Connect with us

Culture

ഇനി ‘വെറും കോടീശ്വരന്‍’

Published

on

 

തിരുവനന്തപുരം: ശതകോടികളുടെ ആസ്തിയുള്ള മന്ത്രിയെന്ന പരിവേഷവുമായാണ് തോമസ് ചാണ്ടി മന്ത്രിസഭയിലെത്തിയത്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും തോമസ് ചാണ്ടിയുടെ ആസ്തിയില്‍ കോടികളുടെ വര്‍ധനവുണ്ടായി. മന്ത്രിസ്ഥാനം ഒരു പരിധിവരെയെങ്കിലും അദ്ദേഹത്തിന് തുണയായി. രേഖകളില്‍ ഇപ്പോഴും അദ്ദേഹം പ്രവാസിയാണ്. പിന്നെങ്ങനെ മന്ത്രിയാകാന്‍ കഴിഞ്ഞു എന്ന ചോദ്യവും ഉയരുന്നു. കുട്ടനാട്ടിലെ കിരീടം വെക്കാത്ത രാജാവിനെ മന്ത്രിയാക്കിയതും ആ കോടികളുടെ പിന്‍ബലം. എന്‍.സി.പിയുടെ പ്രധാന ധനാശ്രയമായ അദ്ദേഹം സി.പി.എമ്മിനും വാരിക്കോരി നല്‍കുന്നുണ്ട്.
ബസ് യാത്ര പോലെ വിമാനയാത്ര നടത്തുന്ന എം.എല്‍.എ, ദശലക്ഷങ്ങളുടെ വിലയുള്ള കാറില്‍ ജനങ്ങളെ സേവിക്കുന്ന നിയമസഭാംഗം, ഗള്‍ഫില്‍ വിദ്യാഭ്യാസം വ്യവസായമാക്കിയ പ്രവാസി ബിസിനസുകാരന്‍, കുട്ടനാട്ടിലെ കൂറ്റന്‍ റിസോര്‍ട്ടുടമ….ചാണ്ടിയുടെ വിശേഷണങ്ങള്‍ നീണ്ടു പോകുന്നു. ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും ടെലികമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ നേടിയ ചാണ്ടി 1975ല്‍ ഒരു വിസിറ്റിംഗ് വിസയുമായാണ് കുവൈറ്റിലെത്തുന്നത്. 10 വര്‍ഷത്തോളം വിവിധ കമ്പനികളില്‍ ജോലി നോക്കി. തുടര്‍ന്ന് 1985ല്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ എന്ന പേരില്‍ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. എളിയനിലയില്‍ തുടക്കം കുറിച്ച ഈ സ്ഥാപനം ഇന്ന് 7000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കുവൈറ്റിലെ ഏറ്റവും പ്രമുഖ സി.ബി.എസ്.സി വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ന്നു. 4500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കുവൈറ്റിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ട്. ഇതോടെ തോമസ് ചാണ്ടി കുവൈത്ത് ചാണ്ടിയായി മാറി.
11 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഊദി അറേബ്യയില്‍ ആരംഭിച്ച അല്‍-അലിയ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ 5000 വിദ്യാര്‍ത്ഥികളുമായി റിയാദിലെ പ്രമുഖ സ്‌കൂളായി മാറിക്കഴിഞ്ഞു. ഇതുകൂടാതെ 5000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളും 4000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജാബ്രിയ ഇന്ത്യന്‍ സ്‌കൂളും. ഇതിന്റെ എല്ലാം സ്ഥാപകന്‍ തോമസ് ചാണ്ടിയാണ്. വിവിധ സ്‌കൂളുകളിലായി ആയിരത്തി അഞ്ഞൂറില്‍പ്പരം അധ്യാപകരും മറ്റ് ജീവനക്കാരും ഈ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നു. കുവൈറ്റില്‍ മറ്റ് പല വ്യവസായ സ്ഥാപനങ്ങളും ചാണ്ടിക്കുണ്ട്. പുന്നമടക്കായലിന്റെ തീരത്ത് പണിതുയര്‍ത്തിയ ലെയ്ക്ക് പാലസ് റിസോര്‍ട്ടാണ് ചാണ്ടിയെ കുട്ടനാട്ടുകാരുടെ മുതലാളിയാക്കിയത്. 100 കോടിയിലധികം രൂപ മുതല്‍ മുടക്കി നിര്‍മിച്ച ഈ റിസോര്‍ട്ട് കേരളത്തിലെ കൂറ്റന്‍ റിസോര്‍ട്ടുകളില്‍ ഒന്നാണ്.
മുന്‍ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശരദ് പവാറുമൊന്നിച്ച് കുട്ടനാട്ടിലൂടെ നടത്തിയ ഹൗസ് ബോട്ട് യാത്രയാണ് മന്ത്രിസ്ഥാനത്തിന് ചാണ്ടിക്ക് തുണയായത്. ഈ യാത്രയോടെ ശരദ് പവാറുമായി തോമസ് ചാണ്ടിക്കുണ്ടായ വ്യക്തിപരമായ അടുപ്പം സംസ്ഥാന നേതൃനിരയിലെത്തിച്ചു. എല്‍.ഡി.എഫ് ഘടകകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ കുത്തക തകര്‍ത്താണ് കുട്ടനാട്ടില്‍ നിന്നും ഡി.ഐ.സിയുടെ ഏക പ്രതിനിധിയായി 2006ല്‍ തോമസ് ചാണ്ടി നിയമസഭയിലെത്തിയത്. ഡോ.കെ.സി ജോസഫിനെയായിരുന്നു അന്ന് തോല്‍പിച്ചത്. യശ്ശശരീനായ കെ കരുണാകരനുമായുള്ള അടുപ്പവും ആത്മബന്ധവുമാണ് രാഷ്ട്രീയത്തില്‍ സജീവമാകാനും കെ കരുണാകരന്റെ ഡി.ഐ.സിയുമായി സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ മത്സരിക്കാനും കാരണം. ഡി.ഐ.സിയുടെ 18 സ്ഥാനാര്‍ത്ഥികളില്‍ ഏക വിജയിയായതും തോമസ് ചാണ്ടിയാണ്.
വി.സി തോമസ്-ഏലിയാമ്മ ദമ്പതികളുടെ പുത്രനാണ് തോമസ് ചാണ്ടി. ഭാര്യ മേഴ്‌സി ചാണ്ടി ചേന്നങ്കരി വടക്കേകളം കുടുംബാംഗമാണ്. മക്കള്‍: ബെറ്റി ലെനി (യൂണിവേഴ്‌സിറ്റി പെന്‍സില്‍വാനിയ), ഡോ. ടോബി ചാണ്ടി (ലേക്‌ഷോര്‍ ഹോസ്പിറ്റല്‍), ടെസി ചാണ്ടി (കുവൈറ്റ്). മരുമക്കള്‍: ലെനി മാത്യൂ, ഡോ. അന്‍സൂ ടോബി, ജോയല്‍.

