Connect with us

kerala

കോവിഡ് രോഗിക്ക് മര്‍ദ്ദനം; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

റിമാന്‍ഡ് പ്രതി മര്‍ദനമേറ്റ് മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ്, 17കാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് കൂടി അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് ക്രൂരമര്‍ദനമേറ്റെന്ന് പരാതി ഉയര്‍ന്നത്.

Published

on

തൃശൂര്‍: കോവിഡ് രോഗിയായ പ്രതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാമിനെയാണ് സസ്‌പെന്റ് ചെയ്തത്. ജയിലില്‍ റിമാന്റ് പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കൊവിഡ് സെന്ററില്‍ പതിനേഴുകാരന് മര്‍ദനമേറ്റെന്ന സംഭവത്തില്‍ മറ്റു രണ്ട് ഉദ്യോഗസ്ഥരേയും സസ്‌പെന്റ് ചെയ്തു.

റിമാന്‍ഡ് പ്രതി മര്‍ദനമേറ്റ് മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ്, 17കാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് കൂടി അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് ക്രൂരമര്‍ദനമേറ്റെന്ന് പരാതി ഉയര്‍ന്നത്.

വിയ്യൂർ ജയിലിനുകീഴിലുള്ള അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ റിമാൻഡ് പ്രതി തിരുവനന്തപുരം സ്വദേശി ഷമീർ മരിക്കാനിടയായ സംഭവത്തിൽ ജീവനക്കാരെ വെള്ളപൂശിയാണ് ജയിൽ വകുപ്പ് റിപ്പോർട്ട്​ വന്നത്. മരിക്കാൻ കാരണമാവുന്ന മർദനങ്ങളൊന്നും കോവിഡ് സൻെററിൽ ഉണ്ടായിട്ടില്ലെന്നാണ്​ ജയിൽ വകുപ്പി​ൻെറ പ്രാഥമിക റിപ്പോർട്ട്.

ഉത്തരമേഖല ജയിൽ ഡി.ഐ.ജിയാണ് റിപ്പോർട്ട് നൽകിയത്. കോവിഡ് സൻെററിൽ രണ്ട് ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് ജയിൽ വകുപ്പി​ൻെറ കണ്ടെത്തൽ. മരണകാരണമാകുന്ന മർദനം അമ്പിളിക്കലയിൽ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ജനറൽ ആശുപത്രിയിൽ വെച്ച് മർദനമേറ്റിട്ടുണ്ടാവാമെന്നും പറയുന്നു. റിപ്പോർട്ടിനെ തുടർന്ന്, അമ്പിളിക്കലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജയിൽ ജീവനക്കാരിൽ രണ്ടുപേരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും ഒരാളെ അതിസുരക്ഷ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കും സ്ഥലംമാറ്റി.

ഇതിനിടെ ഷമീര്‍ മരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂര്‍ ജയിലിന്റെ കൊവിഡ് കെയര്‍ സെന്ററായ ‘അമ്പിളിക്കല’ സന്ദര്‍ശിക്കും. കോവിഡ് സൻെററിലെ മരണങ്ങൾ നേരിട്ട് അന്വേഷിക്കാനാണ് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങി​ൻെറ തീരുമാനം. കൂടാതെ തൃശ്ശൂര്‍ ജയിലിലും, കൊവിഡ് കെയര്‍ സെന്ററിലും കഴിയുന്ന മറ്റു പ്രതികളുടെ മൊഴി രേഖപ്പെടുത്തും.

അതേസമയം, തിങ്കളാഴ്ച കാക്കനാട് ജയിലിലെത്തി ഷമീറി​ൻെറ ഭാര്യയിൽനിന്ന്​ അദ്ദേഹം വിശദാംശങ്ങൾ തേടി. ചൊവ്വാഴ്ച ജയിലിലും ആരോപണ വിധേയമായ കോവിഡ് സൻെററിലും ഡി.ജി.പി നേരിട്ടെത്തി തെളിവെടുക്കുമെന്നാണ് അറിയുന്നത്.

സംഭവത്തിൽ കലക്ടറും ഇടപെട്ടു. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ജയിൽ സൂപ്രണ്ടിന് നിർ​േ​ദശം നൽകി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

റീസെന്‍സറിങ്ങിനു മുമ്പ് ‘എമ്പുരാന്‍’ കാണാന്‍ വ്യാപക തിരക്ക്

ചിത്രത്തിലെ 17 രംഗങ്ങള്‍ ഒഴിവാക്കുമെന്നാണ് വിവരം.

