Connect with us

kerala

‘പിണറായി വിജയനും ബി.ജെ.പി കേന്ദ്ര നേതൃത്വവും തമ്മിൽ അന്തർധാര; കേരളത്തിലെ ബി.ജെ.പിക്കാർ വെറും ഉണ്ണാക്കന്മാർ: സന്ദീപ് വാര്യർ

കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പതിവുകൾ തെറ്റിയുള്ളതാണെന്നും ദുരൂഹതയുണ്ടെന്നുമാണ് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

Published

on

പിണറായി വിജയനും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പതിവുകൾ തെറ്റിയുള്ളതാണെന്നും ദുരൂഹതയുണ്ടെന്നുമാണ് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ അന്വേഷണം നടക്കുമ്പോൾ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ചുമതലയുള്ള നിർമല സീതാരാമൻ കേരള ഹൗസിലേക്ക് പോയി മുഖ്യമന്ത്രിയെ കണ്ടത് ദുരൂഹമാണെന്ന് ആരോപിച്ചത് ഏതെങ്കിലും കോൺഗ്രസ് നേതാവല്ലെന്നും മറിച്ച് ബി.ജെ.പി നേതാവും മുൻ വിജിലൻസ് ഡയറക്ടറുമായ ജേക്കബ് തോമസാണ്. അതുകൊണ്ടു തന്നെ ആരോപണം കൂടുതൽ ഗൗരവതരമാണെന്നാണ് സന്ദീപ് പറയുന്നത്.

ആർ.എസ്.എസ് പ്രതിനിധി കൂടിയായ ഗവർണറും ഈ അസാധാരണ കൂടികാഴ്ചയിൽ പങ്കെടുത്തിട്ടുണ്ട്. കേന്ദ്രമന്ത്രിമാർ അങ്ങോട്ട് പോയി മുഖ്യമന്ത്രിയെ കാണുന്ന പതിവില്ലെന്നും അതാണ് നിർമല സീതാരാമൻ തെറ്റിച്ചത്. കേരളത്തിലെ ബി.ജെ.പി പ്രവർത്തകരെ വെറും ഉണ്ണാക്കന്മാരാക്കി കുറേക്കാലമായി ബി.ജെ.പി കേന്ദ്ര നേതൃത്വവും പിണറായി വിജയനും തമ്മിൽ അന്തർധാരയുണ്ടെന്നും സന്ദീപ് വാര്യർ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ അന്വേഷണം നടക്കുമ്പോൾ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ചുമതലയുള്ള നിർമല സീതാരാമൻ കേരള ഹൗസിലേക്ക് പോയി മുഖ്യമന്ത്രിയെ കണ്ടത് ദുരൂഹമാണെന്ന് ആരോപിച്ചത് ഏതെങ്കിലും കോൺഗ്രസ് നേതാവല്ല , മറിച്ച് ബി.ജെ.പി നേതാവും മുൻ വിജിലൻസ് ഡയറക്ടറുമായ ജേക്കബ് തോമസാണ്. അതുകൊണ്ടു തന്നെ ആരോപണം കൂടുതൽ ഗൗരവതരമാണ്.

ആർ.എസ്.എസ് പ്രതിനിധി കൂടിയായ ഗവർണറും ഈ അസാധാരണ കൂടികാഴ്ചയിൽ പങ്കെടുത്തിട്ടുണ്ട്. കേന്ദ്രമന്ത്രിമാർ അങ്ങോട്ട് പോയി മുഖ്യമന്ത്രിയെ കാണുന്ന പതിവില്ല . അതും നിർമല സീതാരാമൻ തെറ്റിച്ചിരിക്കുന്നു.

കേരളത്തിലെ ബി.ജെ.പി പ്രവർത്തകരെ വെറും ഉണ്ണാക്കന്മാരാക്കി കുറേക്കാലമായി ബി.ജെ.പി കേന്ദ്ര നേതൃത്വവും പിണറായി വിജയനും തമ്മിൽ അന്തർധാരയുണ്ട്. സ്വർണക്കടത്ത് കേസ് മുതൽ എസ്.എൻ.സി ലാവലിനും കരുവന്നൂർ കേസും ലൈഫ് മിഷനും മാസപ്പടിക്കേസും എല്ലാം ബി.ജെ.പി നേതൃത്വം സി.പി.എമ്മിന് വേണ്ടി അട്ടിമറിച്ചു. പകരം ബി.ജെ.പിക്ക് കേരളത്തിൽ എൻട്രി ഉണ്ടാക്കാൻ പിണറായി വിജയനും സഹായിക്കുന്നു.

ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അറിയിക്കുക പോലും ചെയ്യാതെയാണ് ആർ.എസ്.എസിന്റെ ഓമന പുത്രൻ നിതിൻ ഗഡ്കരി ക്ലിഫ് ഹൗസിൽ വന്ന് കുടുംബസമേതം താമസിച്ച് പിണറായി വിജയന്റെ ശാപ്പാടും അടിച്ചു പോയത്.

ബി.ജെ.പി സംസ്ഥാന നേതൃത്വം എതിർക്കുകയും സമരം ചെയ്യുകയും ചെയ്ത സിൽവർ ലൈൻ പദ്ധതിക്ക് വരെ കേന്ദ്രസർക്കാർ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കെ.ടി ജയകൃഷ്ണനെയും പന്ന്യന്നൂർ ചന്ദ്രനെയും വാടിക്കൽ രാമകൃഷ്ണനെയും രമിത്തിനെയും പോലുള്ള നൂറിലധികം ബലിദാനികളുടെ ചോരയിൽ ചവിട്ടി നിന്നാണ് ബി.ജെ.പി സി.പി.എം ബാന്ധവം കേരളത്തിൽ രൂപം കൊണ്ടിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന് ജേക്കബ് തോമസിന്റെ ആരോപണത്തോട് എന്താണ് മറുപടി പറയാനുള്ളത്?”.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

കാലവര്‍ഷം ഈമാസം 27ന് തീരം തൊട്ടേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാധാരണ ജൂണ്‍ ഒന്നോടെയാണ് കാലവര്‍ഷം എത്താറ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

ഓപ്പറേഷന്‍ ഡിഹണ്ട്; 98 പേര്‍ പിടിയില്‍

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 91 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Published

on

സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 98 പേര്‍ പിടിയില്‍. ഇവരില്‍ നിന്ന് എം.ഡി.എം.എ (1.57ഗ്രാം ), കഞ്ചാവ് (8.4894 കി.ഗ്രാം), കഞ്ചാവ് ബീഡി (54 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 91 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1757 പേരെ പരിശോധനക്ക് വിധേയമാക്കി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 12 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. പ്രവീണ്‍ അറിയിച്ചു.

Continue Reading

kerala

എയ്ഡഡ് മേഖലയില്‍ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിക്കണം; പി.എം.എ സലാം

നിരവധി ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. പലരുടെയും ഉന്നത വിദ്യാഭ്യാസം ഇത് മൂലം തടസ്സപ്പെടുകയാണ്.

Published

on

എയ്ഡഡ് മേഖലയില്‍ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ ഭൂരിപക്ഷവും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തില്‍ സംവരണം അനുവദിക്കുന്നില്ല. ഇത് കാരണം നിരവധി ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. പലരുടെയും ഉന്നത വിദ്യാഭ്യാസം ഇത് മൂലം തടസ്സപ്പെടുകയാണ്. സംവരണം അനുവദിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കെ പി സി ആര്‍ പ്രകാരമുള്ള ഫീസാനുകൂല്യങ്ങള്‍ അനുവദിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയുണ്ട്. എന്നിട്ടും നിയമവിരുദ്ധമായി അവിടെ ഈ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്.- പി.എം.എ സലാം പറഞ്ഞു.

എയ്ഡഡ് സ്ഥാപനങ്ങളിലും ഒ ബി സി വിഭാഗത്തിന് പ്രവേശനത്തില്‍ സംവരണം അനുവദിക്കണമെന്നും നിരവധി നിവേദനങ്ങള്‍ സര്‍ക്കാരുകള്‍ക്കു മുമ്പില്‍ ഉണ്ട്. അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. പിന്നോക്ക സമുദായ സംഘടനകളും നേതാക്കളും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ഈ പ്രശ്നത്തെ ഗൗരവപൂര്‍വ്വം കാണുകയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗ (ഓ ബി സി) വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തില്‍ അടിയന്തിരമായി സംവരണം ഉറപ്പാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു.- അദ്ദേഹം പറഞ്ഞു.

Continue Reading

Trending