Connect with us

kerala

ശബരിമല മല കയറുന്നതിനിടെ മൂന്നുപേര്‍ ഹൃദയാഘാതം മുലം മരിച്ചു

Published

on

ശബരിമല ദര്‍ശനത്തിനായി മല കയറുന്നതിനിടെ മൂന്നുപേര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചേര്‍ത്തല വയലാര്‍ പട്ടണക്കാട് ലക്ഷ്മി ഭവനില്‍ എസ്. എസ് സജീവ് (54), ആന്ധ്രാപ്രദേശ് ചിറ്റൂര്‍ സ്വദേശി എം വെങ്കിടേശു (35), തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശി രമേഷ് ചന്ദാംബി (50), എന്നിവരാണ് മരിച്ചത്.

എസ്.എസ് സജീവ് മനോരമ ചാനലിന്റെ ബ്രോഡ്കാസ്റ്റ് ഓഫീസറാണ്. തിങ്കളാഴ്ച വൈകിട്ട് നീലിമലയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പമ്പ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്ന് പൊലീസ്

കേസില്‍ ഈ മാസം അവസാനം കുറ്റപത്രം സമര്‍പ്പിക്കും.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് കേസില്‍ പങ്കില്ലെന്ന് പൊലീസ് . അന്വേഷണത്തില്‍ രക്ഷിതാക്കള്‍ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. കേസില്‍ ഈ മാസം അവസാനം കുറ്റപത്രം സമര്‍പ്പിക്കും.

ആറ് സഹപാഠികളാണ് കേസില്‍ കുറ്റാരോപിതരായിട്ടുള്ളത്. പ്രതികളെല്ലാവരും പ്രായപൂര്‍ത്തിയാകത്തവരായതിനാല്‍ കോഴിക്കോട് വെള്ളിമാടുക്കുന്നിലെ ജുവനൈല്‍ ഹോമിലാണ് വിദ്യാര്‍ഥികളുളളത്. ഇവര്‍ക്ക് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും നേരത്തെ ജാമ്യം തള്ളിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷഹബാസിനെ താമരശ്ശേരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. എളേറ്റില്‍ വട്ടോളി എം.ജി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഷഹബാസ്. കരാട്ടെയില്‍ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

Continue Reading

kerala

ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയും മരണം തേടിയെത്തിയ വ്യക്തിയായി താന്‍ മാറി; ജി വേണുഗോപാല്‍

ഇനി ഉടനെയൊന്നും താന്‍ മരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ഒരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജി വേണുഗോപാല്‍ പറയുന്നു

Published

on

തിരുവനന്തപുരം: വ്യാജ മരണവാര്‍ത്തയില്‍ പ്രതികരണവുമായി പ്രശസ്ത ഗായകന്‍ ജി വേണുഗോപാല്‍. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയും മരണം തേടിയെത്തിയ വ്യക്തിയായി താന്‍ മാറിയെന്നും ഇനി ഉടനെയൊന്നും താന്‍ മരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ഒരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജി വേണുഗോപാല്‍ പറയുന്നു.

വേണുഗോപാല്‍ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ച വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാന്‍??. ഇപ്പോള്‍, കാഷ്മീരിലെ സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പെഹല്‍ഗാം എന്നിവിടങ്ങളില്‍ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറില്‍ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാര്‍ത്ത എന്റെ മോഡല്‍ സ്‌കൂള്‍ ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ ‘ ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താല്‍ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….’ എന്ന ശീര്‍ഷകത്തോടെ അയച്ച് തന്നത്.

ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ….?????? VG.

 

Continue Reading

kerala

ലഹരിക്കേസ്; നിയമനടപടികളുമായി സഹകരിക്കുമെന്ന്  വിന്‍സി അലോഷ്യസ്

ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത് സിനിമയെ മോശമായി ബാധിക്കുമെന്നും തിരക്കഥാകൃത്ത് റെജിന്‍ എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു

Published

on

ലഹരിക്കേസില്‍ നിയമനടപടികളുമായി സഹകരിക്കുമെന്ന് നടി വിന്‍സി അലോഷ്യസ്. അതേസമയം, ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി(ഐസിസി)ക്ക് മുന്നില്‍ വിന്‍സി ഒരു പരാതിയും നല്‍കിയിരുന്നില്ലെന്നും അണിയറ പ്രവര്‍ത്തകരില്‍ ആര്‍ക്കും ഇങ്ങനൊരു പ്രശ്‌നം അറിയില്ലായിരുന്നുവെന്നും സൂത്രവാക്യം സിനിമ സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മല്‍ പറഞ്ഞു.

ഒരു ചീഫ് ടെക്നീഷ്യന്‍മാരും വിഷയം അറിഞ്ഞിരുന്നില്ല. സിനിമയെ മോശമായി ബാധിക്കാതിരിക്കാനായിരിക്കാം വിന്‍സി അപ്പോള്‍ പരാതി ഉന്നയിക്കാതിരുന്നത്. ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത് സിനിമയെ മോശമായി ബാധിക്കുമെന്നും തിരക്കഥാകൃത്ത് റെജിന്‍ എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

പരാതി നല്‍കാതെ എങ്ങനെ പ്രശ്‌നം അറിയും, എങ്ങനെ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് ശ്രീകാന്ത് കന്ദ്രഗുലയുടെ പ്രതികരണം. പരാതി ഉയര്‍ന്നപ്പോള്‍ മുതല്‍ വിന്‍സിയുമായി ബന്ധപ്പെട്ടിരുന്നു.വിന്‍സി യുടെ തുറന്നു പറച്ചിലിനെ സ്വാഗതം ചെയ്യുന്നു. സെറ്റില്‍ ആര്‍ക്കും പ്രശ്‌നത്തെ പറ്റി അറിയില്ലായിരുന്നു. അറിയാമായിരുന്നു എന്ന പരാമര്‍ശത്തില്‍ വിന്‍സി വ്യക്തത വരുത്തണമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending