കേരളത്തിൽ വളർന്നു വരുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും ഇവിടെ ആഗോള കമ്പനികൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ടെക്നോളജി കമ്പനിയാണ് ടാൽറോപ്.

ഈ ഒരു ലക്ഷ്യത്തിലേക്ക് കേരളീയ ഗ്രാമങ്ങളെ ഭാഗമാമാക്കുന്നതിന് വിദ്യാഭ്യാസം, ടെക്നോളജി, സംരംഭകത്വം, തൊഴിൽ തുടങ്ങിയ മേഖലകളിൽ അനിവാര്യമായ മാറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി വില്ലേജ് പാർക്ക് എന്ന പേരിൽ ടാൽറോപ് 1064 ഹബ്ബുകൾ നിർമ്മിച്ചു വരുന്നത്.

ഐ.ടി യുടെയും സ്റ്റാർട്ടപ്പിന്റെയും പറുദീസയായ അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിലെ സിലിക്കൺവാലിക്ക് സമാനമായി കേരളത്തെ ഐ.ടിയുടെയും സ്റ്റാർട്ടപ്പിന്റെയും ഹെഡ്ക്വാർട്ടേഴ്സാക്കുകയെന്ന ടാൽറോപ് ദൗത്യത്തിന്റെ നെടും തൂണുകളാണ് ഓരോ ഗ്രാമത്തിലും ഇതിനാവശ്യമായ അനുകൂലമായ ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്ന വില്ലേജ് പാർക്കുകൾ.

മാറുന്ന ലോകത്തേക്ക് നാടിനെ പ്രാപ്തമാക്കാൻ സഹായിക്കുന്ന ഇടമാണ് ഓരോ ഹബ്ബുകളും. അതാത് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഏറ്റവും ഇന്നവേറ്റീവ് ഹൈബ്രിഡ് എഡ്യുക്കേഷന് ഹബ്ബുകളിൽ തന്നെ അവസരമൊരുക്കുന്നു. ഈ അനുകൂല ആവാസവ്യവസ്ഥയിലൂടെ ആയിരക്കണക്കിന് സംരംഭങ്ങൾ പിറവിയെടുക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

ടെക്നോളജിയുടെ വ്യാപനം, അനവധി സ്റ്റാർട്ടപ്പുകളിലൂടെയും ബിസിനസുകളിലൂടെയും സൃഷ്ടിക്കപ്പെടുന്ന തൊഴിലും വരുമാനവും, സമ്പൂർണ്ണ ഐ.ടി സാക്ഷരത തുടങ്ങിയവയിലൂടെ ഓരോ നാടിന്റെയും മുഖമായി മാറുന്ന ടാൽറോപ് ഹബ്ബ് അഥവാ വില്ലേജ് പാർക്കുകൾ ടെക്നോളജി നിയന്ത്രിത ലോകത്തേക്കുള്ള ഗ്രാമങ്ങളുടെ ശക്തമായ ചുവടുവെപ്പിന് വഴിയൊരുക്കുമെന്ന് ടെക്നോളജി മീറ്റ് ചൂണ്ടിക്കാട്ടി.

കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, നഗരസഭാ ചെയർമാൻമാർ, വൈസ് ചെയർമാൻമാർ മീറ്റിൽ പങ്കെടുത്തു. ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, ലോക്കൽ ഗവൺമെന്റ് മെംബേഴ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഷറഫുദ്ദീൻ, ടാൽറോപ് ഡയറക്ടർ ആന്റ് ചീഫ് മീഡിയ ഓഫീസർ ഷമീർ ഖാൻ, ചന്ദ്രിക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.എം സൽമാൻ, റസിഡന്റ് മാനേജർ പി.എം മുനീബ് ഹസൻ, മാർക്കറ്റിംഗ് മാനേജർ നബീൽ തങ്ങൾ, ടാൽറോപ് വൈസ് പ്രസിഡന്റ് ഓഫ് കൺസട്രക്ഷൻസ് മുഹമ്മദ് ആഷിഖ് തുടങ്ങിയവർ സംസാരിച്ചു.

Photo: ടാൽറോപ് കേരളത്തിൽ നിർമിച്ചു വരുന്ന 1064 വില്ലേജ് പാർക്കുകളിൽ, ചന്ദ്രികയുമായി ചേർന്ന് 100 വില്ലേജ് പാർക്കുകൾ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, ലോക്കൽ ഗവൺമെന്റ് മെംബേഴ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഷറഫുദ്ദീൻ, ടാൽറോപ് ഡയറക്ടർ ആന്റ് ചീഫ് മീഡിയ ഓഫീസർ ഷമീർ ഖാൻ, ചന്ദ്രിക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.എം സൽമാൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

kerala

പകുതിയിലേറെ പൊതു മേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്; നഷ്ടത്തിലുള്ളവ അടച്ചുപൂട്ടണമെന്നും സിഎജി

കേരളത്തിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി വ്യക്തമാക്കുന്നു.

Published

on

സിപിഎം നേതാക്കള്‍ വീമ്പടിക്കുന്നതു പോലെയല്ല സംസ്്ഥാനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ. നേതാക്കളുടെ അവകാശവാദങ്ങള്‍ പൊളിയ്ക്കുന്നതാണ് സിഎജി പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുകള്‍. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലാണുള്ളത്. കേരളത്തിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭയുടെ ടേബിളില്‍ വച്ചു. ബജറ്റ് ചര്‍ച്ചയുടെ അവസാന മണിക്കൂറിലാണ് റിപ്പോര്‍ട്ട് സഭയില്‍ എത്തിയിരിക്കുന്നത്.

