Connect with us

kerala

സി.എച്ചിനെ ഹൃദയത്തില്‍ കൊണ്ടു നടന്നവര്‍ പ്രവാസികള്‍

Published

on

കെ.പി മുഹമ്മദ്

കൈവെച്ച മേഖലകളിലെല്ലാം ഒന്നാമനായി കഴിവു തെളിയിച്ച തലമുറകളെ പ്രചോദിപ്പിച്ച കേരള രാഷ്ട്രീയത്തിലെ തുല്യതയില്ലാത്ത വ്യക്തിത്വമായിരുന്നു സി.എച്ച് മുഹമ്മദ് കോയ. സമുദായ പുരോഗതിയെ കുറിച്ച് ഇത്രയധികം സ്വപ്‌നം കണ്ടൊരു നേതാവ സമീപകാല ചരിത്രത്തില്‍ കേരളം മുസ്ലിംകള്‍ കണ്ടിട്ടുണ്ടാകില്ല. ഈ കാലഘട്ടത്തില്‍ കേരളത്തിലെ മുസ്ലിംകള്‍ നേടിയ സര്‍വ്വ നേട്ടങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും വിശിഷ്യാ മലബാറിലെ ജനങ്ങള്‍, സി.എച്ചിനോളം മറ്റാരോടും കടപ്പെട്ടിട്ടുണ്ടാകില്ല. അദ്ദേഹം തന്റെ സമുദായത്തിലെ ഒരോ കുട്ടിയും അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന്, രാഷ്ട്രത്തിന്റെ മുന്നേറ്റത്തിനായി തങ്ങളുടേതായ പങ്കുവഹിക്കുന്നൊരു കാലത്തെ ഏറെ മുന്നേ സ്വപ്‌നം കണ്ടിരുന്നു. ആ സ്വപ്‌നങ്ങള്‍ക്ക് നിറവും ചിറകും നല്‍കാനേ നമുക്ക് ഇന്ന് സാധിക്കുകയുള്ളൂ. പാതിരാത്രികളില്‍ നമസ്‌കരിച്ച് ആകാശത്തേക്ക് കൈകളുയര്‍ത്തുകയും സമുദായത്തിന്റെ മുന്നേറ്റത്തിനും മോചനത്തിനും വേണ്ടി പ്രപഞ്ചസ്രഷ്ടാവിനോട് മനമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന സര്‍ സയ്യിദിന്റെ മാതൃക പിന്‍പറ്റി അദ്ദേഹത്തെപ്പോലെ മുസ്ലിംകള്‍ക്കുവേണ്ടി ദുഖിക്കുകയും, സമുദായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത നേതാവായിരുന്നു സി എച്ചെന്ന് ചരിത്രകാരനായ എം.സി വടകര നിരീക്ഷിക്കുന്നുണ്ട്.

ആദരണീയനായ ജനനേതാവ്, കഴിവുറ്റ ഭരണാധികാരി, കൃതഹസ്തനായ പത്രപ്രവര്‍ത്തകന്‍, ഉന്നതനായ എഴുത്തുകാരന്‍, വശ്യവചസ്സായ പ്രഭാഷകന്‍, അങ്ങനെ എല്ലാ രംഗത്തും കഴിവു തെളിയിച്ച് ഒന്നാമനാവാന്‍ സാധിച്ചതാണ് സി.എച്ചില്‍ നമ്മള്‍ ഇന്നും കാണുന്ന അസാധാരണത്വം.കോഴിക്കോട്ടെ പൊതുരംഗത്ത് പ്രവര്‍ത്തിച്ചുപോന്ന അദ്ദേഹം ചന്ദ്രിക ദിനപ്പത്രത്തിന്റെ പത്രാധിപരാവുകയും പിന്നീട് 1952 ല്‍ കോഴിക്കോട്ടെ നഗരസഭയിലേക്ക് തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ഒരു വലപൊതുജീവിതത്തിന് തുടക്കമാവുകയായിരുന്നു.

സി.എച്ച് ദര്‍ശനം ചെയ്ത സാമുദായിക മുന്നേറ്റം സാധ്യമാക്കുന്നതില്‍ പ്രവാസികളുടെ പങ്കും പ്രത്യേകം പറയേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളായ മുസ്ലിം ലീഗിന്റെ കര്‍മ്മ ഭടന്മാര്‍ തങ്ങളുടെ അധ്വാനത്തിന്റെ നല്ലൊരു വിഹിതം നാട്ടിലെ ജീവകാരുണ്യ സാമൂഹ്യ മുന്നേറ്റ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചതിന്റെ പ്രതിഫലനം കൂടിയാണ് നാം ഇന്ന് കാണുന്ന സാമൂഹിക സന്തുലിത്വം. പ്രവാസിയുടെ വിയര്‍പ്പിന്റെ ചൂടും ചൂരുമറിയാത്ത ഒറ്റ സമുദായ വിദ്യഭ്യാസ സ്ഥാപനങ്ങളും മലബാറില്‍ കാണില്ല എന്നു തന്നെ തീര്‍ത്തും പറയാം. സി.എച്ചിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും മനസ്സില്‍ കൊണ്ടു നടന്ന ഓരോ മുസ്ലിം ലീഗുകാരനും ജീവിത പ്രാരാബ്ധങ്ങളുമായി മണരാലണ്യത്തിലെത്തിയപ്പോഴും, തന്റെ വ്യക്തിപരമായ വളര്‍ച്ചക്കൊപ്പം ഒപ്പമുള്ളവരുടെയും വളര്‍ച്ചയും ഉയര്‍ച്ചയും ഉറപ്പാക്കേണ്ടതുണ്ടെന്ന ബോധ്യത്തോടു ചെയ്ത കടപ്പാടിന്റെ കൂടി പ്രതിഫലനമായിരുന്നു. സി.എച്ചിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഏതു സൗധത്തിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും പിന്നിലും മുന്നിലും പ്രവാസിയുടെ വിയര്‍പ്പിന്റെ രുചിയുണ്ട്.

സി.എച്ചിനെ ഹൃദയത്തില്‍ കൊണ്ട് നടന്നവരായിരുന്നു ഗള്‍ഫ് പ്രവാസികള്‍. ആ മഹാമനീഷിയെ ആളും അര്‍ത്ഥവും നല്‍കി ബലപ്പെടുത്താന്‍ പ്രവാസികള്‍ മത്സരിച്ചിരിുന്നു. സി.എച്ച്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പങ്കെടുക്കുന്ന ഓരോ പരിപാടികളിലും അഭൂതപൂര്‍വ്വമായ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നതെന്ന് പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. മര്‍ഹൂം പി.എ ഇബ്രാഹീം ഹാജിയെ പോലുള്ളവര്‍ അക്കാലത്ത് സി.എച്ചിന്റെ പര്യടനങ്ങള്‍ക്ക് വാഹനവും സൗകര്യങ്ങളും നല്‍കി കൂടെ നിന്നു. ‘ചന്ദ്രിക’ പത്രത്തിന്റെ പ്രചരണത്തിനും വ്യാപനത്തിനും വേണ്ടി പ്രവാസികളുടെ പങ്ക് ഉറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു തന്റെ ഗള്‍ഫ് സന്ദര്‍ശനങ്ങളില്‍ സി.എച്ച്. പ്രധാനമായും താല്‍രപ്യം കാണിച്ചിരുന്നത്. അറുപതുകളുടെ അവസാനത്തോടെ ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ പേരുകളില്‍ ിലവിലുണ്ടായിരുന്ന മുസ്ലിം ലീഗിന്റെ പോഷക സംഘടനകളെ ഒരുമിപ്പിച്ച് ‘ചന്ദ്രിക റീഡേര്‍സ് ഫോറം’ എന്ന സംഘടനയുടെ കീഴിലാക്കിയത് സി.എച്ചിന്റെ പരിശ്രമം കൊണ്ടായിരുന്നു. ഇതിന് വേണ്ടി വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സി.എച്ചിന്റെ നേതൃത്വത്തില്‍ പര്യടനം നടത്തിയിരുന്നു. ഇന്നും ചന്ദ്രികയുടെ വ്യാപനത്തിനും ശാക്തീകരണത്തിനും വേണ്ടി ഗള്‍ഫ് പ്രവാസികള്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നു. മീഡിലീസ്റ്റ് ചന്ദ്രികയും ശാക്തീകരണത്തിന്റെ വഴിയിലാണ്.

40 വര്‍ഷം മുമ്പേ പ്രവാസി വിഷയത്തില്‍ സി.എച്ച്. മുഹമ്മദ് കോയ സാഹിബ് നിയമസഭയില്‍ ഇങ്ങിനെ പ്രസംഗിച്ചിരുന്നു.

‘വാസ്തവത്തില്‍ ഈ രാജ്യത്ത് കടലും കരയും താണ്ടി അവിടെ ചെന്ന് മരുഭുമിയിലെ തണുപ്പിലും കൊടും ചൂടിലും ജോലി ചെയ്ത് ഈ കേരളത്തിലേക്ക് പണം അയച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരന്മാര്‍ കൂട്ടമായി മടങ്ങി വരുമ്പോള്‍, അവരെ റീഹാബിലിറ്റേറ്റു ചെയ്യാനുള്ള ഏര്‍പ്പാടുകളെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാത്തതെന്ത്?
കന്നിന്‍ കുട്ടികളെ വിതരണം ചെയ്യുന്നതാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ രാജ്യത്തെ ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല.’ പ്രവാസിയുടെ സന്തോഷ സന്താപങ്ങളെ കുറിച്ച് സി.എച്ച് എന്ന മഹാനേതാവിന്റെ ആലോചനകള്‍ എത്ര മാത്രം ആഴത്തിലുള്ളതും ആത്മാര്‍ത്ഥമായുമായിരുന്നുവെന്ന് ഈ വാക്കുകളില്‍ നമുക്ക് കാണാം.

കാരണം ഗള്‍ഫ് പ്രവാസികളുടെ സി.എച്ചിനോളം ഇടപെട്ട നേതാക്കള്‍ അപൂര്‍വ്വമായിരിക്കും. അദ്ദേഹത്തിന്റെ ‘ഗള്‍ഫ് രാജ്യങ്ങളില്‍’ എന്ന ഗ്രന്ഥത്തില്‍ പ്രവാസികള്‍ക്കായി നല്‍കുന്നൊരു ഉപദേശമുണ്ട്. അത് സാര്‍വ്വകാലികമായ ഒരു പദേശമായി തോന്നാറുണ്ട്. അതിങ്ങനെയാണ്. ‘ഗള്‍ഫ് രാജ്യങ്ങളുടെ വാതിലുകള്‍ എന്നും തുറന്നു കിട്ടില്ല. നിങ്ങള്‍ മുണ്ട് മുറുക്കി ചിലവ് ചുരുക്കുക. ഏതെങ്കിലും ഒരിനത്തില്‍ നിങ്ങള്‍ അധികച്ചിലവ് വരുത്തുന്നുവെങ്കില്‍ അത് നിങ്ങളുടെ വിദ്യാഭ്യാസ ചിലവിന് മാത്രമായിരിക്കണം.

ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ മുസ്ലിംകളുടെ സാംസ്‌കാരിക വ്യക്തിത്വവും അടയാളങ്ങളും കാത്തുസൂക്ഷിക്കുവാനുള്ള രാഷ്ട്രീയവും സാമൂഹികവുമായ അന്തരീക്ഷം ഇന്ത്യാ രാജ്യത്ത് ഉറപ്പുവരുത്തുക എന്നതായിരുന്നു സി.എച്ച് ഉയര്‍ത്തിപ്പിടിച്ച വലിയ രാഷ്ട്രീയ ദര്‍ശനം. ഉടുതുണിക്ക് മറുതുണി കാണാന്‍ പ്രയാസപ്പെടുന്നൊരു കാലത്താണ് സി.എച്ചിന്റെയും ബാഫഖി തങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെന്നത് കൊണ്ടു തന്നെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നില്ലല്ലോ അവരുടെ മുഖ്യം. രാഷ്ട്രീയ ശാക്തീകരണം തന്നെയായിരുന്നു. സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കല്‍, അവ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ജനാധിപത്യരീതിയില്‍ ചെറുത്തുനില്‍ക്കല്‍ തുടങ്ങിയ രാഷ്ട്രീയ ചിന്തകള്‍ തന്നെയായിരുന്നു അവരെ മുന്നോട്ട് നയിച്ചത്. സി എച്ചിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും നീക്കിവെച്ചത് അതിനാണ്.സി എച്ച് മുറുകെപ്പിടിച്ച ആ വിപ്ലവവീര്യം ഹരിതപതാക കയ്യിലേന്തുന്ന ഓരോരുത്തരിലുമുണ്ടാവണം.

ഇന്ന് സി.എച്ചിന് ഓര്‍മ്മകളും അദ്ദേഹം നടന്ന വഴികളുമാണ് നമ്മെ പ്രചോദിപ്പിക്കുന്നത്. ആ വ്യക്തിത്വത്തിന്റെ ഓര്‍മ്മകളും സംഭാവനകളും സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കാന്‍ വിവിധ കെംഎംസിസികളും പ്രവാസി സംഘടനകളും നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

കേരളത്തിന്റെ പുറത്ത് സി.എച്ചിന് നല്‍കുന്ന ഏറ്റവും വലിയ അനുസ്മരണ സംഗമമാണ് സി.എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ് എന്ന പേരില്‍ ദദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷന്തോറും നടന്നു വരാറുള്ള അന്താരാഷ്ട്രം സംഗമം. ആ മഹാജീവിത പകര്‍ന്ന വെളിച്ചം ലോകത്തെ വിവിവിധ രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന ജനങ്ങള്‍ക്കു കൂടി പരിചയപ്പെടാന്‍ ഉതകും വിധമാണ് ഈ സംഗമം നടക്കുന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്കായി പോരാടുന്ന മികച്ച വ്യക്തിത്വങ്ങഓള്‍ക്ക്, കേരളം കണ്ട ഏറ്റവം മികച്ച സാമാജികനായ സി.എച്ചിന്റെ പേരില്‍ രാഷ്ട്ര സേവാ പുരസ്‌കാരവും ദുബൈ കെഎംസിസി കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്‍കി വരുന്നു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, സി.പി ജോണ്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ശശി തരൂര്‍ എം.പി തുടങ്ങിയവരാണ് കഴിഞ്ഞ കാലങ്ങളില്‍ ഈ പുരസ്‌കാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 26ന് ദുബൈ അല്‍ ബറ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ യു.എ.ഇയിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ മുന്നേറ്റത്തിന് അടിത്തറ പണിത, അതിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളെയെല്ലാം തന്റെ ഹൃദയത്തിലേക്കും തലച്ചോറിലേക്കും ആവാഹിച്ച് രാപ്പകലില്ലാതെ സമുദായത്തിനായി കഠിനാധ്വാനം ചെയ്ത സി.എച്ചിന്റെ ഓര്‍മ്മകള്‍ പോലും മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് ഊര്‍ജ്ജവും ഇന്ധനവുമാണെന്നതില്‍ തര്‍ക്കമില്ല.

kerala

ഭരണകൂട അഹന്തയുടെ രക്തസാക്ഷി

പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നത് മനപൂര്‍വം വൈകിപ്പിച്ചുവെന്നും അവസാനം എങ്ങനെയാണ് ഇത് നല്‍കിയതെന്ന് തനിക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്നുമായിരുന്നു പി.പി ദിവ്യയുടെ ഭീഷണി.

Published

on

ഭരണകൂട അഹന്തയുടെ രക്തസാക്ഷിയാണ് ഇന്നലെ ജീവനൊടുക്കിയ കണ്ണൂര്‍ ജില്ലാ എ.ഡി.എം നവീന്‍ബാബു. ജന്മനാട്ടില്‍ തന്നെ സര്‍വീസ് അവസാനിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പിനിടെ ക്ഷണിക്കാതെ കയറിവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതില്‍ മനംനൊന്താണ് നവീന്‍ബാബു ജീവന്‍ അവസാനിപ്പിച്ചത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നത് മനപൂര്‍വം വൈകിപ്പിച്ചുവെന്നും അവസാനം എങ്ങനെയാണ് ഇത് നല്‍കിയതെന്ന് തനിക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്നുമായിരുന്നു പി.പി ദിവ്യയുടെ ഭീഷണി.

ഈ ഉദ്യോഗസ്ഥന് ഉപഹാരസമര്‍പ്പണം നടത്തുന്ന സാഹചര്യത്തില്‍ താന്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ലെന്നുകൂടി കുട്ടിച്ചേര്‍ത്ത്, സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് അവഹേളിക്കാവുന്നതിന്റെ അങ്ങേയറ്റവും പൂര്‍ത്തീകരിച്ച് അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായി പെരുമാറിയ ശേഷമായിരുന്നു ഇവരുടെ ഇറങ്ങിപ്പോക്ക്. സ്വന്തം സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് അപ്രതീക്ഷിതമായി അവഹേളിക്കപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്നുപോയ നവീന്‍ അതീവമനപ്രയാസത്തോടെയാണ് കലക്ടറേറ്റില്‍ നിന്ന്
മടങ്ങിപ്പോയത്.

നവീന്‍ ബാബുവിന്റെ മരണം രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കേരളത്തില്‍ നിലനില്‍ക്കുന്ന അധികാര വര്‍ഗ അഹന്തതയിലേക്കും ഭരണകുട മാഫിയാ ബന്ധങ്ങ ളിലേക്കുമുള്ള നേരിട്ടുള്ള വിരല്‍ചൂണ്ടലായി മാറിയിരിക്കു കയാണ്. എ.ഡി.എം പോലുള്ള ജില്ലാ ഭരണകുടത്തിന്റെ ഉ ന്നതപദവിയിലിരിക്കുന്ന വ്യക്തിയോട് ഉത്തരവാദപ്പെട്ട ജനപ്രതിനിധിക്ക് ഇത്രയും നികൃഷ്ടമായ രീതിയില്‍ പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്നും അതിനുള്ള ധൈര്യം എവിടെനിന്നു ലഭിക്കുന്നുവെന്നുമുള്ളത് പരിശോധനക്ക് വിധേയമാക്കപ്പെടുമ്പോള്‍ അതിന്റെയെല്ലാം ചുരുളുകള്‍ നിഷ്പ്രയാസം അഴിഞ്ഞുവരും.

ജില്ലാകലക്ടര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ കയറിവരികയും വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്യുമ്പോള്‍ ഈ ഭരണാധികാരികളൊക്കെ വെച്ചുപുലര്‍ത്തുന്ന മാനസികാവസ്ഥയുടെ ജീര്‍ണ തയാണ് പ്രതിഫലിക്കപ്പെടുന്നത്. ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ഉദ്ദരിക്കുന്ന അവര്‍ ആര്‍ക്കുവേണ്ടി ഏതുഫയലിന്റെ കാര്യത്തിലാണ് ഇത്ര ആത്മാര്‍ത്ഥതയോടെ ഇടപെട്ടത് എന്നതും പ്രസക്തമാണ്. പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിക്കുവേണ്ടി ഇത്രമേല്‍ ആവേശത്തോടെ ഇടപെടുകയും അവര്‍ വിചാരിച്ച അതേവേഗതയില്‍ കാര്യങ്ങള്‍ നടപ്പാകാത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്യുമ്പോള്‍ അതിനുപിന്നിലെ ചേദോ വികാരവും തീര്‍ത്തും സംശയാസ്പദമാണ്. ഇക്കാര്യത്തില്‍ പെട്രോള്‍ പമ്പ് ഉടമ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ കോപ്പി ഞൊടിയിടയില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുക കൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതവരികയാണ്.

കാസര്‍കോട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന നവീന്‍ ബാബു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കണ്ണൂരിലേക്കെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥ തലപ്പത്തെ സ്വാഭാവിക സ്ഥലംമാറ്റമായിരുന്നു ഇതെങ്കിലും പാര്‍ട്ടി താല്‍പര്യപ്രകാരം അദ്ദേഹം അവിടെ തന്നെ തുടരുകയായിരുന്നു. പാര്‍ട്ടി അനുഭാവിയായിരുന്ന അദ്ദേഹം സി.പി.എം അനുകൂല സംഘടനയുടെ ഭാരവാഹിയും നേതാക്കള്‍ക്കെല്ലാം സുസമ്മതനുമായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ തങ്ങളു ടെ സ്വന്തക്കാരനെന്ന നിലയില്‍ നവീന്‍ബാബുവിനെ പാര്‍ ട്ടി പ്രതിഷ്ഠിച്ചിരുന്നത്.

ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രിയങ്കര നായ ഉദ്യോഗസ്ഥനായിട്ടുപോലും ഇത്രമേല്‍ ക്രൂശിക്കപ്പെടുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്യേണ്ടിവന്നു വെങ്കില്‍ അധികാരവര്‍ഗത്തിന്റെ അഹന്ത എത്രമാത്രം ശക്തിയിലാണ് ഉദ്യോഗസ്ഥ സംവിധാനത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് എന്നതിന് മറ്റൊരു തെളിവ് ആവശ്യമി ല്ല. റവന്യൂ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിപോലും മിടുക്കനും കഴിവുറ്റവനുമെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥന് ഈ ദുര്‍ഗതിയുണ്ടാവുമ്പോള്‍ ആരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് ഭരണചക്രം കറങ്ങിക്കൊണ്ടിരിക്കുന്നത് എന്നതാണ് ജനങ്ങളില്‍നിന്നുയരുന്ന ചോദ്യം. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലയുടെ പരമാധികാരിയായ കലക്ടര്‍പോലും കൈകാലുകള്‍ ബന്ധിപ്പിക്കപ്പെട്ട അവസ്ഥയില്‍ തലതാഴ്ത്തി ഇരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇത്ര ധാരുണമായ സംഭവുമു ണ്ടായിട്ടും ദിവ്യയെ തള്ളിപ്പറയാന്‍ സി.പി.എം ഇതുവരെ തയാറായിട്ടില്ലെന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാ ണ്. ചുരുക്കത്തില്‍ ഭരണ രംഗത്ത് കേരളം എത്തിപ്പെട്ടിരിക്കുന്ന അരാജകത്വമാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ പെരുമാറ്റവും എ.ഡി.എമ്മിന്റെ മരണവും നല്‍കുന്ന സൂചന.

Continue Reading

kerala

എകെജി സെന്‍റര്‍ ഓഫീസ് സെക്രട്ടറി അടുത്ത ബന്ധു; മന്ത്രി റിയാസിന്‍റെ സ്റ്റാഫിലും ബന്ധു; എന്നിട്ടും പെട്രോള്‍ പമ്പിന്‍റെ എന്‍ഒസിക്ക് കൈക്കൂലിയോ?

ഒരു മനുഷ്യനെ ആത്മഹത്യയിലേക്ക് തളളിവിട്ട പ്രസിഡന്‍റിന് തക്കതായ ശിക്ഷ കൊടുക്കണമെന്നാവശ്യത്തിനു വേണ്ടിയാണ് പ്രതിപക്ഷവും ജീവനക്കാരും ഇപ്പോഴും തെരുവില്‍ ശക്തമായി പ്രതിഷേധിക്കുന്നത്

Published

on

സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി.പി. ദിവ്യ ഉന്നയിച്ചത് എഡിഎം നവീന്‍ ബാബു ഒരു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാനായി കൈക്കൂലി വാങ്ങിയെന്നായിരുന്നു. അതിനു പിന്നാലെയാണ് എഡിഎം നവീന്‍ ജീവനൊടുക്കിയതും. നവീന്‍റെ യാത്രയയപ്പു ചടങ്ങില്‍  ക്ഷണിക്കാതെ വരുകയും അദ്ദേഹത്തെ രൂക്ഷമായ രീതിയില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആ സംഭവത്തിന് പിറ്റേ നാള്‍ നവീന്‍ ജീവനൊടുക്കി.

ഒരു മനുഷ്യനെ ആത്മഹത്യയിലേക്ക് തളളിവിട്ട പ്രസിഡന്‍റിന് തക്കതായ ശിക്ഷ കൊടുക്കണമെന്നാവശ്യത്തിനു വേണ്ടിയാണ് പ്രതിപക്ഷവും ജീവനക്കാരും ഇപ്പോഴും തെരുവില്‍ ശക്തമായി പ്രതിഷേധിക്കുന്നത്.

ദിവ്യയും  എഡിഎമ്മും തമ്മിലുള്ള പ്രശ്നത്തിനു പ്രധാനകാരണം ടി.വി പ്രശാന്തന്‍ എന്ന ആളുടെ പെട്രോള്‍ പമ്പ് തുടങ്ങാനുള്ള ശ്രമങ്ങളില്‍ ദിവ്യ ഇടപെട്ടത് മൂലമാണ്. എഡിഎമ്മിനെ നേരില്‍ വിളിച്ച് പ്രശാന്തിന്‍റെ ആവശ്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് ദിവ്യ തന്നെ പറഞ്ഞിരുന്നു.  പ്രശാന്തിന്‍റെ കാര്യത്തില്‍ ദിവ്യ കാര്യമായ ഇടപെടല്‍ നടത്തിയതിന് പ്രധാനമായും ഒരു ഉത്തരം മാത്രമേയുള്ളു അത് പ്രശാന്തിന്‍റെ സിപിഎമ്മിനോടുള്ള ബന്ധമാണ്.

സിപിഎം സംസ്ഥാനകമ്മിറ്റി ഓഫീസായ എകെജി സെന്‍റര്‍ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയ്യും മന്ത്രി റിയാസിന്‍റെ പേഴ്സണല്‍ സ്റ്റാഫിലുള്ള രതീഷ് കണ്ടക്കൈയ്യും പ്രശാന്തന്‍റെ അടുത്ത ബന്ധുക്കളാണ്. കൂടാതെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. ഗോവിന്ദനും ബന്ധുവാണ്. ഇതുതന്നെയാണ് പ്രശാന്തനു വേണ്ടി ദിവ്യ രംഗത്തിറങ്ങാന്‍ കാരണം. നിരന്തരം ആവശ്യപ്പെട്ടിട്ടും നടത്തികൊടുക്കാത്തിലെ വൈരാഗ്യമാണ് വിളിക്കാത്ത ചടങ്ങിലെത്തി ദിവ്യ തീര്‍ത്തതെന്നാണ് ആരോപണം.

സര്‍ക്കാര്‍ സംവിധാനവുമായി വളരെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കു പോലും ഇതാണോ അവസ്ഥ എന്ന ചോദ്യവും ഉയരുന്നുണ്ട്. കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ തന്നെ വിജിലന്‍സിനെ അറിയിക്കാമായിരുന്നു പ്രശാന്തന്. കടുത്ത നടപടി ഉറപ്പാക്കാന്‍ പോന്ന അടുപ്പക്കാരും ഉണ്ട്. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ കൈക്കൂലി കൊടുത്ത് അനുമതി വാങ്ങിയ ശേഷം പ്രതികാരം തീര്‍ക്കാന്‍ ഒരുങ്ങിയെന്നാണ് ഇവരുടെ തന്നെ വാദം പോലെ കൈക്കൂലി ഇടപാട് നടന്നെന്ന് കണക്കുകൂട്ടിയാല്‍ ഉണ്ടാകുന്ന പ്രതീതി. ദിവ്യയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതെല്ലാം എന്ന ധാരണയാണ് ഇതോടെ മറനീക്കി പുറത്ത് വരുന്നത്.

Continue Reading

kerala

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രന് തിരിച്ചടി; കുറ്റമുക്തനാക്കിയ വിധിക്ക് ഹൈകോടതി സ്റ്റേ

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം-ആർഎസ്എസ് ഡീലിന്റെ ഭാ​ഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തിമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Published

on

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് തിരിച്ചടി . പ്രതികളെ കുറ്റവിമുക്തരാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ നൽകിയ റിവിഷൻ ഹരജി ഫയലിൽ സ്വീകരിച്ചു.സുരേന്ദ്രന് നോട്ടീസ് അയക്കും.

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം-ആർഎസ്എസ് ഡീലിന്റെ ഭാ​ഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തിമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ സുരേന്ദ്രൻ ഉൾപ്പടെ 6 ബിജെപി നേതാക്കളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തൽ.

പകരമായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും സുന്ദരയ്ക്ക് നൽകി. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രനടക്കമുള്ളവർ വിടുതൽ ഹരജി നൽകി. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ആറുപ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കിയത്.

അതേസമയം കേസിൽ പൊലീസിന് വീഴ്ചയെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം സമർപ്പിച്ചത് സമയ പരിധി കഴിഞ്ഞ് ഒരു വർഷവും ഏഴു മാസവും പിന്നിട്ട ശേഷമാണെന്നും കാലതാമസം ഉണ്ടായതിൽ പ്രത്യേക കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നിരിക്കെയാണ് പൊലീസിന് കാലതാമസം സംഭവിച്ചത്.

Continue Reading

Trending