Connect with us

india

ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് നേരെ മര്‍ദനം

പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളില്‍ ഒരാളെയാണ് അറസ്റ്റ് പോലീസ് ചെയ്തത്

Published

on

മധ്യപ്രദേശ്‌: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മുസ്ലിം കുട്ടികളെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളില്‍ ഒരാളെയാണ് അറസ്റ്റ് പോലീസ് ചെയ്തത്.

ഏഴും പതിനൊന്നും പതിമൂന്നും വയസുള്ള കുട്ടികളെ 17കാരനായ പ്രതി മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2,5,6 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് മര്‍ദനത്തിനിരയായത്. ഒന്നരമാസം മുന്‍പ് മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലാണ് സംഭവം. പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ മര്‍ദ്ദനം നടന്ന കാര്യം കുട്ടികള്‍ ആരോടും പറഞ്ഞിരുന്നില്ല.

മദ്യലഹരിയില്‍ ആയിരിക്കെയാണ് പ്രതികളിലൊരാള്‍ സാമൂഹ്യമാധ്യങ്ങളില്‍ വീഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങളില്‍ കുട്ടികളെ ഉപദ്രവിക്കുന്നതായി കണ്ട പ്രതിയെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ഹോമിലേക്ക് അയച്ചിട്ടു. വീഡിയോ പകര്‍ത്തുകയും പുറത്തുവിടുകയും ചെയ്ത പ്രതി ഒളിവിലാണ്. പ്രതിക്കായി തിരച്ചില്‍ നടക്കുകയാണെന്നും ഉടന്‍ പിടികൂടുമെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു.

ഒന്നര മാസം മുന്‍പ് ഞാനും, എന്റെ രണ്ട് കൂട്ടുകാരും അമൃത് സാഗര്‍ തലബിനടുത്ത് കറങ്ങാന്‍ പോയിരുന്നു. ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ രണ്ട് പേര്‍ വന്ന് ഞങ്ങളുടെ പേര് ചോദിച്ചു. പേര് പറഞ്ഞതിന് ശേഷം ഞങ്ങളെ അസഭ്യം പറയാനും ഉപദ്രവിക്കാനും തുടങ്ങി. അല്ലാഹു എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോയെന്ന് ചോദിച്ചു. ജയ് ശ്രീ റാം എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചു. അവര്‍ ഞങ്ങളെ ഉപദ്രവിക്കുന്ന വിഡിയോകള്‍ പകര്‍ത്തുകയും ചെയ്തു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നു ഇരയായ പതിമൂന്നുകാരന്‍ പറഞ്ഞു.

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം കുട്ടികള്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഏഴ് വയസുകാരനായ കുട്ടി വാതില്‍ തുറക്കാതെ മുറിയില്‍ ഇരിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്.
സംഭവം നടന്നതിന് ശേഷം കുട്ടികള്‍ സാധാരണയെക്കാള്‍ കൂടുതല്‍ ഭയത്തിലായിരുന്നുവെന്നും, വീഡിയോ പുറത്തുവന്നപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും പതിമൂന്ന്കാരന്റെ പിതാവ് വ്യക്തമാക്കി. കുട്ടികള്‍ പോലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരകളാകുന്ന ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജെ ഡി വാന്‍സും കുടുംബവും ഇന്ത്യയിലെത്തി; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും

Published

on

ന്യൂഡൽഹി: നാലു ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ വാൻസിനെ പാലം വ്യോമതാമളത്തിൽ സ്വീകരിച്ചു. വാൻസിനൊപ്പം ഭാര്യ ഉഷ വാൻസും മക്കളും ഇന്ത്യയിലെത്തിയിട്ടുണ്ട്.

വാന്‍സിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സും കുട്ടികളുമുണ്ട്. ഇന്ന് വൈകീട്ടോടെ വാന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് വാന്‍സ് ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്. പെന്റഗണ്‍, യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചുപേരടങ്ങിയ ഒരു സംഘവും വാന്‍സിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്.

യുഎസ് ചുമത്തുന്ന പകരച്ചുങ്കം അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കെയാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം.  കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി,യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പെന്റഗണിലെയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെയും ഉന്നത ഉദ്യോഗസ്ഥരും വാൻസിനൊപ്പം എത്തിയിട്ടുണ്ട്.

 

Continue Reading

india

ഈസ്റ്റര്‍ പ്രാര്‍ത്ഥനാ യോഗത്തിനടെയുണ്ടായ സംഘ്പരിവാര്‍ ആക്രമണം; കേസെടുക്കാതെ ഗുജറാത്ത് പൊലീസ്

ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറി പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അടക്കം അക്രമിക്കുകയായിരുന്നു

Published

on

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനാ യോഗം നടക്കുന്നതിനിടെ അതിക്രമിച്ചു കടന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ ഗുജറാത്ത് പൊലീസ്.

ഈസ്റ്റര്‍ പ്രാര്‍ത്ഥനാ യോഗത്തിലേക്കാണ് ആയുധങ്ങളുമായി വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിഷയത്തില്‍ ഇരുകൂട്ടരും പരാതി നല്‍കിയിട്ടുണ്ടെന്നാണ് ഗുജറാത്ത് പൊലീസിന്റെ വാദം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.

ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറി പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അടക്കം അക്രമിക്കുകയായിരുന്നു. ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കിടയില്‍ അഹമ്മദാബാദിലെ സംഭവം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Continue Reading

india

സുപ്രിംകോടതിക്കെതിരെ നടത്തിയ പരാമര്‍ശം; ഉപരാഷ്ട്രപതിക്കെതിരെ കേസെടുക്കാന്‍ അനുമതി തേടി ഹരജി

കഴിഞ്ഞമാസം 17നാണ് ഉപരാഷ്ട്രപതി സുപ്രിംകോടതിയെയും ജഡ്ജിമാരെയും അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയത്

Published

on

സുപ്രിംകോടതിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖഡിനെതിരെ കേസെടുക്കാന്‍ അനുമതി തേടി ഹരജി. സുപ്രിംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് അറ്റോര്‍ണി ജനറലിനു മുമ്പാകെ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.

ബില്ലില്‍ ഒപ്പിടുന്നതിനു ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനെതിരെ ഉപരാഷ്ട്രപതി നടത്തിയ പ്രതികരണത്തിനെതിരെയാണ് കോടതിയലക്ഷ്യ നിയമം വകുപ്പ് 15 പ്രകാരമാണ് ഹരജി ഫയല്‍ ചെയ്തത്.

കഴിഞ്ഞമാസം 17നാണ് ഉപരാഷ്ട്രപതി സുപ്രിംകോടതിയെയും ജഡ്ജിമാരെയും അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയത്. ഇതിനു പിന്നാലെ ബിജെപി നേതാക്കളും അധിക്ഷേപം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയെ പ്രോസിക്യൂട്ട് ചെയ്യണം, കേസെടുക്കണം എന്നും അതിനായി കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Continue Reading

Trending