കേരളത്തിലെ പൊതുമേഖയിലെ ദയനീയ അവസ്ഥ കാണിക്കുന്ന റിപ്പോര്‍ട്ടാണിത്. 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77എണ്ണവും നഷ്ടത്തിലാണുള്ളത്. 58 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലുള്ളത്. സ്ഥാപനങ്ങളുടെ ആകെ നഷ്ടം 18,026.49 കോടിയാണ് . ലാഭകരമല്ലാത്തത് അടച്ചുപൂട്ടണമെന്നാണ് സിഎജി ശുപാര്‍ശ. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടലിന്റെ വിവിധ ഘട്ടങ്ങളിലാണ് ഇവ അടച്ചുപൂട്ടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം.

അതേസമയം, കെഎസ്ആര്‍ടിസി കണക്കുകള്‍ നല്‍കുന്നില്ലെന്ന് സിഎജി പരാമര്‍ശിക്കുന്നു. 2016 ന് ശേഷം കെഎസ്ആര്‍ടിസി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി. കുറ്റപ്പെടുത്തുന്നു.

കെ എം എം എല്ലിലെ ക്രമക്കേടുകളും സിഎജി ചൂണ്ടിക്കാട്ടുന്നുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ കെ എം എം എല്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും യോഗ്യത ഇല്ലാത്തവര്‍ക്ക് കരാര്‍ നല്‍കിയൈന്നും സിഎജി കണ്ടെത്തി. ടെന്റര്‍ വിളിക്കാതെ വാങ്ങിയതില്‍ നഷ്ടം ഉണ്ടായതായും കണക്കുകള്‍ പറയുന്നു. 23. 17 കോടി രൂപയുടെ നഷ്ടമാണ് ഈ ഇനത്തില്‍ വരുത്തിയിരിക്കുന്നത്. പൊതു ടെന്റര്‍ വിളിക്കണമെന്നും C& AG ശുപാര്‍ശ ചെയ്യുന്നു

Continue Reading

Business

ഇന്നും ആശ്വാസം; സ്വര്‍ണവില കുത്തനെ താഴോട്ട്

പവന് 240 രൂപ കുറഞ്ഞ് 65,480 രൂപയിലെത്തി.

Published

on

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 65,480 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 8,185 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 65,720 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.

മാർച്ച് 18നാണ് സ്വർണവില 66,000 തൊട്ടത്. തുടർന്ന് മാർച്ച് 20ന് 66,480 രൂപയിലെത്തി പുതിയ ഉയരം കുറിച്ചു. മാർച്ച് 21ന് 66,160 രൂപയിലേക്കും 22ന് 65,840 രൂപയിലേക്കും എത്തിയ സ്വർണവില തിങ്കളാഴ്ച 65,720 രൂപയിലേക്ക് വീണ്ടും താഴ്ന്നു.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ, വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞിട്ടില്ല.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.

Continue Reading

kerala

രക്തസാക്ഷികളെ സിപിഎം നൈസായി ഒഴിവാക്കി…! സ്വകാര്യസര്‍വ്വകലാശാലാ ബില്‍ പാസ്സാക്കി

സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞദിവസം സഭയില്‍ എത്തിയ ബില്ലില്‍ ചൂടേറിയ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടന്നിരുന്നു.

Published

on

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കുന്ന ബില്‍ നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞദിവസം സഭയില്‍ എത്തിയ ബില്ലില്‍ ചൂടേറിയ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടന്നിരുന്നു. ഒട്ടനവധി ഭേദഗതി നിര്‍ദ്ദേശങ്ങളും ബില്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിന്നു.

ഫീസ് ഘടനയും പ്രവേശന മാനദണ്ഡവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം കടുത്ത ആശങ്കകളും സംശയങ്ങളും ഉയര്‍ത്തിയിരിക്കുകയാണ്. ഭേദഗതികള്‍ സംബന്ധിച്ച് കഴിഞ്ഞദിവസം പൂര്‍ത്തിയാകാതിരുന്ന ചര്‍ച്ച ഇന്നും തുടര്‍ന്നു .അതിനു ശേഷമാണ് ബില്‍ പാസാക്കിയത്.

സ്വകാര്യ സര്‍വകലാശാല ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെങ്കിലും ബില്ലില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ എത്തുമ്പോള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളേജുകളെയും അതിന്റെ പ്രവര്‍ത്തനം എങ്ങനെ ബാധിക്കും എന്ന് പഠിക്കേണ്ടതുണ്ട്.

പൊതു മേഖലയിലെ സര്‍വകലാശാലകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഏതു കോര്‍പ്പറേറ്റുകള്‍ക്കും സര്‍വകലാശാല തുടങ്ങാമെന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബില്ല് നടപ്പാക്കുന്നതിന് മുമ്പ് ഗൗരവമായ പരിശോധന നടത്തണമെന്നത് പ്രതിപക്ഷത്തിന്റെ വിമര്‍ശനമായി കാണരുത് നിര്‍ദ്ദേശമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യസര്‍വ്വകലാശാലയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് ഇതുവരെയുള്ള നയത്തില്‍ നിന്നുള്ള പിന്മാറ്റമാണ്. കൂത്തു പറമ്പ് വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള സമര പരമ്പരകള്‍ ഈ വിഷയത്തിലാണ് സിപിഎം നേതൃത്തം വഹിച്ച് ഇടതു പക്ഷം നടത്തിയത്. അതിനെയെല്ലാം ഇപ്പോള്‍ തള്ളിക്കളഞ്ഞിട്ടാണ് പുതിയ സര്‍വ്വകലാശാലകള്‍ക്കായി സര്‍ക്കാര്‍ പരവതാനി വിരിക്കുന്നത്.

Continue Reading

Trending