Published

on

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമ കാണാന്‍ തിയേറ്ററുകളില്‍ വന്‍ തിരക്ക്. സിനിമ റീസെന്‍സറിങ് നടത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിലെ 17 രംഗങ്ങള്‍ ഒഴിവാക്കുമെന്നാണ് വിവരം. എഡിറ്റ് ചെയ്തതിനു ശേഷമുള്ള പുതിയ പതിപ്പ് അടുത്തയാഴ്ച തിയറ്ററില്‍ എത്തുമെന്നാണ് സൂചന. വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയിലെ ചില രംഗങ്ങള്‍ക്കെതിരെ ബിജെപിയും സംഘപരിവാറും രംഗത്തംത്തിയിരുന്നു. സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെയാണ് റീഎഡിറ്റിങ്ങിന് തയാറായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. ഇതോടെ ബുക്ക് മൈ ഷോ ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളില്‍ സിനിമയുടെ ബുക്കിങ് വലിയ തോതില്‍ വര്‍ധിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

ശനിയാഴ്ച വൈകിട്ട് സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറില്‍ 14.45 K എന്ന നിരക്കിയിലായിരുന്നുവെങ്കില്‍ ഇപ്പോഴത് മണിക്കൂറില്‍ 46.5 K എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്. സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമ രംഗങ്ങള്‍, കലാപത്തിലെ ചില രംഗങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതിനൊപ്പം പ്രധാന വില്ലന്റെ പേര് വരുന്നിടത്ത് മ്യൂട്ട് ചെയ്യാനുമാണ് നീക്കം.

വോളന്ററി മോഡിഫൈഡ് കോപ്പിയായിരിക്കും ആന്റണി പെരുമ്പാവൂര്‍ സെന്‍സര്‍ ബോര്‍ഡിനു മുന്നാകെ സമര്‍പ്പിക്കുക. തിങ്കളാഴ്ച അവധിയായതിനാല്‍ ചൊവ്വാഴ്ചയായിരിക്കും വിഷയം ഇനി സെന്‍സര്‍ ബോര്‍ഡ് പരിഗണനയില്‍ എത്തുക. അങ്ങനെയെങ്കില്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും പരിഷ്‌കരിച്ച പതിപ്പ് തിയേറ്ററില്‍ റിലീസ് ചെയ്യുക.

അതേസമയം എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാര്‍ ഭീഷണിയ ഉയര്‍ന്നിരിക്കെ സിനിമ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. നേരത്തെ എമ്പുരാന്‍ കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് രാവിലെയാണ് നിലപാട് മാറ്റി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്.

Continue Reading

kerala

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

താമരശ്ശേരി അമ്പായത്തോട് ജിതിന്‍ ആണ് മരിച്ചത്.

Published

on

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് ജിതിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മൂന്ന് ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിക്കുന്നത്.

 

Continue Reading

film

‘എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നത് മറക്കരുത്’: വി ഡി സതീശന്‍

സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ലെന്നും ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് ഒരുക്കിയ എമ്പുരാന്‍ ചിത്രത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ലെന്നും ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും അദ്ദേഹം പ്രതികരിച്ചു.

സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണെന്നും ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണെന്നും എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സിനിമ തിയേറ്ററിലേക്ക് എത്തിയതിനു പിന്നാലെ വ്യാപക പ്രതിഷേധവും സൈബര്‍ ആക്രമണവുമാണ് മോഹന്‍ലാലിനെതിരെയും പ്രിഥ്വിരാജിനെതിരെയും ഉയരുന്നത്. സിനിമയ്‌ക്കെതിരെ ബിജെപിയും സംഘപരിവാറും രംഗത്തുവന്നിരുന്നു. സിനിമ ബഹിഷ്‌കരിക്കാനു ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുഖപത്രത്തിലും സിനിമയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ സിനിമയിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്യാനു പുതിയ പതിപ്പ് അടുത്തയാഴ്ച ഇറങ്ങാനും തീരുമാനമായിരുന്നു.

 

വി ഡി സതീശന്റെ ഫേസബുക്ക് കുറിപ്പ്:

 

സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട.

സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുത്.

എമ്പുരാനൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം.

 

Continue Reading

Trending