Connect with us

Video Stories

ബോസ് വാ തുറക്കൂ

Published

on

1-സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍. ആമുഖങ്ങള്‍ വേണ്ടാത്ത താരം. 200 ടെസ്റ്റില്‍ നിന്ന് 15,921 റണ്‍സ്. 463 ഏകദിനങ്ങളില്‍ നിന്നായി 18,426 റണ്‍സ്. 310 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 25,346 റണ്‍സ്…! 2- സൗരവ് ഗാംഗുലി. ടെസ്റ്റില്‍ രാജ്യത്തിനായി കളിച്ചത് 113 തവണ. നേടിയത് 7212 റണ്‍സ്. 311 ഏകദിനങ്ങളില്‍ നിന്നായി 11,363 റണ്‍സ്. കളിച്ച ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ 254. നേടിയത് 15,687 റണ്‍സ്… 3 വി.വി.എസ് ലക്ഷ്മണ്‍. 134 ടെസ്റ്റുകളില്‍ നിന്നായി 8781 റണ്‍സ്. 86 ഏകദിനങ്ങളില്‍ നിന്നായി 2338 റണ്‍സ്. 267 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 19,730 റണ്‍സ്…! ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാര്‍ മാത്രമല്ല ഇവര്‍-ലോക ക്രിക്കറ്റിലെ മഹോന്നതര്‍. മൂന്ന് പേരും ചേര്‍ന്ന് കളിച്ചത് 2138 മല്‍സരങ്ങള്‍.
ഇനി രവിശാസ്ത്രി. ആകെ കളിച്ചത് 80 ടെസ്റ്റുകള്‍-നേടിയത് 3830 റണ്‍സ്. 150 ഏകദിനങ്ങളില്‍ നിന്നായി നേടിയത് 3108 റണ്‍സ്. 245 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 13,202 റണ്‍സും നേടിയിരിക്കുന്നു. കളിയെക്കാള്‍ കളി പറയാന്‍ മിടുക്കനാണ് ശാസ്ത്രി. നല്ല ഇംഗ്ലീഷും ആരെയും മയക്കുന്ന വാക് ചാതുരിയും. ഇന്ത്യന്‍ ക്രിക്കറ്റിലെ മുടിചൂടാമന്നന്‍ ഇപ്പോള്‍ രവിശങ്കര്‍ ജയതീര്‍ത്ഥ ശാസ്ത്രിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട മേല്‍പ്പറഞ്ഞ മൂന്ന് സിംഹങ്ങള്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് അഡ്‌വൈസറി കമ്മിറ്റിയെ ഒറ്റപ്പന്തില്‍ സ്റ്റംമ്പ് ചെയ്ത രവിയെ വാഴ്ത്താതെ വയ്യ..! എന്തെല്ലാമായിരുന്നു ക്രിക്കറ്റ് ഉപദേശകസമിതിയിലെ വമ്പന്മാര്‍ പറഞ്ഞത്…? ഇന്ത്യന്‍ ടീമിനെ, ക്യാപ്റ്റനെ, കോച്ചിനെ എല്ലാം ഞങ്ങള്‍ തീരുമാനിക്കും… ഞങ്ങള്‍ക്കപ്പുറം മറ്റൊരു അധികാര കേന്ദ്രമില്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവസാന വാക്ക് ഞങ്ങളല്ലാതെ മറ്റാര്…? ഇങ്ങനെയൊന്നും പരസ്യമായി പറഞ്ഞില്ലെങ്കിലും ഇങ്ങനെയെല്ലാം നടിച്ച മഹാനായ സച്ചിനും ധീരോദാത്തനായ സൗരവും മാന്യനായ ലക്ഷ്മണും ഇപ്പോള്‍ ഒരക്ഷരം ഉരിയാടുന്നില്ല. ഈ ത്രിമൂര്‍ത്തികള്‍ രവിശാസ്ത്രിയോട് പറഞ്ഞത് താങ്കളാണ് ഹെഡ്മാസ്റ്റര്‍, താങ്കളുടെ ഡെപ്യൂട്ടികള്‍ രാഹുല്‍ ദ്രാവിഡും സഹീര്‍ഖാനും. പക്ഷേ ഹെഡ്മാസ്റ്റര്‍ വടിയെടുത്ത് പറഞ്ഞു-എന്റെ ഡെപ്യൂട്ടിമാരെ നിങ്ങള്‍ നിശ്ചയിക്കണ്ട, അതിന് ഞാന്‍ ധാരാളം. ശാസ്ത്രിയിലെ ഹെഡ്മാസ്റ്റര്‍ പറഞ്ഞിടത്ത് കാര്യങ്ങളെത്തി നില്‍ക്കുമ്പോഴാണ് മിണ്ടാട്ടം മുട്ടിപ്പോയ ത്രീമൂര്‍ത്തികളുടെ ഗതികേട് മനസ്സിലായത്.