india

ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.

അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Continue Reading

india

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

Published

on

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

അതേസമയം, ഗാർഹിക സിലിണ്ടറുകൾ വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 803 രൂപയായാണ് കുറഞ്ഞത്. മാർച്ച് മാസത്തിൽ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു. മാർച്ചിൽ ആറ് രൂപയുടെ വർധനയാണ് കമ്പനികൾ വരുത്തിയത്.

ഫെബ്രുവരിയിൽ ഏഴ് രൂപയുടെ കുറവ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിരുന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറവ് റസ്റ്ററന്റുകളേയാണ് പ്രത്യക്ഷത്തിൽ സ്വാധീനിക്കുക. 2023ൽ മാത്രം 352 രൂപയുടെ വർധന വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ ഉണ്ടായിരുന്നു.

എന്നാൽ, മാസങ്ങളായി ഗാർഹിക പാചകവാതകവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയിൽ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കാലങ്ങളായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading

Film

കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം ഹാട്രിക്ക് ഹിറ്റിനു ഒരുങ്ങി ആസിഫ് അലി; ‘സർക്കീട്ട്’

Published

on

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്‌ 8ന് ‘സർക്കീട്ട്’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്കിബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന സിനിമയാണ്.

പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്. ആസിഫ് അലി, ദിവ്യ പ്രഭ എന്നിവരെ കൂടാതെ, ദീപക് പറമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending