kerala
തൃശൂര്‍ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി: നടപടി എടുക്കാന്‍ വൈകിയ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
അന്വേഷണത്തില്‍ വളരെ വൃത്തിഹീനമായാണ് കോഫി ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ക്യാംപസിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് റദ്ദാക്കി. സ്ഥാപനം വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തേ പരാതി ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടി സ്വീകരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുകയായിരുന്നു.
നടപടി എടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നതതല അന്വേഷണത്തില്‍ വളരെ വൃത്തിഹീനമായാണ് കോഫി ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയത്.
kerala
സ്വര്‍ണവിലയില്‍ വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്ക്
കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരത്തും സ്വര്‍ണവില ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.ഗ്രാമിന് 20 രൂപയുടെ വര്‍ധിച്ച് 9080 രൂപയായി. പവന്റെ വില 160 രൂപ കൂടി. 72,640 രൂപയായാണ് പവന്റെ വില കൂടിയത്. കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരത്തും സ്വര്‍ണവില ഉയര്‍ന്നിരുന്നു.
നാലാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് ആഗോള വിപണിയില്‍ സ്വര്‍ണം വീണു. ഡോളര്‍ നിരക്കില്‍ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. ആറ് ആഴ്ചക്കിടയിലെ തകര്‍ച്ചയില്‍ നിന്നാണ് ഡോളര്‍ ഇന്‍ഡക്സ് കഴിഞ്ഞ ദിവസം കരകയറിയത്.
kerala
ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലിക്കേസ്; മുംബൈയിലേത് ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരണം
ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന കോടികള്‍ എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലിക്കേസില്‍ മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന. മുംബൈയിലെ താനയിലുള്ള ബോറാ കമോഡിറ്റീസ് എന്ന ഒറ്റമുറി സ്ഥാപനം ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഈ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന കോടികള്‍ എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് സംഘം അന്വേഷണത്തിനായി മുംബൈയില്‍ എത്തിയത്. കൈക്കൂലിയായി ലഭിക്കുന്ന പണം വെളുപ്പിക്കുന്നതിനുള്ള ഷെല്‍ കമ്പനിയായണ് ബോറാ കമോഡിറ്റീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. മുംബൈ സ്വദേശികളായിരുന്ന രണ്ട് പേരാണ് സ്ഥാപനത്തിന്റെ ഉടമകള്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതില്‍ ഒരാള്‍ ഡ്രൈവറാണ്. എന്നാല്‍ സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്നാണ് അന്വേഷണത്തില്‍ വിവരം ലഭിച്ചത്.
സംഭവത്തില്‍ ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
kerala
പോക്സോ കേസ് പ്രതി പ്രവേശനോത്സവച്ചടങ്ങിലെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

പോക്സോ കേസില്‍ കുറ്റാരോപിതനായ മുകേഷ് എം. നായര്‍ പ്രവേശനോത്സവച്ചടങ്ങില്‍ മുഖ്യാതിഥിയാക്കിയ സ്കൂള്‍ നടപടി വിവാദത്തില്‍. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളില്‍ നടന്ന പ്രവേശനോത്സവത്തിലാണ് മുകേഷ് എം. നായര്‍ മുഖ്യാതിഥിയായത്.
ഇന്നലെയായിരുന്നു പോക്സോ കേസിലെ പ്രതിയായ വ്ലോഗര്‍ മുകേഷ് എം നായര്‍ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധനഗ്നയാക്കി വീഡിയോ ചിത്രീകരിച്ച കേസില്‍ മുകേഷ് എം. നായര്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. പോക്സോ കോടതിയില്‍നിന്ന് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ സ്കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കാനാണ് എത്തിയത്.
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india3 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india1 day ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india22 hours ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
EDUCATION17 hours ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art16 hours ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ
-
News2 days ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു