Connect with us

kerala

തൃശൂർ കാട്ടൂരിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി; 10 പഞ്ചായത്തുകളിലെ മുപ്പതിനായിരം ഗുണഭോക്താക്കൾക്കുള്ള ജലവിതരണം മുടങ്ങി

റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു ഗതാഗതം നിരോധിച്ചു

Published

on

ഇരിങ്ങാലക്കുട കാട്ടൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി പത്തു പഞ്ചായത്തുകളിലെ മുപ്പതിനായിരം ഗുണഭോക്താക്കൾക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. തീരദേശമേഖലയിലെ പഞ്ചായത്തുകളിലേയ്ക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടൂര്‍ എട്ടാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കാട്ടൂര്‍ എസ്എന്‍ഡിപി ഹൈസ്‌കൂള്‍ റോഡില്‍ പൊഞ്ഞനം അമ്പലത്തിന് സമീപമാണ് പൈപ്പ് പൊട്ടിയത്. ഇതേ തുടര്‍ന്ന് റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടു. നാട്ടിക ഫര്‍ക്ക കുടിവെള്ള പദ്ധതിയുടെ ഭാഗമായി കരുവന്നൂര്‍ പുഴയില്‍ നിന്നും പമ്പിംഗ് നടത്തി വെള്ളാനി പ്ലാന്റില്‍ ശൂദ്ധീകരണം പൂര്‍ത്തിയാക്കി വെള്ളാനി സംഭരണിയില്‍ നിന്ന് പോകുന്ന 700 എംഎം പ്രിമോ പൈപ്പാണ് പൊട്ടിയത്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് പമ്പിംഗ് നിര്‍ത്തി വച്ചു.

എസ്എന്‍ പുരം മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള കുടിവെള്ള വിതരണമാണ് ഇതുമൂലം തടസപ്പെട്ടിരിക്കുന്നത്. മതിലകം, വാടാനപ്പിള്ളി സെക്ഷനുകളിലായി ഏങ്ങണ്ടിയൂര്‍, വാടാനപ്പിള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കൈപ്പമംഗലം, പെരിഞ്ഞനം, മതിലകം, എസ്എന്‍ പുരം എന്നീ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് ഇതുമൂലം തടസപ്പെട്ടിരിക്കുന്നത്.

30,000 ഗുണഭോക്താക്കള്‍ക്കുള്ള ശുദ്ധജല വിതരണമാണ് മുടങ്ങിയത്. ഈ മേഖലയില്‍ പൈപ്പ് പൊട്ടലും വെള്ളം ചീറ്റലും സ്ഥിരമാണ്. ആയിരക്കണക്കിനു ജനങ്ങളുടെ കുടിവെള്ളമാണ് ഇതുമൂലം പാഴാകുന്നത്. കാലപ്പഴക്കമുള്ള പഴയ പ്രിമോ പൈപ്പായതിനാല്‍ മര്‍ദ്ദം താങ്ങാന്‍ ശേഷിയില്ലാത്തതാണ് അടിക്കടി പൈപ്പു പൊട്ടുന്നതിന്റെ പ്രധാന കാരണം. കഴിഞ്ഞ ദിവസം പൊട്ടിയ പൈപ്പിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ജല അതോറിറ്റി അധികൃതര്‍ ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി പൈപ്പു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കഴിയുന്നത്ര വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച് പമ്പിംഗ് പുനരാരംഭിക്കുവാനാണ് അധികൃതരുടെ നീക്കം. എന്നാല്‍ മഴ കാരണം പണികള്‍ തടസ്സപ്പെടുന്നുണ്ട്. . കുടിവെള്ള വിതരണം നീണ്ടു പോയാല്‍ തീരദേശ മേഖലയിലെ ജനജീവിതം വലിയ വിഷമത്തിലാകും. കിണറുകളില്‍ ഉപ്പു കലര്‍ന്നതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് പ്രധാനമായും ഈ മേഖലയിലുള്ളവര്‍ ആശ്രയിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംവരണ പട്ടിക പുതുക്കേണ്ട സമയം അതിക്രമിച്ചു: അഡ്വ. ഹാരിസ് ബീരാൻ എം.പി

Published

on

പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷ സമൂഹത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിന് സമുദായങ്ങളുടെ സാമ്പത്തിക യാഥാർഥ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ അഭാവം കാരണമാകുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് സംവരണ പട്ടിക ഉടൻ പുതുക്കണമെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലായ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിന് സംവരണം വഹിച്ച പങ്ക് വലുതാണ്.

സർക്കാർ ജോലികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 16 പ്രകാരം സംവരണ സംവിധാനം പ്രവർത്തിക്കുന്നത്.

നിലവിൽ ഏത് സമുദായത്തിനാണ് മതിയായ പ്രാതിനിധ്യമുള്ളതെന്നോ കുറവുള്ളതെന്നോ വ്യക്തമാക്കുന്ന കണക്കുകൾ സർക്കാറിന്റെ കൈയിലില്ല. അതുകൊണ്ടുതന്നെ പലപ്പോഴും അർഹരായ സമുദായങ്ങൾക്കും വിഭാഗങ്ങൾക്കും അവസരങ്ങളും പ്രാതിനിധ്യവും നിഷേധിക്കപ്പെടുകയാണെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.

Continue Reading

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

kerala

ലഹരിക്കെതിരെ ചെറിയ പെരുന്നാൾ ദിനത്തിൽ എസ്.കെ.എസ്.എസ്.എഫിന്റെ ബഹുജന പ്രതിജ്ഞ

ശാഖ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രതിജ്ഞക്ക് മഹല്ല് ഭാരവാഹികള്‍, ഖത്വീബ്, മദ്‌റസ, സുന്നി യുവജന സംഘം ഭാരവാഹികള്‍, സ്വദര്‍ മുഅല്ലിം നേതൃത്വം നല്‍കും.

Published

on

ലഹരിയെ തുരത്താം, ജീവിതം തിരുത്താം എന്ന മെസേജുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാള്‍ നിസ്‌കാര ശേഷം ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ നടക്കും.

ബ്രാഞ്ച്‌ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രതിജ്ഞക്ക് മഹല്ല് ഭാരവാഹികള്‍, ഖത്വീബ്, മദ്‌റസ, സുന്നി യുവജന സംഘം ഭാരവാഹികള്‍, സ്ദര്‍ മുഅല്ലിം നേതൃത്വം നല്‍കും. മഹല്ലിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് കൂടി ആഘോഷ ദിനത്തില്‍ ലഹരിയെന്ന മഹാ വിപത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാവുകയും അതത് പ്രദേശങ്ങളില്‍ ബോധവത്ക്കരണവുമാണ് ഇതിലൂടെ സാധ്യമാകുന്നത്.

റമദാനിന് ശേഷം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം എത്തുന്ന തരത്തില്‍ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്.

ജനകീയ പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ 22ന് താമരശ്ശേരിയില്‍ വെച്ചാണ് നടന്നത്. ലഹരിക്കെതിരെ ജനകീയ ജാഗ്രത സമിതികള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ സംഘടന മുന്‍കയ്യെടുത്ത് ജനപ്രതിനിധികളേയും പൗരപ്രമുഖരേയും മറ്റും ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കും.കുടുംബകം (കുടുംബ സംഗമം), ലഹരിക്ക് അടിമയായവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് ക്യാമ്പുകള്‍, സഹവാസ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കും.

കൗമാരക്കാരായ വിദ്യാര്‍ഥികളുടെ പ്രത്യേക കേഡറ്റ് കാമ്പയിന്‍ കാലയളവില്‍ രൂപികരിക്കും. ഇബാദ് ഖാഫില, പോസ്റ്റര്‍ റീല്‍സ് നിര്‍മ്മാണ മത്സരങ്ങള്‍, ജില്ലാതല പാനല്‍ ടോക്, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, ജനജാഗ്രത സദസ്സ് തുടങ്ങിയവ നടക്കും. ലഹരി മുക്ത സമൂഹത്തിന്റെ സാക്ഷാത്കാരത്തിനായി സംഘടന ആവിഷ്‌കരിച്ച പദ്ധതികളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമര്‍പ്പിക്കും.

ബഹുജന പ്രതിജ്ഞ വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവും അഭ്യര്‍ഥിച്ചു.

Continue Reading

Trending