Connect with us

kerala

തോമസ് ചാഴിക്കാടന്‍റെ പരാജയം ജോസ് കെ. മാണിക്ക് തിരിച്ചടി, സിപിഎമ്മിനെ പഴിചാരി കേരള കോൺഗ്രസ് എം

. കേരള കോൺഗ്രസിന് ലഭിക്കേണ്ട ഇടതുപക്ഷ വോട്ടുകൾ ലഭിക്കാത്തതുകൊണ്ടാണ് ഇത്ര വലിയ തോൽവിയിലേക്ക് നയിച്ചത് എന്നായിരുന്നു ജോസിന്‍റെ ആരോപണം.

Published

on

തോമസ് ചാഴിക്കാടന്‍റെ പരാജയത്തിൽ സിപിഎമ്മിനെ പഴിചാരി കേരള കോൺഗ്രസ് എം. ചാഴിക്കാടൻ പരാജയം ഉറപ്പിച്ചതിന് പിന്നാലെ തന്നെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. കേരള കോൺഗ്രസിന് ലഭിക്കേണ്ട ഇടതുപക്ഷ വോട്ടുകൾ ലഭിക്കാത്തതുകൊണ്ടാണ് ഇത്ര വലിയ തോൽവിയിലേക്ക് നയിച്ചത് എന്നായിരുന്നു ജോസിന്‍റെ ആരോപണം.

സ്വന്തം തട്ടകമായ പാലായിൽ അടക്കം തോമസ് ചാഴിക്കാടിന് വലിയ പരാജയമാണ് നേരിടേണ്ടിവന്നത്. കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലങ്ങളിൽ വൈക്കത്ത് മാത്രമാണ് ചാഴിക്കാന് നേരിയ രീതിയിലെങ്കിലും ഭൂരിപക്ഷം ലഭിച്ചത്. 87,000 മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്‍റെ ഫ്രാൻസിസ് ജോർജ് ചാഴിക്കാടനെ പരാജയപെടുത്തിയത്.

ചാഴിക്കാടന്‍റെ പരാജയത്തിന് പിന്നിൽ ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചില്ലെന്ന് ആരോപണം ഉയർത്തിക്കാട്ടിയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി രംഗത്തെത്തിയത്.. ചാഴിക്കാടനും ജോസ് കെ. മാണിയും ഒരേ സ്വരത്തിൽ ഇത്ര വലിയ പരാജയം എന്തുകൊണ്ട് സംഭവിച്ചു എന്ന് വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കോട്ടയത്തെ സിപിഎം വോട്ടർമാർ കൂട്ടത്തോടെ നോട്ടയ്ക്ക് കുത്തിയതാണ് ചാഴിക്കാടന്‍റെ പരാജയത്തിന് കാരണമെന്ന് പലകോണുകളിൽ നിന്ന് ആരോപണം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം വേളയിലും സിപിഎമ്മും കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള സ്വര ചേർച്ച ചർച്ചയായിരുന്നു. ചാഴിക്കാടൻ നാമനിർദ്ദേശപത്രിക നൽകാൻ പോയപ്പോൾ ജില്ലയിലെ പ്രധാനപ്പെട്ട സിപിഎം നേതാക്കൾ വിട്ടുനിന്നതും, കൊട്ടിക്കലാശത്തിന് ജില്ലയിലെ മന്ത്രിയായ വി.എൻ. വാസവൻ ഉൾപ്പെടെ പങ്കെടുക്കാത്തതിൽ പല കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു.

ഇതിനിടയിലാണ് ചാഴിക്കാടന്‍റെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. ഈ പരാജയത്തിന് പിന്നിൽ സിപിഎം മോട്ടോർമാരുടെ വോട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടന് ലഭിച്ചില്ല എന്നും കേരളാ കോൺഗ്രസ് എം ആരോപിക്കുന്നു. വോട്ടുചോർച്ച എന്തുകൊണ്ട് സംഭവിച്ചു എന്ന് അന്വേഷിക്കണം എന്ന് കേരള കോൺഗ്രസ് എം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നന്മ ലക്ഷ്യമിട്ടുള്ള അധ്യാപകരുടെ ശിക്ഷ ക്രിമിനല്‍ക്കുറ്റമല്ല: ഹൈക്കോടതി

ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് പെരുമ്പാവൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരേ കോടനാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്

Published

on

കൊച്ചി: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. എന്നാല്‍, പെട്ടെന്നുള്ള കോപത്തില്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവിധത്തില്‍ മര്‍ദിക്കുന്നത് അധ്യാപകന്റെ അവകാശമായി അംഗീകരിക്കാന്‍ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് പെരുമ്പാവൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരേ കോടനാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവുംകൂടി കണക്കിലെടുത്തേ ഇത്തരം സംഭവങ്ങളില്‍ ക്രിമിനല്‍ക്കുറ്റം നിര്‍ണയിക്കാനാവൂ.

Continue Reading

kerala

‘പൊന്നും വില’; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയും നല്‍കേണ്ടി വരും.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില പടിപടിയായി കുതിച്ചുയരുന്നത്. ഡോളറിന്റെ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ ചില രാജ്യങ്ങള്‍ ഡി ഡോളറൈസേഷന്‍ നടത്തുന്നതിന്റെ ഭാഗമായി സ്വര്‍ണം ശേഖരിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാല്‍ രാജ്യത്ത് വരുംദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കും.

Continue Reading

kerala

കരിപ്പൂരില്‍നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാന സർവീസുകൾ റദ്ദാക്കി

മതിയായ വിമാന ജീവനക്കാർ ഹാജരാകാത്തതാണു കാരണമെന്നാണ് സൂചന

Published

on

കരിപ്പൂര്‍: എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. ശനി രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും, 9.45ന് ബഹ്റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണു റദ്ദാക്കിയത്. മതിയായ വിമാന ജീവനക്കാർ ഹാജരാകാത്തതാണു കാരണമെന്നാണ് സൂചന.

Continue Reading

Trending