ഉപദേശകന്മാരായി ഇരിക്കാന്‍ ഞങ്ങളിനി ഇല്ല എന്ന് ഉച്ചത്തില്‍ പറഞ്ഞ് കസേര തട്ടിത്തെറിപ്പിച്ചൊരു സുരേഷ് ഗോപി സ്റ്റൈലിന് ഇവരില്ല- പിണങ്ങിയാല്‍ നഷ്ടം നമുക്ക് തന്നെ എന്ന തിരിച്ചറിവില്‍ അവര്‍ മിണ്ടുന്നില്ല. കരയുന്ന കുട്ടിക്കല്ല ക്രിക്കറ്റില്‍ പാല്-കരയാത്ത കുട്ടിക്കാണ്. കരഞ്ഞ് ബഹളമുണ്ടാക്കിയത് കൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവില്‍ ഇവര്‍ മാത്രമല്ല മിണ്ടാതെ നില്‍ക്കുന്നത്. അപമാനിതരായ ദ്രാവിഡും സഹീറും മിണ്ടുന്നില്ല.
സച്ചിനെ പോലെ ഒരാള്‍ പണ്ടേ പുലിവാലുകളില്‍ ചാടാറില്ല-നില്‍പ്പിന്റെ രസതന്ത്രം അദ്ദേഹത്തിന് കൃത്യമായി അറിയാം. പക്ഷേ സൗരവ് അത്തരക്കാരനല്ല-രക്തത്തില്‍ ക്ഷത്രിയാംശം ഉള്ളതിനാല്‍ പൊട്ടിത്തെറിക്കാറുണ്ട്. പക്ഷേ ഇവിടെ അദ്ദേഹം ക്ഷത്രിയനല്ല-ക്ഷൂദ്രനാണ്. ഗ്രെഗ് ചാപ്പലിനെ പോലെ കൊമ്പ് കുലുക്കി വന്ന ഓസ്‌ട്രേലിയന്‍ പരിശീലകനോട് നീ പോ മോനെ ദിനേശാ എന്ന് പറഞ്ഞ സൗരവിന് രവിശാസ്ത്രിയോട് ആ കുറുമ്പില്‍ സംസാരിക്കാനാവുന്നില്ല. ഹൈദരാബാദുകാരനായ ലക്ഷ്മണ്‍ വായില്‍ കൈ ഇട്ട് കൊടുത്താലും കടിക്കാത്ത ആളായതിനാല്‍ അദ്ദേഹത്തിന്റെ മൗനത്തിന് പുതിയ വിലാസം വേണ്ട.
ക്രിക്കറ്റ് ബോര്‍ഡ് എന്ന ബി.സി.സി.ഐയാണ് ഇവിടെ വിജയികള്‍. അവര്‍ തങ്ങളുടെ നഷ്ടമായ അധികാരം തിരിച്ചുപിടിക്കുകയാണ്. കോച്ചിനെയും ക്യാപ്റ്റനെയുമെല്ലാം തീരുമാനിക്കാന്‍ ബോര്‍ഡ് തന്നെ ധാരാളമെന്ന പഴയ മുദ്രാവാക്യം ഉയര്‍ത്തപ്പെടുമ്പോള്‍ അതിന് ഉപോത്പലകമായി അവര്‍ പറയുന്നതാവട്ടെ ലോധാ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ. ദേശീയ ടീമിനെ, കോച്ചിനെ പ്രഖ്യാപിക്കാന്‍ മൂന്നംഗ സെലക്ഷന്‍ സമിതി മതിയെന്നാണ് ലോധാ കമ്മിറ്റി വ്യക്തമായി പറഞ്ഞിരുന്നുന്നത്. ഒരു അഡ്‌വൈസറി കമ്മിറ്റി അതിനായി വേണ്ടെന്നും ലോധാ ശിപാര്‍ശയില്‍ പറയുമ്പോള്‍ സൗരവിനും സച്ചിനും ലക്ഷ്മണിനും എന്ത് സ്ഥാനം…: എം.എസ്.കെ പ്രസാദ്, ദേവാംഗ് ഗാന്ധി, ശരണ്‍ദീപ് സിംഗ് എന്നിവരടങ്ങുന്ന മൂന്നംഗ സെലക്ഷന്‍ പാനല്‍ ഇപ്പോഴുണ്ട്. നേരത്തെ അഞ്ച് പേരായിരുന്നു സെലക്ഷന്‍ സമിതിയില്‍. ലോധാ കമ്മിറ്റി മൂന്നംഗങ്ങള്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ജതിന്‍ പരഞ്ചമ്പെ, ഗഗന്‍ ഘോഡ എന്നിവരെ സെലക്ഷന്‍ പാനലില്‍ നിന്ന് ഒഴിവാക്കി. ശാസ്ത്രി വ്യക്തമായ ഏകപക്ഷീയ വിജയം ക്രിക്കറ്റ് ബോര്‍ഡ് പിന്തുണയില്‍ നേടിയതോടെ ഒന്നുങ്കില്‍ അഡ്‌വൈസറി കമ്മിറ്റിക്കാര്‍ സ്വയം പിരിഞ്ഞ് പോവണം, അതിനവര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഒരു സ്വാഭാവിക മരണം ഉറപ്പാണ്. മരിച്ച് വീഴുന്നവര്‍ സച്ചിനും സൗരവുമാവുമ്പോള്‍, അവര്‍ ഒന്നും പ്രതികരിക്കാതെ നില്‍ക്കുമ്പോള്‍ ചിരിക്കുന്നത്, തല ഉയര്‍ത്തുന്നത് ക്രിക്കറ്റ് ബോര്‍ഡാണ്.

news

ലഹരിസംഘമായ എസ്.എഫ്.ഐ

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്.

Published

on

കളമശ്ശേരി പോളി ടെക്‌നിക്ക് മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്.എഫ്.ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്‍ ഒരുമുറിയില്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്‍ നിന്ന് മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്‍ നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ 3 കാമ്പസുകള്‍ ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്‍ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്‍ എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്‍ മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ ആള്‍മാറാട്ട കേസില്‍ ഉള്‍പ്പെടുന്നതും ജില്ലാ നേതാക്കള്‍ വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശ നമുയരുകയുണ്ടായി. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്‍ന്നിരുന്നത്. ക്രമിനല്‍ പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്‍ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്‍ വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്‍പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.

ലഹരിക്കേസുകളും കൊലപാതകങ്ങളുള്‍പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടാലും നിര്‍ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്‍വിനിയോഗത്തിലുടെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്‍ എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്രമിനല്‍ സംഘം നല്‍കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്‍ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഈ ക്രമിനല്‍ സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.

Continue Reading

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Trending