Connect with us

kerala

‘മാധ്യമ പ്രവർത്തകർക്കെതിരായ പട്ടി പ്രയോഗത്തിൽ മാപ്പു പറയിയില്ലെന്ന്‌’ എൻ.എൻ കൃഷ്ണദാസ്

മാധ്യമ പ്രവർത്തകരെ പട്ടികൾ എന്ന് വിളിച്ചത് വളരെ ആലോചിച്ച് പറഞ്ഞതാണെന്നും കൊതിമൂത്ത നാവുമായി നിൽക്കുന്നവരെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Published

on

മാധ്യമ പ്രവർത്തകർക്കെതിരായ പട്ടി പ്രയോഗത്തിൽ മാപ്പു പറയില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്. പ്രതികരണം തേടാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെയാണ് കൃഷ്ണദാസ് വിവാദ പരാമർശം നടത്തിയത്. മാധ്യമ പ്രവർത്തകരെ പട്ടികൾ എന്ന് വിളിച്ചത് വളരെ ആലോചിച്ച് പറഞ്ഞതാണെന്നും കൊതിമൂത്ത നാവുമായി നിൽക്കുന്നവരെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യപ്രവർത്തകർ വലതുപക്ഷക്കാരാണെന്നും കെയുഡബ്ളിയുഡജെയുടെ മാപ്പ് ആവശ്യപ്പെട്ടുള്ള പ്രസ്ഥാവന നാലായി മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മുൻ ഏരിയ കമ്മിറ്റ് അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ട വാർത്ത നൽകിയതിനെതിരെയായിരുന്നു മാധ്യമപ്രവർത്തകരെ എൻഎൻ കൃഷ്ണദാസ് അധിക്ഷേപിച്ചത്. പാർട്ടി അനുനയിപ്പിച്ച ഷുക്കൂർ എൽഡിഎഫ് കൺവെൻഷന് എത്തിയപ്പോഴാണ് എൻഎൻ കൃഷ്ണദാസ് ഇത്തരത്തിൽ സംസാരിച്ചത്.

ഇറച്ചിക്കടയിൽ പട്ടികൾ നിൽക്കുന്നതുപോലെയാണ് ഷുക്കൂറിന്റെ വീടിന് മുന്നിൽ മാധ്യപ്രവർത്തകർ നിന്നതെന്നും നിങ്ങൾക്ക് ലജ്ജയില്ലേ എന്നു ചോദിച്ചുമാണ് കൃഷ്ണദാസ് മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയത്.

kerala

കുറുപ്പംപടി പീഡനക്കേസ്; പീഡന വിവരം മറച്ചുവെച്ചു, മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചു; അമ്മ അറസ്റ്റില്‍

മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതി കാലടി അയ്യമ്പുഴ സ്വദേശി ധനേഷ് കുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മ കുറ്റം സമ്മതിച്ചിട്ടില്ല. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് മാതാവിന്റെ സമ്മതത്തോടെയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അമ്മയ്ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു ധനേഷ് പീഡനം നടത്തിയത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്. കുട്ടികളെ മദ്യം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.

Continue Reading

kerala

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു

വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Continue Reading

kerala

തൃശ്ശൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്

Published

on

തൃശ്ശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയതെന്ന പൊലീസ് പറഞ്ഞു. പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് എട്ടരയോടെയായിരുന്നു സംഭവം.

Continue Reading

Trending