kerala
തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതി അകത്തു കയറിയത് പ്രധാന വാതില്‍ തുറന്നെന്ന് പൊലീസ്
സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടിട്ടുണ്ട്

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊല കേസില്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ്. പ്രധാന വാതില്‍ തുറന്നാണ് പ്രതി അകത്തു കയറിയതെന്ന് എസ്പി പറഞ്ഞു.
ജനാല സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തുറന്നാണ് വാതില്‍ തുറന്നത്. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഔട്ട് ഹൗസില്‍ നിന്നുള്ള ആയുധമാണ് കൊലക്ക് ഉപയോഗിച്ചത്. വീട്ടുജോലിക്കാരിയില്‍ നിന്ന് നിരവധി വിവരങ്ങള്‍ ലഭിച്ചു. നിലവില്‍ ആരും കസ്റ്റഡിയിലില്ലെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും എസ്പി പറഞ്ഞു.
ഇന്ന് രാവിലെയാണ് വീട്ടുജോലിക്കാരി ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോലിക്കാരി എത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഫോണ്‍വിളിച്ചപ്പോള്‍ ഇരുവരും എടുത്തില്ല.തുടര്‍ന്ന് ജോലിക്കാരി വീട്ടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് ഇരുവരെയും രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് എത്തിയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയുടെ വാതിലിനോട് ചേര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. മീരയുടേത് അടുക്കളവാതിലിനോട് ചേര്‍ന്ന നിലയിലും കണ്ടെത്തി.
കോടാലി ഉപയോഗിച്ചാണ് ഇരുവരെയും വെട്ടിയും, മുഖം വികൃതമാക്കിയ നിലയിലായിലുമായിരുന്നു. രണ്ടുമൃതദേഹത്തിലും വസ്ത്രങ്ങളുണ്ടായിരുന്നില്ല.എന്നാല്‍ മോഷണശ്രമം നടന്നില്ലെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ മുന്‍ ജീവനക്കാരനും അസം സ്വദേശിയെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ മുമ്പ് ഓണ്‍ലൈന്‍ വഴി ഒരു കോടി രൂപ തട്ടിയ കേസില്‍ വിജയകുമാറിന്റെ പരാതിയില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
kerala
‘അപമാനിച്ചവര്‍ക്ക് വോട്ടില്ല’; എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്താന്‍ ആശമാര്‍ നിലമ്പൂരിലേക്ക്
ഈമാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക

അപമാനിച്ചവർക്ക് വോട്ടില്ലെന്ന മുദ്രാവാക്യവുമായി വേതന വർദ്ധനവിന് വേണ്ടി സമരം ചെയ്യുന്ന ആശ വർക്കർമാർ എൽ.ഡി.എഫിനെതിരെ പ്രചാരണം നടത്താൻ നിലമ്പൂരിലേക്ക്. ഈമാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക. വീടുകയറിയായിരിക്കും പ്രചാരണം.
ആശാ വർക്കേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനിയുടെ നേതൃത്വത്തിലാകും പ്രചാരണം. ഓണറേറിയം വർധന, പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാരുടെ സമരം. 100 രൂപ പോലും വർധിപ്പിക്കാതിരിക്കുകയും ആശമാരോട് ചർച്ചക്ക് തയ്യാറാകാതിരിക്കുകയും ചെയ്യുന്ന കേരള സർക്കാറിന്റെ നെറികേടിനെതിരെയാണ് ആശമാർ രംഗത്തിറങ്ങുന്നത്.
kerala
തൃശൂര്‍ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
കാല്‍വഴുതി വീണ് പരിക്കേറ്റ ഷഹബിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

തൃശൂര്‍ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും കാല്‍ വഴുതി വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷഹബിനാണ് മരിച്ചത്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും കാല്‍ വഴുതി വീണാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. തൃശൂര്‍ പീച്ചിക്ക് സമീപമുള്ള വെള്ളച്ചാട്ടമായ പട്ടത്തിപ്പാറന നിയന്ത്രിതമേഖലയാണ്. ഇവിടേക്കാണ് ഷഹബിനും സുഹൃത്തുക്കളും എത്തിയത്. കാല്‍വഴുതി വീണ് പരിക്കേറ്റ ഷഹബിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഷഹബിന്‍ മരിച്ചത്.
kerala
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാരം ഇന്ന്
സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഷൈനിനെയും അമ്മയെയും വീട്ടിലെത്തിച്ചിരുന്നു

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാരം ഇന്ന്. തൃശ്ശൂരിലെ മുണ്ടൂര്‍ പരികര്‍മ്മല പള്ളിയില്‍ വെച്ച് സംസ്‌കാര ചടങ്ങുകള്‍ നടന്നു.മുണ്ടൂരിലെ വീട്ടില്‍ നിന്നായിരിക്കും മൃതദേഹം പള്ളിയില്‍ എത്തിക്കുക. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഷൈനിനെയും അമ്മയെയും വീട്ടിലെത്തിച്ചിരുന്നു.
ഇന്നലെ വൈകിട്ടോടെ തൃശ്ശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്നും ചാക്കോയുടെ മൃതദേഹം എത്തിച്ചിരുന്നു. തമിഴ് നാട്ടില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ വെച്ചാണ് സി.പി ചാക്കോ മരിച്ചത്. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോക്ക് പരിക്കുകള്‍ പറ്റിയിട്ടുണ്ട്. അമ്മയും കാര്‍മലും സണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്ക് സമീപം നല്ലെപള്ളിയില്‍ വെച്ച് അപകടത്തില്‍ പെട്ടത്. ഷൈനിനോപ്പം പിതാവ് ചാക്കോ (73), അമ്മ മരിയ (68), സഹോദന്‍ ജോ ജോണ്‍ (39), ഡ്രൈവര്‍ അനീഷ്(42), എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഷൈനിനെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കാനാണ് തീരുമാനം. ഇന്നലെ വൈകിട്ട് നടന്ന പൊതു ദര്‍ശനത്തില്‍ നിരവധി പേരാണ് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ച