Sports
കുബിലാസിന്റെ പെറു

ലാറ്റിനമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ മനസ്സിലേക്ക് ഓടിവരുന്ന രണ്ട് രാജ്യങ്ങള്‍ ബ്രസീലും അര്‍ജന്റീനയുമാണ്. ഇവര്‍ കഴിഞ്ഞാല്‍ ഉറുഗ്വേയും പിന്നെ ചിലിയും. അതും കഴിഞ്ഞാല്‍ കൊളംബിയ… പക്ഷേ ഫിഫയുടെ റാങ്കിംഗ് പട്ടിക നോക്കു-ലോക ഫുട്‌ബോള്‍ രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്തൊരു ലാറ്റിനമേരിക്കന്‍ ശക്തിയുണ്ട്-പെറു. നിലവിലെ റാങ്കിംഗില്‍ നമ്പര്‍ വണ്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയാണ്. 2-ബ്രസീല്‍,3-ബെല്‍ജിയം, 4-പോര്‍ച്ചുഗല്‍, 5-അര്‍ജന്റീന, 6-സ്വിറ്റ്‌സര്‍ലാന്‍ഡ്, 7-ഫ്രാന്‍സ്, 8-സ്‌പെയിന്‍, 9-ചിലി, 10-പോളണ്ട്, 11-പെറു……… ഇത് കഴിഞ്ഞ മാത്രമേ ഇംഗ്ലണ്ടിനും ഉറുഗ്വേക്കും ഇറ്റലിക്കുമെല്ലാം സ്ഥാനമുള്ളു.
കൊമ്പന്മാരുടെ ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പിനെത്തുക എന്നത് ചില്ലറ കാര്യമല്ല. ആകെ പത്ത് രാജ്യങ്ങളേ വന്‍കരയിലുള്ളു. പക്ഷേ എല്ലാവരും ഒന്നിനൊന്ന് ശക്തരാണ് കാല്‍പ്പന്ത് ലോകത്ത്. 1930 ല്‍ ഉറുഗ്വേ ജേതാക്കളായ കന്നി ലോകകപ്പില്‍ പന്ത് തട്ടിയവരാണ് പെറു. ഇതുള്‍പ്പെടെ നാല് ലോകകപ്പിന്റെ പാരമ്പര്യം. പക്ഷേ 1970 ലും 78 ലും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കളിച്ച ടീമിന് 1982 ലെ ലോകകപ്പിന് ശേഷം വലിയ വേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് വേദിയിലേക്ക് പെറുവിനെ തിരിച്ചു കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് റെക്കാര്‍ഡോ ഗാര്‍സിയ എന്ന പരിശീലകനാണ്. 2015 ലാണ് പെറുവിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അര്‍ജന്റീനക്കാരനായ ഗാര്‍സിയയെ ദേശീയ ടീമിന്റെ ചുമതലയേല്‍പ്പിച്ചത്. അതിന് ശേഷം കണ്ടത് സ്ഥിരതയുള്ള പ്രകടനങ്ങളായിരുന്നു. ബ്രസീല്‍, അര്‍ജന്റീന എന്നിവര്‍ക്കെതിര പോലും ആധികാരികമായി കളിച്ചു. അവസാന യോഗ്യതാ പോരാട്ടത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്ന ഘട്ടത്തില്‍ ക്വിറ്റയില്‍ ഇക്വഡോറിനെ വീഴ്ത്തിയതോടെയാണ് റഷ്യന്‍ ടിക്കറ്റ് എന്ന വലിയ സ്വപ്‌നത്തിന്റെ പ്ലേ ഓഫ് ടിക്കറ്റ് നേടിയത്. ലാറ്റിനമേരിക്കയിലെ അഞ്ചാമന്മാര്‍ ഓഷ്യാനയിലെ ജേതാക്കളുമായി പ്ലേ ഓഫ് കളിക്കണമെന്നിരിക്കെ ആ പോരാട്ടത്തില്‍ ടീമിന് നിര്‍ണായക വിജയഗോള്‍ സമ്മാനിച്ച ജെഫേഴ്‌സണ്‍ ഫെര്‍ഫാനാണ് ടീമിന്റെ സൂപ്പര്‍ സ്റ്റാര്‍. വയസ്സ് 33 ആയി ജെഫേഴ്‌സണ്. പക്ഷേ നിര്‍ണായക ഘട്ടത്തില്‍ ടീമിനെ തുണക്കുന്ന ഗോളുകളെല്ലാം നേടിയത് ഈ വെറ്ററന്‍ സ്‌ട്രൈക്കറാണ്. പെഡ്രോ ഗലാസി, ജോസ് കാര്‍വാലോ, ആല്‍ബെര്‍ട്ടോ റോഡ്രിഗസ്, എഡില്‍സണ്‍ ഫ്‌ളോറെ തുടങ്ങിയവരാണ് ടീമിലെ പ്രധാനികള്‍. 16 ന് ഡെന്മാര്‍ക്കുമായാണ് പെറുവിന്റെ ആദ്യ മല്‍സരം. മോര്‍ദോവിയ അറീനയിലെ ഈ മല്‍സരമാണ് ടീമിന് പ്രധാനം. 21 ന് ഫ്രാന്‍സിനെയും 26ന് ഓസ്‌ട്രേലിയയെും ടീം നേരിടും. ടിയോഫിലോ കുബിലാസ് എന്ന വിഖ്യാതനായ താരമാണ് പെറുവിന്റെ ഫുട്‌ബോള്‍ മുഖം. 1970 ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ മിന്നിത്തിളങ്ങിയ മുന്‍നിരക്കാരനായ കുബിലാസ് ആ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫുട്‌ബോള്‍ രാജാവ് പെലെ ആ ലോകകപ്പിന് ശേഷം പറഞ്ഞത് എനിക്ക് ശക്തനായൊരു പിന്‍ഗാമിയുണ്ടായിരിക്കുന്നു-അവനാണ് ടിയോഫിലോ കുബിലാസ് എന്നാണ്. 70 ലെ ലോകകപ്പില്‍ പെറു നാല് മല്‍സരങ്ങള്‍ കളിച്ചിരുന്നു. എല്ലാ മല്‍സരത്തിലും കുബിലാസ് ഗോളും നേടി. മൊറോക്കെക്കെതിരായ മല്‍സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ അദ്ദേഹത്തിന്റെ ചാമ്പ്യന്‍ഷിപ്പ് ഗോള്‍ സമ്പാദ്യം അഞ്ചായി ഉയര്‍ന്നിരുന്നു. ആ ലോകകപ്പില്‍ ബള്‍ഗേറിയക്കെതിരായ മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ പെറു രണ്ട് ഗോളിന് പിറകിലായിരുന്നു. രണ്ടാം പകുതിയില്‍ കുബിലാസ് മിന്നിയപ്പോള്‍ 3-2ന് ടീം മല്‍സരം ജയിച്ചു. ഈ മല്‍സരത്തലേന്നായിരുന്നു പെറുവില്‍ വന്‍ ഭൂചലനമുണ്ടായത്. ഉദ്ദേശം അമ്പതിനായിരത്തോളം പേര്‍ അന്ന് മരണപ്പെട്ടു. കരഞ്ഞിരുന്ന രാജ്യത്തിന് പക്ഷേ ആ ലോകകപ്പ് ജയം വലിയ ആശ്വാസമായിരുന്നെന്ന് പിന്നിട് കുബിലാസ് എഴുതിയിരുന്നു. അന്നത്തെ ക്വാര്‍ട്ടര്‍ പോരാട്ടം പെലെയുടെ ബ്രസിലുമായിട്ടായിരുന്നു. തോല്‍ക്കാനായിരുന്നു വിധി. പക്ഷേ കുബിലാസിനെ തേടി വലിയ ബഹുമതി ആ ലോകകപ്പിന് ശേഷം വന്നു. ലോകകപ്പിന് ശേഷം ഫുട്‌ബോള്‍ രാജാവ് പെലെയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു-1974 ലെ ലോകകപ്പില്‍ താങ്കള്‍ കളിക്കുമോയെന്ന്. ഇല്ല എന്ന് മറുപടി നല്‍കിയ പെലെ ഉടന്‍ പറഞ്ഞു എനിക്ക് പകരം എന്റെ പിന്‍ഗാമി കുബിലാസ് ലോകകപ്പിനുണ്ടാവുമെന്ന്. പക്ഷേ 74 െലെ ലോകകപ്പിന് പെറു യോഗ്യത നേടിയില്ല. പെലെയുടെ പിന്‍ഗാമി അങ്ങനെ വിസ്മൃതിയിലായി. 82 ലായിരുന്നു പിന്നെ പെറുവിനെ ലോകം കണ്ടത്. അതിന് ശേഷം വീണ്ടും ദീര്‍ഘാവധി. ഇപ്പോള്‍ റഷ്യയില്‍. കുബിലാസിന്റെ പിന്‍ഗാമികള്‍ക്ക് കാര്യങ്ങള്‍ പക്ഷേ എളുപ്പമല്ല.
india
ഇനി ഗില്‍ യുഗം; ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
Cricket
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി

20 ദിവസത്തോളം നീണ്ടുനിന്ന അസാധാരണമായ നീണ്ട ഇടവേളയ്ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ഫീല്‍ഡിലേക്ക് മടങ്ങിയെത്തുമ്പേള്‍ ലഖ്നൗവില്‍ അക്ഷരാര്‍ത്ഥത്തില്‍ നഷ്ടപ്പെടാനോ ജയിക്കാനോ ഒന്നുമില്ലാത്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) നേരിടുന്നു. ആര്‍സിബി പ്ലേ ഓഫിലേക്ക് കടന്നേക്കാം, എന്നാല്‍ ലീഗ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനുള്ള അവരുടെ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരമാണ് അവര്‍ക്ക് ലഭിക്കുന്നത്, അത് പിന്നീട് ഫൈനലിലേക്ക് അവര്‍ക്ക് അനുകൂലമായ വഴി നല്‍കും.
നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി, എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒരു പോയിന്റ് മാത്രം പിന്നിലാണ്. ലഖ്നൗവില്‍ നടന്ന മത്സരത്തിന്റെ തലേന്ന് എല്‍എസ്ജിയോട് തോറ്റത് ആര്‍സിബിക്ക് ആ ഒന്നാം സ്ഥാനം നേടാനുള്ള അവസരം നല്‍കുന്നു. ബംഗളൂരുവിലെ തുടര്‍ച്ചയായ മഴ ഭീഷണിയെ തുടര്‍ന്നാണ് ഈ മത്സരത്തിന് പകരം വേദിയായി ലഖ്നൗ തിരഞ്ഞെടുത്തത്.
RCB സാധ്യതയുള്ള XII: വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, ജേക്കബ് ബെഥേല്‍, രജത് പതിദാര്‍ (c), ജിതേഷ് ശര്‍മ്മ (WK), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, റാസിഖ് സലാം, യാഷ് ദയാല്‍, സുയാഷ് ശര്‍മ്മ
SRH സാധ്യതയുള്ള XII: അഥര്‍വ ടൈഡെ, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (WK), ഹെന്റിച്ച് ക്ലാസന്‍, കമിന്ദു മെന്‍ഡിസ്, അനികേത് വര്‍മ, നിതീഷ് റെഡ്ഡി, പാറ്റ് കമ്മിന്‍സ്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ജേക്കബ് ബെഥേല്‍, വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, രജത് പതിദാര്‍(സി), ജിതേഷ് ശര്‍മ(ഡബ്ല്യു), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ബ്ലെസിംഗ് മുസാറബാനി, യാഷ് ദയാല്‍, സുയാഷ് ശര്‍മ, റാസിഖ് ദാരഗേന്‍, മനോജ്ഹി സ്വാലിപ്, മനോജ്ലിപ് സലാം. ഉപ്പ്, മോഹിത് രതി, സ്വസ്തിക ചിക്കര, അഭിനന്ദന്‍ സിംഗ്, ജോഷ് ഹാസില്‍വുഡ്, നുവാന്‍ തുഷാര
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍(ഡബ്ല്യു), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍, അനികേത് വര്‍മ, കമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ്(സി), ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ സിംഗ് മലിംഗ, മുഹമ്മദ് ഷമി, അഥര്‍വ ടൈഡെ, സച്ചിന്‍ ബേബിഹര്‍, സച്ചിന്‍ ബേബിഹര്‍. ഉനദ്കട്ട്, ട്രാവിസ് ഹെഡ്, വിയാന്‍ മള്‍ഡര്‍, രാഹുല്‍ ചാഹര്‍, സ്മരണ്‍ രവിചന്ദ്രന്‍
kerala
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര്‍ മരിച്ചു
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
kerala3 days ago
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
‘പര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്, ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ അവള് ആരുമറിയാതെ എന്തിലൂടെയൊക്കെ ജിവിച്ചു തീര്‍ത്തേനെ’: അശ്വതി ശ്രീകാന്ത്
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്