Culture
തെലങ്കാന എം.എല്‍.സി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ടി.ആര്‍.എസിന് തെലങ്കാനയില്‍ ആദ്യ തിരിച്ചടി. ടി.ആര്‍.എസ് പിന്തുണയോടെ സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് മത്സരിച്ച മൂന്ന് സ്ഥാനാര്‍ത്ഥികളും തോറ്റു. ഇതില്‍ രണ്ട് പേര് സിറ്റിങ് എം.എല്‍.സിമാരാണ്. രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍, ഒരിടത്ത് കോണ്‍ഗ്രസ്-സി.പി.ഐ പിന്തുണയോടെ മത്സരിച്ച അംഗവും വിജയിച്ചു. അധ്യാപക മണ്ഡലത്തിലും ഗ്രാജുവേറ്റ് മണ്ഡലത്തിലേക്കുമായി ഈ മാസം 22ന് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്നലെയാണ് പുറത്തു വന്നത്. എം.എല്‍.എമാരുടെ ക്വാട്ടയില്‍ നിന്നും തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം ഉപരിസഭയില്‍ സാന്നിധ്യം നഷ്ടമായ കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവിന് തെരഞ്ഞെടുപ്പ് ഫലം അവസരമൊരുക്കി. മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി ജീവന്‍ റെഡ്ഢി കരീനഗര്‍-അദിലാബാദ്-നിസാമാബാദ്-മെദക് ഗ്രാജുവേറ്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗതിയാല്‍ മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ട ജീവന്‍ റെഡ്ഢിക്ക് എം.എല്‍.സി വിജയം ആശ്വാസമാവുകയും ചെയ്തു. ടി.ആര്‍.എസ് പിന്തുണയോടെ മത്സരിച്ച മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാമിണ്ടല ചന്ദ്രശേഖര ഗൗഡിനെ 39,430 വോട്ടുകള്‍ക്കാണ് ജീവന്‍ റെഡ്ഢി ഗ്രാജുവേറ്റ് മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചത്. കോണ്‍ഗ്രസ് പിന്തുണയുള്ള കെ രഘുത്തമന്‍ റെഡ്ഢി കരീം നഗര്‍-അദിലാബാദ്-നിസാമാബാദ്-മെദക് ടീച്ചേഴ്‌സ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. ടി.ആര്‍.എസിന്റെ ബി മോഹന്‍ റെഡ്ഢിയെ 1707 വോട്ടുകള്‍ക്കാണ് രഘുത്തമന്‍ റെഡ്ഢി തോല്‍പിച്ചത്. നിലവിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ടി.ആര്‍.എസിന്റെ ചീഫ് വിപ്പായിരുന്ന പാട്ടൂരി സുധാകര്‍ റെഡ്ഢി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നല്‍ഗോണ്ട-ഖമ്മം-വാറംഗല്‍ ടീച്ചേഴ്‌സ് മണ്ഡലത്തില്‍ നിന്നും ടി.ആര്‍.എസിന്റെ സിറ്റിങ് എം.എല്‍.സിയായിരുന്ന പുല രവീന്ദര്‍ കോണ്‍ഗ്രസ്-സി.പി.ഐ പിന്തുണയോടെ മത്സരിച്ച യുണൈറ്റഡ് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അംഗം നര്‍സി റെഡ്ഢിയോട് തോറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് ടി.ആര്‍.എസ് കൃത്രിമമായാണ് ജയിച്ചതെന്നതിന്റെ കൃത്യമായ തെളിവാണ് എം.എല്‍.സിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് വക്താവ് ദസോയു സ്രാവണ്‍ പറഞ്ഞു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala1 hour ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india4 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
-
india3 days ago
ഇസ്രാഈലിനും സര്‍വകലാശാലക്കുമെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി; ആരാണ് മേഘ വെമുരി?
-
kerala2 days ago
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി