Connect with us

india

‘കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ടാണ് ഈ നേട്ടങ്ങള്‍ ഉണ്ടായതെന്നാണ് ചിലരുടെ തെറ്റിദ്ധാരണ’; മോദിക്ക് പരോക്ഷ മറുപടിയുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹിയില്‍ ഇന്നുനടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പ്രത്യേക ക്ഷണിതാവായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ വിട്ടുനിന്നിരുന്നു

Published

on

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ സ്വാതന്ത്ര്യസമര നേതാക്കള്‍ക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും ആദരമര്‍പ്പിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ച ഖര്‍ഗെ, ചിലര്‍ കഴിഞ്ഞ കുറച്ചുവര്‍ഷമായി മാത്രമേ രാജ്യത്ത് പുരോഗതിയുള്ളൂ എന്നു പറയുന്നതായി ആരോപിച്ചു. ഡല്‍ഹിയില്‍ ഇന്നുനടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പ്രത്യേക ക്ഷണിതാവായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ വിട്ടുനിന്നിരുന്നു. രാജ്യനിര്‍മാണത്തിന് മുന്‍ പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഖാര്‍ഗെയുടെ സ്വാതന്ത്രദിന സന്ദേശം.

”നെഹ്‌റു മുതലുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെയും ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെയും സംഭാവനകള്‍ വിലപ്പെട്ടതാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളുള്‍പ്പെടെ ഭീഷണയിലാണെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാന്‍ ഭരണകൂടം പലവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരികയാണ്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, ഇന്‍കം ടാക്‌സ് വകുപ്പ് എന്നിവയെ ദുരുപയോഗം ചെയ്യുകയാണ്. പ്രതിപക്ഷ എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്നു. തിരഞ്ഞെടുപ്പു കമ്മിഷനെ പോലും ദുര്‍ബലമാക്കുന്ന നീക്കങ്ങളാണ് നടക്കുന്നത്” ഖര്‍ഗെ വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

സ്വാതന്ത്ര്യാനന്തരം നെഹ്‌റു സര്‍ക്കാര്‍ രൂപം നല്‍കിയ ഐഐടികള്‍, ഐഐഎമ്മുകള്‍, എയിംസ് എന്നിവ രാജ്യത്തെ യുവാക്കള്‍ക്കു പുതിയ പ്രതീക്ഷ നല്‍കി. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും ഇന്ദിരാ ഗാന്ധിയും ഇന്ത്യയെ സ്വയംപര്യാപ്തമാക്കി. നിലവിലെ സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിമാരുടെ പദ്ധതികള്‍ പുതിയ പേരില്‍ അവതരിപ്പിക്കുകയാണ്. പരാജയം മറയ്ക്കാന്‍ അവര്‍ പുതിയ പേരുകള്‍ നല്‍കുന്നു. നേരത്തെ അവര്‍ നല്ലദിനം (അച്ചേ ദിന്‍) വരുമെന്നും പുതിയ ഇന്ത്യ (ന്യൂ ഇന്ത്യ) വരുമെന്നും പറഞ്ഞു. ഇപ്പോള്‍ അമൃത കാലത്തെ കുറിച്ച് സംസാരിക്കുകയാണെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 3 സൈനികര്‍ മരിച്ചു

റംബാനില്‍ ആണ് അപകടം.

Published

on

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികര്‍ മരിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച സൈനികര്‍.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യന്‍ ആര്‍മി, ജമ്മു കശ്മീര്‍ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Continue Reading

india

അമൃത്സറില്‍ പാകിസ്താന് വേണ്ടി ചാര പ്രവര്‍ത്തി; 2 പേരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്

പാലക് ഷെര്‍ മസിഹ്, സൂരജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Published

on

ചാരവൃത്തിക്കെതിരായ സുപ്രധാനമായ ഓപ്പറേഷനില്‍, അമൃത്സറിലെ ആര്‍മി കന്റോണ്‍മെന്റ് ഏരിയകളുടെയും എയര്‍ ബേസുകളുടെയും തന്ത്രപ്രധാനമായ വിവരങ്ങളും ഫോട്ടോകളും ചോര്‍ത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് പേരെ അമൃത്സര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക് ഷെര്‍ മസിഹ്, സൂരജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നിലവില്‍ അമൃത്സര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഹാപ്പി എന്ന പിട്ടു എന്ന ഹര്‍പ്രീത് സിംഗ് വഴി സ്ഥാപിച്ച പാകിസ്ഥാന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകരുമായി ഇവരുടെ ബന്ധം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഗൗരവ് യാദവ് ഈ വിവരം നല്‍കി.

ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്, അന്വേഷണം തുടരുകയാണ്. അന്വേഷണം കൂടുതല്‍ ശക്തമാകുമ്പോള്‍ കൂടുതല്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കുന്നു- യാദവ് പറഞ്ഞു.

പഞ്ചാബ് പോലീസ് ഇന്ത്യന്‍ സൈന്യത്തോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കടമയില്‍ അചഞ്ചലമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”നമ്മുടെ സായുധ സേനയുടെ സുരക്ഷയെ തകര്‍ക്കാനുള്ള ഏതൊരു ശ്രമവും ഉറച്ചതും ഉടനടി നടപടിയുമായി നേരിടും,” അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

അതേസമയം, പഹല്‍ഗാം ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനഗറിലും പരിസരത്തുമുള്ള ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സാധ്യതയുള്ളതായി സുരക്ഷാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും മുന്‍കൂര്‍ ഇന്റലിജന്‍സ് ലഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഈ അവകാശവാദം നിരസിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പുതിയ പ്രതികരണമെന്ന നിലയില്‍, പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ വസ്തുക്കളുടെയും ഇറക്കുമതിയും ഗതാഗതവും ഇന്ത്യ ശനിയാഴ്ച നിരോധിച്ചു. നേരിട്ടുള്ള വ്യാപാരം അവസാനിപ്പിച്ച അട്ടാരി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഏപ്രില്‍ 24ന് അടച്ചതിനെ തുടര്‍ന്നാണിത്. പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ മെയില്‍, പാഴ്‌സല്‍ സേവനങ്ങളും ഇന്ത്യയും വിമാനത്തിലൂടെയും കരയിലൂടെയും നിര്‍ത്തിവച്ചു.

Continue Reading

india

ഇന്ത്യ ആക്രമണം നടത്തിയാല്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കും; പാകിസ്ഥാന്‍ പ്രതിനിധിയുടെ മുന്നറിയിപ്പ്

നേരത്തെ പാകിസ്താന്‍ മന്ത്രിയായ ഹനീഫ് അബ്ബാസിയും ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

Published

on

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അപകടകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന്, റഷ്യയിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി, ഇന്ത്യ ഒരു ആക്രമണം നടത്തിയാല്‍ തന്റെ രാജ്യം അതിന്റെ ”പൂര്‍ണ്ണ ശക്തി” ഉപയോഗിച്ച് പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘ഇന്ത്യയുടെ ഉന്മാദ മാധ്യമങ്ങളും നിരുത്തരവാദപരമായ പ്രസ്താവനകളും ഞങ്ങളെ നിര്‍ബന്ധിതരാക്കി. പാകിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ തീരുമാനിച്ച മറ്റ് ചില രേഖകളും ചോര്‍ന്നിട്ടുണ്ട്. അതിനാല്‍, ഇത് സംഭവിക്കുമെന്നും അത് ആസന്നമായിരിക്കുമെന്നും ഞങ്ങള്‍ക്ക് തോന്നുന്നു.’റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ടിയോട് സംസാരിക്കവേ, ജമാലി പറഞ്ഞു.

‘ഇന്ത്യയുടെയും പാകിസ്ഥാന്റെയും കാര്യം വരുമ്പോള്‍, ഈ സംഖ്യാബലത്തിന്റെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പരമ്പരാഗതവും ആണവപരവുമായ ശക്തിയുടെ മുഴുവന്‍ സ്‌പെക്ട്രവും ഞങ്ങള്‍ ഉപയോഗിക്കും.’ ജമാലി പറഞ്ഞു.

നേരത്തെ പാകിസ്താന്‍ മന്ത്രിയായ ഹനീഫ് അബ്ബാസിയും ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അതിര്‍ത്തികളില്‍ 130 മിസൈലുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Continue Reading

Trending