Connect with us

News

ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഭീഷണി; ഡോളറിനെ മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തും; ഡോണള്‍ഡ് ട്രംപ്

ആഗോള വ്യാപാരത്തില്‍ യു.എസ് ഡോളറിന്റെ പങ്ക് ബ്രിക്സ് രാജ്യങ്ങള്‍ നിലനിര്‍ത്തണമെന്നും അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി

Published

on

ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. യു.എസ് ഡോളറിനെ മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ആഗോള വ്യാപാരത്തില്‍ യു.എസ് ഡോളറിന്റെ പങ്ക് ബ്രിക്സ് രാജ്യങ്ങള്‍ നിലനിര്‍ത്തണമെന്നും അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഇതുസംബന്ധിച്ച കുറിപ്പ് പ്രസിദ്ധീകരിച്ചത്.

ഇന്ത്യ, ചൈന, റഷ്യ, ഈജിപ്ത്, എത്യോപ്യ, യു.എ.ഇ., ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഇറാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വഴികള്‍ ബ്രിക്‌സ് സംഖ്യം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഉച്ചകോടിയിലും ഇതേക്കുറിച്ച് ചര്‍ച്ചകളുയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഭീഷണി.

ബ്രിക്‌സ് സഖ്യ രാജ്യങ്ങള്‍ ഡോളറില്‍നിന്ന് മാറാന്‍ ശ്രമിക്കുന്നത് നമ്മള്‍ നോക്കിനില്‍ക്കുന്ന സമയം അവസാനിച്ചു. ഈ ശത്രുതയുണ്ടെന്ന് തോന്നുന്ന രാജ്യങ്ങളില്‍ നിന്ന് നമ്മള്‍ക്ക് ഒരു പ്രതിബദ്ധത ആവശ്യമാണ്. അവര്‍ ഒരു പുതിയ ബ്രിക്‌സ് കറന്‍സിയും സൃഷ്ടിക്കാന്‍ പോകുന്നില്ല. അവര്‍ 100 ശതമാനം താരിഫുകള്‍ നേരിടേണ്ടിവരും. അല്ലെങ്കില്‍ അമേരിക്കന്‍ വിപണിയോട് ഗുഡ്‌ബൈ പറയേണ്ടിവരും. അവര്‍ക്ക് മറ്റൊരു രാഷ്ട്രം കണ്ടെത്തേണ്ടി വരും. അന്താരാഷ്ട്ര വ്യാപാരത്തിലോ മറ്റെവിടെയെങ്കിലുമോ യു.എസ് ഡോളറിനെ ബ്രിക്സ് മാറ്റിസ്ഥാപിക്കാന്‍ ഒരു സാധ്യതയുമില്ല -ട്രംപ് പറഞ്ഞു.

kerala

ദുരന്ത ഭൂമിയായി തുടര്‍ന്ന് വിലങ്ങാട്; പുനരധിവാസത്തില്‍ തീരുമാനമായില്ല; പൂര്‍ണപരാജയമായി പിണറായി സര്‍ക്കാര്‍

പിണറായി സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണ് വിലങ്ങാടിലെ തകര്‍ന്ന റോഡുകളും പാലങ്ങളും

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ തകര്‍ത്ത റോഡുകളുടേയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍. ദുരന്തം നടന്ന് ഏഴ് മാസം പിന്നിട്ടിട്ടും പുനര്‍നിര്‍മാണം ഒന്നുമായില്ല. പിണറായി സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണ് വിലങ്ങാടിലെ തകര്‍ന്ന റോഡുകളും പാലങ്ങളും.

വിലങ്ങാട്ടെ പലയിടങ്ങളിലായുള്ള പാലങ്ങളും റോഡുകളും പൂര്‍ണമായും സശിച്ചിട്ടുണ്ട്. പ്രദേശത്തെ മഞ്ഞചീളിയില്‍ റോഡ് കുത്തിയൊലിച്ച് പോയി. രണ്ട് പാലങ്ങളും തകര്‍ന്നു. ഉരുള്‍പൊട്ടിയൊഴുകിയ ആ വഴിയില്‍ താത്കാലികമായുണ്ടാക്കിയ റോഡ് മാത്രമാണ് ഇപ്പോഴുമുള്ളതെങ്കിലും ഇതിനിരുവശവും കൂറ്റന്‍ പാറക്കല്ലുകള്‍ നീക്കം ചെയ്യാതെ കിടപ്പുണ്ട്. ചെറുതും വലുതുമായ ഏഴ് പാലങ്ങളാണ് ഇങ്ങനെ തകര്‍ന്നത്.

കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ബസുകള്‍ കടന്ന് പോകുന്ന ഉരുട്ടി പാലം ഉരുളിന് ശേഷം അപകടാവസ്ഥയിലാണ്. അപ്രോച്ച് റോഡും പാതിയോളം പുഴയിലാണ്. ഉരുട്ടി , വിലങ്ങാട് ടൗണ്‍ തുടങ്ങി പാനോത്ത് വരെ വിവിധ ഇടങ്ങളില്‍ റോഡ് തകര്‍ന്നു. അറ്റകുറ്റപ്പണികള്‍ ഇനിയും വൈകിയാല്‍ റോഡ് പൂര്‍ണമായും ഇല്ലാതാകും.

Continue Reading

kerala

വയനാട് പുനരധിവാസം; യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട് കളക്ടറേറ്റ് ഉപരോധിക്കും

ദുരന്തബാധിതരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Published

on

കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട് കളക്ടറേറ്റ് ഉപരോധിക്കുന്നു. പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ദുരന്തബാധിതരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കളക്ടറേറ്റ് കവാടത്തില്‍ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് ഇന്നലെ വൈകുന്നേരം രാപകല്‍ സമരം ആരംഭിച്ചിരുന്നു. ദുരന്തബാധിതര്‍ക്ക് 10 സെന്റ് ഭൂമി നല്‍കണമെന്ന് ടി സിദ്ദിഖ് ആവശ്യപ്പെട്ടു.

ഏഴ് സെന്റ് ഭൂമി നല്‍കുകയെന്നത് സര്‍ക്കാറിന്റെ മാത്രം തീരുമാനമാണ്. ദുരന്തബാധിതരോട് ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. പത്ത് സെന്റെങ്കിലും നല്‍കണം എന്നായിരുന്നു ദുരന്തബാധിതരുടെ പ്രധാന ആവശ്യം. ദുരന്തം വേട്ടിയാടിയ മനുഷ്യരാണ്. അവര്‍ ഏഴ് സെന്റ് ഭൂമിയില്‍ ഒരു വീട് വെച്ചാല്‍ പിന്നെ എന്താണ് ബാക്കിയുള്ളത്. നിന്ന് തിരിയാന്‍ പോലും സ്ഥലം ഉണ്ടാകില്ല. അത് കൊണ്ടാണ് അവര്‍ പത്ത് സെന്റ് ആവശ്യപ്പെട്ടത്. കോടി കണക്കിന് പണം ക്രിമിനലുകളെ സംരക്ഷിക്കാന്‍ നല്‍കിയല്ലോ.ദുരന്തബാധിതരെ കാണാന്‍ കഴിയുന്നില്ലേ.പിശുക്കന്മാരെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്.’ ടി സിദ്ദിഖ് പറഞ്ഞു.

Continue Reading

kerala

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച്‌വീണ് യാത്രക്കാരിക്ക് പരിക്ക്

താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം

Published

on

താമരശ്ശേരില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും വീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം.

നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് അപകടം നടന്നത്. ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോര്‍ തുറന്ന് യുവതി തെറിച്ച്‌വീഴുകയായിരുന്നു. സീനത്തിനെ ഓമശേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്ന് അപകടത്തിന് പിന്നാലെ ആരോപണം ഉയര്‍ന്നു.

Continue Reading

Trending