Connect with us

kerala

അജിത് കുമാറിനെ തൊട്ടുകൊണ്ടുള്ള ഒരു തീരുമാനവും ഈ സർക്കാർ എടുക്കില്ല: പി.വി. അൻവർ

കവടിയാറിലെ വീട് നിർമാണത്തിൽ അജിത് കുമാർ രജിസ്‌ട്രേഷൻ തട്ടിപ്പ് നടത്തിയതിൽ തന്‍റെ കൈവശമുള്ള തെളിവുകൾ വിജിലൻസിന് കൊടുത്തിരുന്നു. ഇനി കൊടുക്കാൻ കുറച്ചുകൂടി ബാക്കിയുണ്ട്.

Published

on

എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ തൊട്ടുകൊണ്ടുള്ള ഒരു തീരുമാനവും ഈ സർക്കാർ എടുക്കില്ലെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി. അൻവർ. കവടിയാറിലെ വീട് നിർമാണത്തിൽ അജിത് കുമാർ രജിസ്‌ട്രേഷൻ തട്ടിപ്പ് നടത്തിയതിൽ തന്‍റെ കൈവശമുള്ള തെളിവുകൾ വിജിലൻസിന് കൊടുത്തിരുന്നു. ഇനി കൊടുക്കാൻ കുറച്ചുകൂടി ബാക്കിയുണ്ട്. അത് കോടതിയിൽ കൊടുക്കും.

ചില തെളിവുകൾ മനപ്പൂർവം കൊടുക്കാതിരുന്നതാണ്. കാരണം, കൊടുക്കുന്നതൊക്കെ വിഴുങ്ങുകയാണ്. ജനങ്ങളെ പറ്റിച്ച് മുഖ്യമന്ത്രിയും അജിത്കുമാറും പി. ശശിയും ഏത് റിപ്പോർട്ട് ഉണ്ടാക്കിയാലും ഹൈകോടതിയെ സമീപിക്കും. അജിത്കുമാറിനെ സസ്‌പെൻഡ് ചെയ്യാൻ ഒറ്റരേഖ മതി. 33.80 ലക്ഷം രൂപക്ക് അദ്ദേഹം ഒരു ഫ്ലാറ്റ് വാങ്ങി.

ഒരു രൂപ പോലും ആധാരത്തിൽ കാണിക്കാതെയാണ് പണം നൽകി ഫ്ലാറ്റ് വാങ്ങിയത്. പത്താം ദിവസം 110 ശതമാനം ലാഭത്തിൽ പണം വാങ്ങി 65 ലക്ഷത്തിന് അത് വിറ്റു. സർക്കാറിന്‍റെ നിലപാട് സത്യസന്ധമാണെങ്കിൽ ഒരു ജുഡീഷ്യൽ അന്വേഷണത്തിന് തയാറാകണമെന്ന് ആവശ്യപ്പെടുന്നത് അതിനാലാണ്.

ആർ.എസ്.എസിന്‍റെ പ്രചാരകനായി അജിത്കുമാർ നിലനിൽക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 25 മുതൽ 30 സീറ്റ് വരെ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടാകും. സഹകരണസംഘത്തെ മുഴുവൻ കോർപറേറ്റ്‌വത്കരിക്കുകയാണ് സി.പി.എം ചെയ്തിരിക്കുന്നത്.

ചികിത്സക്ക് രണ്ടുലക്ഷം രൂപ ചോദിച്ച സാബുവിനെ അപമാനിച്ച്, അക്രമിച്ച് മരണത്തിലേക്ക് തള്ളിയിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപത്തുക തിരികെ നൽകാത്തതിനെത്തുടർന്ന് സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത സാബുവിന്‍റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള; സ്വമേധയാ പുതിയ ഹരജി രജിസ്റ്റര്‍ ചെയ്ത് ഹൈക്കോടതി

നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലോടെ ഹരജി ഹൈക്കോടതി ദേവസ്വം ബെഞ്ച് നാളെ പരിഗണിക്കും. നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലായിരിക്കും.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍.വാസുവിനെതിരെ അറസ്റ്റിലായ സുധീഷ് കുമാറിന്റെ മൊഴി. പോറ്റിയും വാസുവും തമ്മില്‍ അടുത്ത ബന്ധമെന്ന് എസ്‌ഐടിക്ക് സംശയം. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ പുതിയ ഹരജി രജിസ്റ്റര്‍ ചെയ്ത് ഹൈക്കോടതി. നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലോടെ ഹരജി ഹൈക്കോടതി ദേവസ്വം ബെഞ്ച് നാളെ പരിഗണിക്കും. നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലായിരിക്കും.

പുതിയ കേസിലെ കണ്ടെത്തലുകളും ഉദ്യോഗസ്ഥരുടെ നിഗമനങ്ങളും വളരെ രഹസ്യസ്വഭാവത്തില്‍ നിലനിര്‍ത്തുന്നതിനായാണ് പുതിയ ഹരജി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.നേരത്തെ, രജിസ്റ്റര്‍ ചെയ്തിരുന്ന ഹരജിയില്‍ സ്വര്‍ണക്കൊള്ളയിലെ മുഖ്യസൂത്രധാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്ഥാപനവും കക്ഷികളായിരുന്നു. ഇരു സ്ഥാപനങ്ങളെയും കോടതി അധികമായി കക്ഷിചേര്‍ക്കുകയായിരുന്നു.

കേസില്‍ അറസ്റ്റിലായ ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതോടെ ബോര്‍ഡിലെ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

Continue Reading

kerala

ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ഭീഷണി; ഫേസ്ബുക്ക് പോസ്റ്റിട്ട 57കാരന്‍ അറസ്റ്റില്‍

ഭാരതീയ ന്യായ സുരക്ഷാ സംഹിത 170 പ്രകാരം, കുറ്റകൃത്യം നടക്കുന്നത് തടയുന്നതിനായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

Published

on

കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയ 57കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇ.പി. ജയപ്രകാശ് ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഭാരതീയ ന്യായ സുരക്ഷാ സംഹിത 170 പ്രകാരം, കുറ്റകൃത്യം നടക്കുന്നത് തടയുന്നതിനായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചുകൊണ്ടാണ് ജയപ്രകാശ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം ആരംഭിച്ച പോലീസ്, ഇയാളെ ഹൈക്കോടതി പരിസരത്ത് പരുങ്ങുന്ന നിലയില്‍ കണ്ടു ചോദ്യം ചെയ്തപ്പോള്‍, ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട വ്യക്തി തന്നെയാണെന്ന് വ്യക്തമാക്കി.

ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

വര്‍ക്കല ട്രെയിന്‍ ആക്രമണം: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു

ദൃശ്യങ്ങളില്‍ പ്രതി സുരേഷ് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.

Published

on

തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിക്കെതിരായ ട്രെയിന്‍ ആക്രമണത്തില്‍ പൊലീസ് നിര്‍ണായക തെളിവ് കണ്ടെത്തി. കേരള എക്സ്പ്രസ് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ദൃശ്യങ്ങളില്‍ പ്രതി സുരേഷ് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.

പുകവലി ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നില്‍ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിനില്‍ പുകവലിച്ചുകൊണ്ട് പെണ്‍കുട്ടികളുടെ അടുത്തെത്തിയ പ്രതിയെ പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതും പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയതുമാണ് സുരേഷിനെ പ്രകോപിപ്പിച്ചത്.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. തലച്ചോറിനേറ്റ പരിക്ക് വഷളായതിനെ തുടര്‍ന്ന് അവര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്. ന്യുറോ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ.

”പെണ്‍കുട്ടി അപകടനില തരണം ചെയ്തെന്ന് ഇപ്പോള്‍ പറയാനാവില്ല; ചതവുകള്‍ സുഖപ്പെടാന്‍ സമയം എടുക്കും.”ഡോക്ടര്‍മാര്‍ അറിയിച്ചു.

സുരേഷ് കുമാറിനെതിരെ വധശ്രമക്കുറ്റം ചുമത്തിയിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യാനായി ഉടന്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര റെയില്‍വേ മന്ത്രിയോടും കത്ത് നല്‍കി.

Continue Reading

Trending