Connect with us

News

ലോകകപ്പിന്റെ നിരാശകളിലൊന്ന് ഇതാണ്

22ാമത് ലോകകപ്പിന്റെ നിരാശകളിലൊന്ന് പുത്തന്‍ താരോദയമുണ്ടായില്ല എന്നതാണ്.

Published

on

ദോഹ: 22ാമത് ലോകകപ്പിന്റെ നിരാശകളിലൊന്ന് പുത്തന്‍ താരോദയമുണ്ടായില്ല എന്നതാണ്. അനുഭവ സമ്പന്നനായ മെസി തന്നെയായിരുന്നു താരം. കിലിയന്‍ എംബാപ്പെയും കരുത്തനായി. 64 മല്‍സരങ്ങളെ വിലയിരുത്തുമ്പോള്‍ ഗ്യാലറികളുടെ താരങ്ങള്‍ ഇവരായിരുന്നു. അവസാന ലോകകപ്പില്‍ നിരാശപ്പെടുത്തിയ മെസി ഖത്തറില്‍ ആദ്യ മല്‍സരം മുതല്‍ യഥാര്‍ത്ഥ കപ്പിത്താനായിരുന്നു. ടീമിനെ മുന്നില്‍ നിന്ന് അദ്ദേഹം നയിച്ചു. ധാരാളം ഗോളുകള്‍ സ്‌കോര്‍ ചെയ്തു. നിര്‍ണായക അസിസ്റ്റുകള്‍ നല്‍കി. ഇപ്പോഴും ലോകത്ത് തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്ന് അദ്ദേഹം തെളിയിച്ചപ്പോള്‍ നാളെയുടെ താരമെന്ന ഖ്യാതി മറ്റാര്‍ക്കുമല്ല. എംബാപ്പെ എന്ന 24 കാരന് തന്നെ.

2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ മികച്ച യുവ വാഗ്ദാനമായി തിരഞ്ഞെടുക്കപ്പെട്ട എംബാപ്പെ ഖത്തറിലെത്തിയപ്പോള്‍ ഫ്രാന്‍സിന്റെ നെടും തൂണായി. കരീം ബെന്‍സേമ പരുക്കില്‍ പുറത്തായതോടെ മുന്‍നിരയുടെ ഭാരം അദ്ദേഹം ഏറ്റെടുത്തു. കിടിലന്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് അവസാന ലോകകപ്പില്‍ തിളങ്ങാനായില്ല. ടീമിലെ വിവാദങ്ങള്‍ താരത്തെ തളര്‍ത്തി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ബെല്‍ജിയത്തിന്റെ റുമേലു ലുക്കാക്കു, നെതര്‍ലന്‍ഡ്‌സിന്റെ മെംഫിസ് ഡിപ്പേ, പോളണ്ടിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റിയന്‍ എറിക്‌സണ്‍, സ്പാനിഷ് താരങ്ങളായ അല്‍വാരോ മൊറാട്ട, പെഡ്രി, അന്‍സു ഫാത്തി, യുറഗ്വായിയുടെ ലുയിസ് സുവാരസ് എന്നിവരെല്ലാം നിരാശപ്പെടുത്തി.

പോര്‍ച്ചുഗലിന്റെ ഗോണ്‍സാലോ റാമോസ് ഹാട്രിക്കുമായി ശ്രദ്ധ നേടി. യുവതാരങ്ങളില്‍ മിടുക്ക് തെളിയിച്ചത് ജര്‍മനിയുടെ ജമാല്‍ മുസിയാല ആയിരുന്നു. ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിനാല്‍ അദ്ദേഹത്തിന്റെ മികവ് കൂടുതല്‍ ലോകം കണ്ടില്ല. പക്ഷേ മൂന്ന് മല്‍സരങ്ങളില്‍നിന്നായി 19 ഡ്രിബ്ലിങുകളുമായി അദ്ദേഹം മികവ് തെളിയിച്ചു. ഇക്വഡോറിന്റെ വലന്‍സിയ, ഇംഗ്ലണ്ടിന്റെ ബുക്കായോ സാക്കേ, അമേരിക്കയുടെ ക്രിസ്റ്റ്യന്‍ പുലിസിച്ച്, അര്‍ജന്റീനയുടെ ജുലിയന്‍ അല്‍വാരസ്, ബ്രസീലിന്റെ റിച്ചാര്‍ലിസണ്‍ എന്നിവര്‍ കൈയ്യടി നേടി. അല്‍ഭുത സംഘമായ മൊറോക്കോയുടെ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനോ, മധ്യനിരക്കാരന്‍ ഔനഫി, മധ്യനിരക്കാരന്‍ ഹക്കിം സിയെച്ച്, അനുഭവ സമ്പന്നനായ അഷ്‌റഫ് ഹക്കീമി എന്നിവരെ ലോകം മറക്കില്ല.

film

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘തുടരും’

ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്.

Published

on

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘തുടരും’. ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ‘തുടരും’ നേട്ടം സ്വന്തമാക്കിയത്.

മറികടക്കാന്‍ ഇനി റെക്കോര്‍ഡുകള്‍ ഒന്നും ബാക്കിയില്ലെന്ന കുറിപ്പോടെ ആശീര്‍വാദ് സിനിമാസാണ് സന്തോഷം പങ്കുവെച്ചത്. ‘ഒരേയൊരു പേര്: മോഹന്‍ലാല്‍’ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നേരത്തെ ചിത്രം വിദേശമാര്‍ക്കറ്റില്‍ 10 മില്യണ്‍ ഗ്രോസ് കളക്ഷന്‍ എന്ന നേട്ടം പിന്നിട്ടതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എമ്പുരാനാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം.

2016-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍- വൈശാഖ് ചിത്രം ‘പുലിമുരുകനെ’ മറികടന്നാണ് 2023-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘2018’ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായത്.

Continue Reading

india

പാക് ഷെല്ലാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമര്‍ അബ്ദുള്ള

പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.

Published

on

പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. പെഹല്‍ഗാം ആക്രമണത്തില്‍ 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിന് ശേഷമാണ് കശ്മീരില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് വ്യാപക ഷെല്ലാക്രമണം ഉണ്ടായത്.

നിയന്ത്രണ മേഖലകളില്‍ പല സ്ഥലങ്ങളിലും ആക്രമണം ശ്രമം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്നുള്‍പ്പടെ തകര്‍ന്ന ഡ്രോണ്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സായുധ ഡ്രോണുകള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നതായാണ് എഎന്‍ഐ റിപ്പോര്‍ട്ട്.

ബാരാമുള്ള, ശ്രീനഗര്‍, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക്ക, ലാല്‍ഗഡ് ജട്ട, ജയ്‌സാല്‍മര്‍, ബാര്‍മര്‍, ഭുജ്, കുവാര്‍ബെറ്റ്, ലഖി നാല എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അതിര്‍ത്തി പ്രദേശങ്ങളിലുള്ള ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യമായി പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്താനും പ്രാദേശിക അധികാരികള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം; 12 പവന്‍ സ്വര്‍ണം കാണാതായി

Published

on

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. പന്ത്രണ്ട് പവന്‍ സ്വര്‍ണ്ണമാണ് കാണാതായത്. ക്ഷേത്രത്തിന്റെ വാതിലില്‍ സ്വര്‍ണം പൂശുന്ന പ്രവര്‍ത്തി നടന്നുവരികയായിരുന്നു. നിര്‍മാണത്തിനായി ഉപയോഗിച്ച സ്വര്‍ണമാണ് കാണാതായത്.

കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് വീണ്ടും നിര്‍മാണം ആരംഭിച്ചപ്പോളാണ് സ്വര്‍ണം നഷ്ടമായത് അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending