Connect with us

crime

കോഴിക്കോട് നഗരത്തില്‍ നിര്‍ത്തിയിട്ട കാറുകളുടെ ചില്ല് തകര്‍ത്ത് മോഷണം; ഒരാള്‍ കസ്റ്റഡിയില്‍

ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 3 കാറുകളിലാണ് ഇത്തരത്തിൽ മോഷണം നടന്നത്

Published

on

കോഴിക്കോട് നഗരത്തിൽ പാർക്ക് ചെയ്ത കാറിന്റെ ഗ്ലാസ് താഴ്ത്തിയും തകർത്തും മോഷണം നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. സംഘത്തിലെ മറ്റു രണ്ടു പേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സുന്ദറിനെ (49)യാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് അറസ്റ്റ് ചെയ്തത്.

ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 3 കാറുകളിലാണ് ഇത്തരത്തിൽ മോഷണം നടന്നത്. ബേബി മെമ്മോറിയൽ ആശുപത്രി പാർക്കിങ് സ്ഥലം, അരയിടത്തുപാലത്തിന് അടിയിലെ പാർക്കിങ്, ബ്ലു ഡയമണ്ട് മാളിനു സമീപം എന്നിവിടങ്ങളിൽ നിർ‌ത്തിയിട്ടു കാറുകളിലാണ് മൂന്നംഗ സംഘം മോഷണം നടത്തിയത്. കാറുകളിൽ നിന്നു ബാഗും മറ്റു വസ്തുക്കളും മോഷണം പോയി. നടക്കാവ് പൊലീസ് രാത്രി തന്നെ തിരച്ചിൽ ഊർജിതമാക്കി. കാറുകളുടെ ചില്ലു തകർത്തിട്ടുണ്ട്. മോഷണ സംഘത്തെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

നഗരത്തിൽ മുൻപും ഇത്തരത്തിലുള്ള മോഷണം വ്യാപകമായിരുന്നു. മാനാഞ്ചിറ കോംട്രസ്റ്റിനു സമീപം നിർത്തിയിടുന്ന കാറുകളിൽ നിന്നു ഗ്ലാസ് തകർത്തും താഴ്ത്തിയും മോഷണം പതിവായിരുന്നു. മിഠായിത്തെരുവിലേക്കു പോകുന്ന ആളുകൾ നിർത്തിയിടുന്ന കാറുകളിലാണു മോഷണം നടന്നിരുന്നത്. പലരും കടകളിലേക്കു പോകുമ്പോൾ വിലപിടിപ്പുള്ള സാധനങ്ങൾ കാറിൽ വയ്ക്കും. അതു മനസ്സിലാക്കിയാണു മോഷണം. ഇരുട്ടുള്ള സ്ഥലത്തു നിർത്തിയിടുന്ന കാറുകളാണു മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. പൊലീസ് നടപടി ശക്തമായതോടെയാണു മോഷണം നിലച്ചത്. ഇപ്പോൾ വീണ്ടും തുടങ്ങിയിരിക്കുകയാണ്.

 യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

■ കാറുകൾ നിർത്തി പോകുമ്പോൾ ബാഗും മറ്റും കാറിൽ വയ്ക്കരുത്. സൺ ഫിലിം ഇല്ലാത്തതുകൊണ്ടു അകത്തുള്ള വസ്തുക്കൾ പുറത്തു നിന്നു കാണാൻ കഴിയും.

■ ബാഗ്, പഴ്സ് തുടങ്ങിയവ സീറ്റിൽ കിടക്കുന്നതു കണ്ടാൽ മോഷ്ടാക്കൾ നോട്ടമിടും.

■ സംഘത്തിലെ ഒരാൾ കല്ല്, ചെറിയ ഭാരമുള്ള ഇരുമ്പു ദണ്ഡ് തുടങ്ങിയവ ഉപയോഗിച്ചു ഗ്ലാസ് തുറക്കും. പിന്നീട് വാതിൽ തുറന്നോ, ഗ്ലാസ് തകർന്ന ഭാഗം വഴിയോ ബാഗും പഴ്സും പുറത്തെടുത്തു സ്ഥലം വിടും.

■ പണം, ആഭരണം തുടങ്ങിയവ ബാഗിലും പഴ്സിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു മോഷണം നടത്തുന്നത്. പണമോ ആഭരണമോ ഇല്ലാത്ത ബാഗും പഴ്സും വച്ചാലും മോഷ്ടാക്കൾ എന്തെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കാറിന്റെ ഗ്ലാസ് തകർക്കും. അതിനാൽ ബാഗും മറ്റും പുറത്തു നിന്നു കാണും വിധം വയ്ക്കാതിരിക്കുന്നതാണ് ഉചിതം.

■ അതു പോലെ രാത്രി കാർ പാർക്ക് ചെയ്യുമ്പോൾ കഴിയുന്നതും വെളിച്ചമുള്ളിടത്തു നിർത്തുക. പകലും ആളുകൾ കാണുന്നിടത്തു പാർക്ക് ചെയ്യുന്നതാണു നല്ലത്.

crime

വാഹനപരിശോധനക്കിടെ എസ്.ഐയുടെ മൂക്കിടിച്ച് തകർത്തു, പൊലീസുകാരെ കടിച്ചു; കൊച്ചിയില്‍ മദ്യലഹരിയിൽ നേപ്പാളി യുവതിയുടെ പരാക്രമം

അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

Published

on

എറണാകുളം അയ്യമ്പുഴയിൽ മദ്യലഹരിയിൽ നേപ്പാളി യുവതി എസ്ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. മറ്റ് മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന ഗീതയോട് പൊലീസ് വിവരങ്ങൾ തിരക്കി. ഇതിനിടെ എസ് ഐ ജോർജ് ഫോൺ പരിശോധിച്ചപ്പോഴാണ് ഗീത പ്രകോപിതയായത്. എസ് ഐയുടെ മൂക്കിന് ഗീത ഇടിച്ചു. ഗീതയെയും ഒപ്പം ഉണ്ടായിരുന്ന സുമൻ എന്ന വ്യക്തിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. പൊലീസ് വണ്ടിയിൽനിന്ന് ഇറങ്ങിയ ഓടാനും ഗീത ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ കടിക്കുകയും മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

എസ് ഐ ഉൾപ്പെടെ നാലു പോലീസുകാർക്കാണ് പരിക്കേറ്റത്. പൊലീസിനെ ആക്രമിച്ച ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് ആക്രമിച്ചതിന് ഗീതയ്ക്കെതിരെ കേസെടുത്തു.

തിരുവനന്തപുരത്തും എസ്ഐക്ക് നേരെ ലഹരി കേസ് പ്രതിയുടെ ആക്രമണമുണ്ടായി. മദ്യപിച്ച് ബഹളം വയ്ക്കുന്നവന്ന വിവരത്തെത്തുടർന്നാണ് അന്വേഷിക്കാൻ എത്തിയപ്പോഴാണ് പൂജപ്പുര എസ്ഐക്ക് നേരെ ആക്രമണമുണ്ടായത്. തിരുമല സ്വദേശി ശ്രീജിത്ത് എസ് ഐ സുധീഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ശ്രീജിത്ത് ഓടി രക്ഷപ്പെടുകയും ചെയ്തു. ശ്രീജിത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

crime

പെണ്‍കുട്ടിയുമായി സെല്‍ഫിയെടുത്തു; പിന്നെ തമ്മില്‍ത്തല്ല്; ഒടുവില്‍ പൊലീസിന്റെ പിടിയില്‍

അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ,അരുൺ ,വിഷ്ണു, ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്. 

Published

on

കാപ്പ കേസ് പ്രതിയുടെ ബന്ധുവായ പെൺകുട്ടിയുമായി സെൽഫിയെടുത്തതിന്റെ പേരിൽ തമ്മിൽത്തല്ലിയ 7 പേരെ അടൂർ പോലീസ് പിടികൂടി. അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ,അരുൺ ,വിഷ്ണു, ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയും ജാമ്യം ലഭിക്കുകയും ചെയ്തു. കാപ്പകേസിൽ ഉൾപ്പെട്ടിരുന്ന അഭിജിത്തിന്റെ ബന്ധുവായ പെൺകുട്ടിയുമായി ചൂരക്കോട് ബദാംമുക്ക് ആശാഭവനിൽ ആഷിക് 24-ന് സെൽഫി എടുത്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതാണ് സംഘർഷത്തിന് കാരണമായത്.

അടൂർ ഡിവൈഎസ് പി.ജി. സന്തോഷ് കുമാർ, അടൂർ എസ്എച്ച്ഒ ശ്യാംമുരളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Continue Reading

Trending