kerala
കോവിഡ് രോഗിക്ക് മര്‍ദ്ദനം; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍
റിമാന്‍ഡ് പ്രതി മര്‍ദനമേറ്റ് മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ്, 17കാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് കൂടി അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് ക്രൂരമര്‍ദനമേറ്റെന്ന് പരാതി ഉയര്‍ന്നത്.

തൃശൂര്‍: കോവിഡ് രോഗിയായ പ്രതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാമിനെയാണ് സസ്‌പെന്റ് ചെയ്തത്. ജയിലില്‍ റിമാന്റ് പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കൊവിഡ് സെന്ററില്‍ പതിനേഴുകാരന് മര്‍ദനമേറ്റെന്ന സംഭവത്തില്‍ മറ്റു രണ്ട് ഉദ്യോഗസ്ഥരേയും സസ്‌പെന്റ് ചെയ്തു.
റിമാന്‍ഡ് പ്രതി മര്‍ദനമേറ്റ് മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ്, 17കാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് കൂടി അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് ക്രൂരമര്‍ദനമേറ്റെന്ന് പരാതി ഉയര്‍ന്നത്.
വിയ്യൂർ ജയിലിനുകീഴിലുള്ള അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ റിമാൻഡ് പ്രതി തിരുവനന്തപുരം സ്വദേശി ഷമീർ മരിക്കാനിടയായ സംഭവത്തിൽ ജീവനക്കാരെ വെള്ളപൂശിയാണ് ജയിൽ വകുപ്പ് റിപ്പോർട്ട് വന്നത്. മരിക്കാൻ കാരണമാവുന്ന മർദനങ്ങളൊന്നും കോവിഡ് സൻെററിൽ ഉണ്ടായിട്ടില്ലെന്നാണ് ജയിൽ വകുപ്പിൻെറ പ്രാഥമിക റിപ്പോർട്ട്.
ഉത്തരമേഖല ജയിൽ ഡി.ഐ.ജിയാണ് റിപ്പോർട്ട് നൽകിയത്. കോവിഡ് സൻെററിൽ രണ്ട് ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് ജയിൽ വകുപ്പിൻെറ കണ്ടെത്തൽ. മരണകാരണമാകുന്ന മർദനം അമ്പിളിക്കലയിൽ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ജനറൽ ആശുപത്രിയിൽ വെച്ച് മർദനമേറ്റിട്ടുണ്ടാവാമെന്നും പറയുന്നു. റിപ്പോർട്ടിനെ തുടർന്ന്, അമ്പിളിക്കലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജയിൽ ജീവനക്കാരിൽ രണ്ടുപേരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും ഒരാളെ അതിസുരക്ഷ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കും സ്ഥലംമാറ്റി.
ഇതിനിടെ ഷമീര്‍ മരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂര്‍ ജയിലിന്റെ കൊവിഡ് കെയര്‍ സെന്ററായ ‘അമ്പിളിക്കല’ സന്ദര്‍ശിക്കും. കോവിഡ് സൻെററിലെ മരണങ്ങൾ നേരിട്ട് അന്വേഷിക്കാനാണ് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങിൻെറ തീരുമാനം. കൂടാതെ തൃശ്ശൂര്‍ ജയിലിലും, കൊവിഡ് കെയര്‍ സെന്ററിലും കഴിയുന്ന മറ്റു പ്രതികളുടെ മൊഴി രേഖപ്പെടുത്തും.
അതേസമയം, തിങ്കളാഴ്ച കാക്കനാട് ജയിലിലെത്തി ഷമീറിൻെറ ഭാര്യയിൽനിന്ന് അദ്ദേഹം വിശദാംശങ്ങൾ തേടി. ചൊവ്വാഴ്ച ജയിലിലും ആരോപണ വിധേയമായ കോവിഡ് സൻെററിലും ഡി.ജി.പി നേരിട്ടെത്തി തെളിവെടുക്കുമെന്നാണ് അറിയുന്നത്.
സംഭവത്തിൽ കലക്ടറും ഇടപെട്ടു. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ജയിൽ സൂപ്രണ്ടിന് നിർേദശം നൽകി
kerala
റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്
ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ് ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.
kerala
തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു
ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.
kerala
മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം
അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.
ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു