Connect with us

india

വിദേശികളാണെന്ന് കണ്ടെത്തിയവരെ അനന്തമായി തടവില്‍ പാര്‍പ്പിക്കാനാകില്ല; തടവുകാര്‍ക്കും അവകാശങ്ങളുണ്ട്, അസം സര്‍ക്കാറിനെതിരെ സുപ്രിം കോടതി

പൗരന്‍മാരെ ഇത്തരത്തില്‍ അനിശ്ചിതമായി തടങ്കലില്‍ വെക്കാനാകില്ലെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും സുപ്രീം കോടതി അസം സര്‍ക്കാറിനോട് പറഞ്ഞു. 

Published

on

വിദേശികളെന്ന് കണ്ടെത്തിയവരെ നാട് കടത്താതെ അനിശ്ചിതമായി തടങ്കലില്‍ പാര്‍പ്പിക്കുന്ന അസം ബിജെപി സര്‍ക്കാറിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. പൗരന്‍മാരെ ഇത്തരത്തില്‍ അനിശ്ചിതമായി തടങ്കലില്‍ വെക്കാനാകില്ലെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും സുപ്രീം കോടതി അസം സര്‍ക്കാറിനോട് പറഞ്ഞു.

വിദേശികളാണെന്ന് കണ്ടെത്തിയാല്‍ അവരെ ഉടന്‍ തന്നെ നാടുകടത്തണമെന്നും അതിന് വിലാസം പ്രശ്‌നമല്ലെന്നും അവര്‍ ഏത് രാജ്യക്കാരാണെന്ന് അറിയാമല്ലോ എന്നുമാണ് കോടതി ചോദിച്ചത്. തടങ്കലില്‍ കഴിയുന്നവരുടെ വിലാസം ലഭ്യമല്ല എന്നാണ് അവരെ നാടുകടത്തുന്നതിനുള്ള തടസ്സമായി അസം സര്‍ക്കാര്‍ പറഞ്ഞത്. വിലാസമറിയില്ലെങ്കില്‍ അവരുടെ മാതൃരാജ്യങ്ങളുടെ തലസ്ഥാനത്തേക്ക് എത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

12 വര്‍ഷത്തിലധികമായി അസമിലെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്ന 63 വിദേശികള്‍ക്കാണ് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാന്‍ കഴിയാത്ത സാഹചര്യമുള്ളത്. ഇവരിലേറെയും ബംഗ്ലാദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അസം സര്‍ക്കാര്‍ ഇവരെ അനിശ്ചിതകാലമായി തടങ്കലില്‍ പാര്‍പ്പിച്ചതോടെ ഇവര്‍ രാജ്യമില്ലാത്തവരായി മാറിയെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു.

ഇന്ത്യ പറയുന്നത് അവര്‍ ഇന്ത്യക്കാരല്ലെന്നാണ്, ബംഗ്ലാദേശ് പറയുന്നത് അവര്‍ ബംഗ്ലാദേശികളല്ലെന്നുമാണ്. ഇത്തരത്തില്‍ അവര്‍ രാജ്യമില്ലാത്തവരായി 12ഉം 13ഉം വര്‍ഷമായി തടങ്കലില്‍ കഴിയുകയാണ്. വര്‍ഷങ്ങളായി ഇന്ത്യയില്‍ കഴിയുന്നവരെ ബംഗ്ലാദേശ് അവരുടെ പൗരന്മാരായി പരിഗണിക്കുന്നില്ല: കോളിന്‍ ഗോണ്‍സാല്‍വസ്

അതേസമയം വിദേശികളാണെന്ന് കണ്ടെത്തിയ എത്ര പേരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് നാടുകടത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു.

ഇന്ത്യക്കാരല്ലെന്ന് കണ്ടെത്തുകയും എന്നാല്‍ മാതൃരാജ്യമേതാണെന്ന് തിരിച്ചറിയാതിരിക്കുകയും ചെയ്ത ആളുകളെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ഇക്കാര്യങ്ങളില്‍ ഒരു മാസത്തിനകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

എത്ര പേരെ ഇതുവരെ നാടുകടത്തിയെന്ന് അസം സര്‍ക്കാറിനോട് സുപ്രീം കോടതി ചോദിച്ചെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന് കൃത്യമായ മറുപടി നല്‍കാനായില്ല.

ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാമെന്ന് അസം സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചെങ്കിലും സുപ്രീം കോടതി ഇത് അംഗീകരിച്ചില്ല. അസം സര്‍ക്കാറിന് ആവശ്യമായ സമയം നല്‍കിയിരുന്നെന്നും എന്നാല്‍ ഇതുവരെയും അതൊന്നും ചെയ്തിട്ടില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

അസം സര്‍ക്കാര്‍ കോടതി മുമ്പാകെ വസ്തുതകള്‍ മറച്ചുവെക്കുകയാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരിലൊളായ ജസ്റ്റിസ് ഓഖ പറഞ്ഞു. വീഴ്ചകളുണ്ടായതില്‍ മാപ്പ് പറയുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കേസ് ഫെബ്രുവരി 25ലേക്ക് മാറ്റി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

Trending