gulf
ജിദ്ദയിൽ കെ.എം.സി.സി വടംവലി മത്സരം സംഘടിപ്പിച്ചു; റീമാക്സ് ലൈറ്റിങ് റെഡ് അറേബ്യ റിയാദ് ജേതാക്കള്‍
ഖാലിദ് ബിൻ വലീദ് അൽറുസൂഖ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.

സംഘബലത്തിന്റെ ശക്തിയിൽ ബുദ്ധികൂർമതയയും കൈക്കരുത്തുമെല്ലാം ഒത്തുചേർന്ന് കാണികളെ ആവേശം കൊള്ളിച്ച കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മത്സരം കായിക പ്രേമികൾക്ക് വേറിട്ട അനുഭവമായി. ഖാലിദ് ബിൻ വലീദ് അൽറുസൂഖ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
കായിക ശക്തി തെളിയിച്ച് സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും, യു.എ.ഇലെയും ശക്തരായ 14 ടീമുകൾ മാറ്റുരച്ച ബെസ്റ്റ് ഓഫ് ത്രീ അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ആർ മാക്സ് ലൈറ്റിങ് റെഡ് അറേബ്യ ടീം ജേതാക്കളായി. ജേതാക്കൾക്ക് ട്രോഫിയും 10,001 റിയാൽ കാശ് പ്രൈസും ലഭിച്ചു. പി.എം.വൈ.കെ മുണ്ടുപറമ്പ് ടീം രണ്ടാം സ്ഥാനവും കെ.എം.സി.സി നിലമ്പൂർ മണ്ഡലം ടീം മൂന്നാം സ്ഥാനവും സ്റ്റാർ അലൈൻ യു.എ.ഇ കനേഡിയൻ ബ്രദേഴ്സ് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.
ഇവർക്ക് ട്രോഫിക്ക് പുറമെ യഥാക്രമം 6,001, 4,001, 2,001 റിയാൽ വീതം കാശ് പ്രൈസ് ലഭിച്ചു. മത്സരത്തിലെ ഏറ്റവും മികച്ച കളിക്കാരായി സിറാജ് വഴിക്കടവ് (പി.എം.വൈ.കെ മുണ്ടുപറമ്പ്), ഷാജഹാൻ വെങ്ങാട്, നജ്മുദ്ദിൻ (ആർ മാക്സ് ലൈറ്റിങ് റെഡ് അറേബ്യ), ഷംനാദ് നിലമ്പൂർ (കെ.എം.സി.സി കനിവ് റിയാദ്), വിബിൻ വയനാട് (സ്റ്റാർ അലൈൻ യു.എ.ഇ കനേഡിയൻ ബ്രദേഴ്സ്), നൗഷാദ് മണ്ണാർക്കാട് (കെ.എം.സി.സി നിലമ്പൂർ ബാക്ക് സ്റ്റാർ അൽ ഐൻ) എന്നിവരെയും ഏറ്റവും നല്ല കോച്ചായി നിയാസ് മൂത്തേടത്തെയും (പി.എം.വൈ.കെ മുണ്ടുപറമ്പ്) തെരഞ്ഞെടുത്തു.
മത്സരങ്ങൾ കെ.എം.സി.സി സൗദി നാഷനൽ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ശാക്കിർ, അഹമ്മദ് പാളയാട്ട്, നിസാം മമ്പാട്, അൻവർ ചേരങ്കൈ, ഇസ്മായിൽ മുണ്ടക്കുളം, നാസർ വെളിയങ്കോട്, മുജീബ് പൂക്കോട്ടൂർ, സൗദി പ്രമുഖരായ അബ്ദുൽറഹ്മാൻ ഉത്തൈബി, റയാൻ അബ്ദുറഹ്മാൻ, സൈദ് അൽ സഹീരി, മൻസൂർ (അൽമാക്ക് കമ്പനി), ജോയ് മൂലൻ (വിജയ് മസാല), ജംഷീർ (അൽവഫ സൂപ്പർമാർക്കറ്റ്), ഹകീം പാറക്കൽ (ഒ.ഐ.സി.സി), ഷിബു തിരുവനന്തപുരം (നവോദയ) എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും സ്പോർട്സ് വിങ് കൺവീനർ സകരിയ ആറളം നന്ദിയും പറഞ്ഞു. മത്സരങ്ങൾക്ക് മുന്നോടിയായി മുട്ടിപ്പാട്ട്, ഒപ്പന, അറേബ്യൻ നൃത്തം, ഡാൻസുകൾ തുടങ്ങി വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. കുട്ടികളും വളണ്ടിയർമാരും അണിനിരന്ന മാർച്ച് പാസ്റ്റും നടന്നു.
ഷൗക്കത്ത് ഞ്ഞാറക്കോടൻ, സുബൈർ വട്ടോളി, ലത്തീഫ് വെള്ളമുണ്ട, നാസർ മച്ചിങ്ങൽ, അഷ്റഫ് താഴേക്കോട്, സിറാജ് കണ്ണവം, ശിഹാബ് താമരക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, സാമ്പിൽ മമ്പാട്, ജലാൽ തേഞ്ഞിപ്പലം, എ.കെ ബാവ, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, സക്കീർ നാലകത്ത്, ഫത്താഹ് താനൂർ, സകരിയ ആറളം തുടങ്ങിയവർ വടംവലി മൽസരത്തിന് നേതൃത്വം നൽകി.
560 കിലോ ഭാര വ്യവസ്ഥയിൽ ഒരു ടീമിൽ ഏഴ് പേർ എന്ന രീതിയിൽ മത്സരത്തിന്റെ മുഴുവൻ നിബന്ധനകളും നിയമാവലിയും കൃത്യമായി പാലിച്ചുകൊണ്ടാണ് മത്സരം നടന്നത്. ആൾ കേരള വടംവലി അസോസിയേഷൻ സെക്രട്ടറി ആവാസ് കടവല്ലൂർ മത്സരങ്ങൾ നിയന്ത്രിക്കുകയും തന്റെ ഉജ്വലമായ വാഗ്ദോരണികളിലൂടെ ടീമുകളെയും കാണികളെയും ആവേശഭരിതരാക്കി മത്സരത്തിന് ഉത്തേജനം നൽകുകയും ചെയ്തു.
മുസ്തഫ മാസ്റ്റർ, നിസാർ മടവൂർ, ഫൈറൂസ് കൊണ്ടോട്ടി (ടെക്നിക്കൽ), സഫീർ ബാവ, ഷബീർ അലി, ബഷീർ അലി (രജിസ്ട്രേഷൻ), സിറാജ് കണ്ണവം, അഷ്റഫ് താഴേക്കോട്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മൂസ പട്ടത്ത്, നാസർ മമ്പുറം (വളണ്ടിയർ), മുംതാസ് ടീച്ചർ, ഷമീല മൂസ, ഖദീജത്തുൽ ഖുബ്റ (വനിതാ വിങ്), ഹാരിസ് ബാബു, സലാഹുദ്ധീൻ (മെഡിക്കൽ), ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ (സ്റ്റേജ്), സലാഹുദ്ധീൻ വാളക്കുട (അവതരണം), ശിഹാബ് പുളിക്കൽ, ലത്തീഫ് വെള്ളമുണ്ട, അലി പേങ്ങാട്ട് എന്നിവരും മത്സരത്തിനാവശ്യമായ സേവനങ്ങൾ നിർവഹിച്ചു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
india3 days ago
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്
-
local3 days ago
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