Connect with us

News

വമ്പന്മാര്‍ വീണ ലോകകപ്പ്

ലോകകപ്പിന് പരിസമാപ്തിയായിരിക്കുന്നു. നവംബര്‍ 20ന് തുടങ്ങി ഡിസംബര്‍ 18 വരെ 29 ദിവസങ്ങള്‍. 64 മല്‍സരങ്ങള്‍. എട്ട് സ്‌റ്റേഡിയങ്ങളിലായി നടന്ന ആവേശ പോരാട്ടങ്ങളില്‍ കണ്ടത് മികവില്‍ മികവ്.

Published

on

ദോഹ: ലോകകപ്പിന് പരിസമാപ്തിയായിരിക്കുന്നു. നവംബര്‍ 20ന് തുടങ്ങി ഡിസംബര്‍ 18 വരെ 29 ദിവസങ്ങള്‍. 64 മല്‍സരങ്ങള്‍. എട്ട് സ്‌റ്റേഡിയങ്ങളിലായി നടന്ന ആവേശ പോരാട്ടങ്ങളില്‍ കണ്ടത് മികവില്‍ മികവ്. വമ്പന്‍ അട്ടിമറികള്‍. അപ്രതീക്ഷിതമായി പല വമ്പന്മാരും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഫിഫ റാങ്കിംഗില്‍ രണ്ടാമതുള്ള ബെല്‍ജിയത്തിന്റെ പുറത്താവലായിരുന്നു ഞെട്ടല്‍ നല്‍കിയത്. പിറകെ ജര്‍മനിയും ആദ്യ ഘട്ടത്തില്‍ പുറത്തായി. അട്ടിമറി വീരന്മാരായ ഡെന്മാര്‍ക്കിന്റെ പതനവും സോക്കര്‍ ലോകം കണ്ടു. ഈഡന്‍ ഹസാഡ് നയിച്ച ബെല്‍ജിയത്തിന്റെ പതനത്തിന് കാരണമായത് ടീമിലെ അനൈക്യമായിരുന്നു. ആദ്യ മല്‍സരത്തില്‍ ദുര്‍ബലരെന്ന് കരുതിയ കനഡക്കെതതിരെ ഒരു ഗോളിന് മാത്രം മുഖം രക്ഷിച്ച കെവിന്‍ ഡി ബ്രുയ്‌ന്റെ സംഘം രണ്ടാം മല്‍സരത്തില്‍ മൊറോക്കോക്ക് മുന്നില്‍ ഞെട്ടി.

ലോക നിലവാരമുള്ള താരങ്ങള്‍ തമ്മിലുള്ള ശീതസമരം പരസ്യമായി. താരങ്ങള്‍ പരസ്പരം വഴക്കിട്ടു. നിര്‍ണായകമായ മൂന്നാം മല്‍സരത്തില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ മാത്രം പ്രീ ക്വാര്‍ട്ടര്‍ സാധ്യത എന്ന ഘട്ടത്തില്‍ ടീമിന് വിജയിക്കാനായില്ല. അങ്ങനെയായിരുന്നു നാടകീയമായി ആദ്യ റൗണ്ടില്‍ തന്നെ ടീം പുറത്തായത്. കപ്പുയര്‍ത്താന്‍ വന്നവരായിരുന്നു ജര്‍മനിക്കാര്‍. സ്‌പെയിന്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് സുഖമായി കയറുമെന്ന് കരുതിയവര്‍. പക്ഷേ അവര്‍ ജപ്പാന് മുന്നില്‍ തളര്‍ന്നു പോയി. അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ടീമിനെ ജപ്പാനികള്‍ 2-1 ല്‍ വെള്ളം കുടിപ്പിച്ചു. ഇതോടെ സ്‌പെയിനിനെതിരായ മല്‍സരത്തില്‍ വിജയം നിര്‍ബന്ധമായി. പക്ഷേ സമനില. അതോടെ സാധ്യതകള്‍ മങ്ങി. അവസാന മല്‍സരത്തില്‍ കോസ്റ്റാറിക്കയെ പരാജയപ്പെടുത്താനായി. പക്ഷേ ഒരേ സമയത് നടന്ന ഗ്രൂപ്പിലെ അടുത്ത മല്‍സരത്തില്‍ ജപ്പാന്‍കാര്‍ സ്‌പെയിനിനെ വിറപ്പിച്ചതോടെ ഹാന്‍സ് ഫ്‌ളിക്കിന്റെ സംഘം തിരികെ നടന്നു. പുറത്തായത് രണ്ടും യൂറോപ്യന്മാരായിരുന്നു. പ്രീ ക്വാര്‍ട്ടറിലെ അട്ടിമറി സ്‌പെയിനായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ കോസ്റ്റാറിക്കക്കെതിരെ ഏഴ് ഗോള്‍ വന്‍ വിജയം നേടി ലോകകപ്പിലെ വരവ് രാജകീയമാക്കിയ യുവ സംഘം മൊറോക്കോയുടെ മുന്നില്‍ തളര്‍ന്നു പോയി. മൊറോക്കോയുടെ വരവായിരുന്നു അവിടെ കണ്ടത്. ക്വാര്‍ട്ടറിലേക്ക് വന്നപ്പോള്‍ ബ്രസീലിന്റെ പതനമായിരുന്നു വലിയ ആഘാതമായത്. ടിറ്റേ പരിശീലിപ്പിക്കുന്ന സംഘം ഗംഭീര വിജയങ്ങളോടെ സ്ഥിരതയാര്‍ന്ന പോരാട്ടവുമായി കുതിച്ചു കയറിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ കാമറൂണിന് മുന്നില്‍ തോറ്റെങ്കില്‍ പോലും അതൊന്നും ആരും കാര്യമാക്കിയിരുന്നില്ല.

പ്രി ക്വാര്‍ട്ടറില്‍ കൊറിയക്കാരെ എളുപ്പത്തില്‍ വീഴ്ത്തി വന്ന മഞ്ഞപ്പടയെ ക്രൊയേഷ്യക്കാര്‍ തകര്‍ത്തു. നിശ്ചിത സമയ പോരാട്ടത്തില്‍ ഗോളുകളുണ്ടായിരുന്നില്ല. അധികസമയത്ത് നെയ്മറിന്റെ തകര്‍പ്പന്‍ ഗോളില്‍ ലീഡ്. എന്നാല്‍ പെറ്റ്‌കോവിച്ചിലുടെ ക്രൊയേഷ്യക്കാര്‍ തിരികെ വരുമ്പോള്‍ ലോംഗ് വിസിലിന് നാല് മിനുട്ട് മാത്രം ബാക്കി. പിന്നെ ഷൂട്ടൗട്ട്. അവിടെ ക്രോട്ട് ഗോള്‍ക്കീപ്പര്‍ ലിവാകോവിച്ച് ഹീറോയായി.

ഇംഗ്ലണ്ട് സെമിയെങ്കിലും കളിക്കുമെന്ന് കരുതിയെങ്കില്‍ ഫ്രാന്‍സിന് മുന്നില്‍ അവര്‍ പതറി. പോര്‍ച്ചുഗലും സെമി കാണാതെ മടങ്ങി. അതില്‍ ദുരന്തമായത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അനുഭവമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറെ തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ കോച്ച് സാന്‍ഡോസ് പുറത്തിരുത്തി. ഇത് വലിയ വിവാദമായി. മൊറോക്കോയുടെ മുന്നിലായിരുന്നു ടീമിന്റെ പതനം. നെതര്‍ലന്‍ഡ്‌സിന് അര്‍ജന്റീനയെ തോല്‍പ്പിക്കാനായില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചികിത്സാ പിഴവ്; അട്ടപ്പാടിയില്‍ ഒരു വയസ്സുള്ള കുഞ്ഞിന് കൊടുത്തത് 72 കാരനുള്ള മരുന്ന്

മരുന്നു കഴിച്ചതോടെ ശാരീരിക അവശതകള്‍ കൂടിയെന്നും കുഞ്ഞ് ബോധരഹിതനായെന്നും മാതാപിതാക്കള്‍ പറയുന്നു.

Published

on

അട്ടപ്പാടിയില്‍ ഗുരുതരചികിത്സാ പിഴവ് എന്ന് ആരോപണം. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ഒരു വയസുള്ള കുട്ടിക്ക് മരുന്നും ചികിത്സയും മാറി നല്‍കി എന്നാണ് പരാതി. നെല്ലിപ്പതി സ്വദേശി സ്‌നേഹ-അരുണ്‍ ദമ്പതികളുടെ ഒരു വയസുകാരനാണ് ചികിത്സ മാറിയത്

പനിയെ തുടര്‍ന്നാണ് കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് വാങ്ങിയ മരുന്ന് കുഞ്ഞിന് നല്‍കിയിരുന്നു. എന്നാല്‍ മരുന്നു കഴിച്ചതോടെ ശാരീരിക അവശതകള്‍ കൂടിയെന്നും കുഞ്ഞ് ബോധരഹിതനായെന്നും മാതാപിതാക്കള്‍ പറയുന്നു.

ശേഷം ഡിസ്ചാര്‍ജ് ആയി വന്നിട്ടും പനി കുറയാത്തതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോര്‍ട്ട് മാറിപ്പോയ കാര്യം വ്യക്തമായത്. 72 കാരനുള്ള ചികിത്സയാണ് ഒരു വയസുള്ള ആണ്‍കുട്ടിക്ക് നടത്തിയതെന്നാണ് ആരോപണം.സംഭവത്തില്‍ ആരോപിതരായ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

Continue Reading

india

ബെംഗളൂരു ദുരന്തം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സിദ്ധരാമയ്യ

പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

on

ബെംഗളൂരു: ആര്‍സിബി വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തെ തുടര്‍ന്ന് ഉത്തരവാദികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സിദ്ധരാമയ്യ പറഞ്ഞു.

പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അടുത്ത നടപടി ആര്‍സിബിക്കും ഉള്‍പ്പെട്ട ക്രിക്കറ്റ് ബോഡിക്കും എതിരായിരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എക്കുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 35,000 പേര്‍ക്കിരിക്കാവുന്ന സ്‌റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.

Continue Reading

GULF

കെഎംസിസി ഹജ്ജ് സെൽ മിന മേപ്പ് പുറത്തിറക്കി

വിശുദ്ധ ഹറമിൽ നിന്ന് 7 കിലോമീറ്റർ അകലെ മക്കക്കും മുസ്തലിഫക്കും ഇടയിലുള്ള മലകളാൽ ചുറ്റപ്പെട്ട തമ്പുകളുടെ താഴ് വരയായ മിനയിൽ 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തമ്പുകൾ പരന്ന് കിടക്കുന്നത്. മിനയിലെ റോഡുകൾ പാലങ്ങൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മേപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് വഴി കാണിച്ച് കൊടുക്കുക.

Published

on

ഹജ്ജിൻ്റെ ദിനരാത്രങ്ങളിൽ കർമ്മങ്ങൾ നിർവഹിക്കാൻ ഹാജിമാർ ഏറ്റവും കൂടുതൽ സമയം ചില വഹിക്കുക മിന താഴ് വരയിലാണ്. വിശുദ്ധ ഹറമിൽ നിന്ന് 7 കിലോമീറ്റർ അകലെ മക്കക്കും മുസ്തലിഫക്കും ഇടയിലുള്ള മലകളാൽ ചുറ്റപ്പെട്ട തമ്പുകളുടെ താഴ് വരയായ മിനയിൽ 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തമ്പുകൾ പരന്ന് കിടക്കുന്നത്. മിനയിലെ റോഡുകൾ പാലങ്ങൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മേപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് വഴി കാണിച്ച് കൊടുക്കുക.

സൗദി KMCC നാഷണൽ ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റും ഹജ്ജ് സെൽ ചീഫ് കോഡിനേറ്ററുമായ അബൂബക്കർ അരിമ്പ്രക്ക് നൽകി മേപ്പിൻ്റെ പ്രകാശനം നിർവഹിച്ചു. ജിദ്ദ kmcc ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, നാസർ വെളിയംകോട്, വി.പി. അബ്ദുറഹ്മാൻ ഇസ്മായീൽ മുണ്ടക്കുളം, സി.കെ.എ റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ,സിറാജ് കണ്ണവം , ഹുസൈൻ കരിങ്കറ, സാബിൽ മമ്പാട്,അശ്റഫ് താഴെക്കോട്, ഷൗക്കത്ത് ഞാറക്കോടൻ, ജലാൽ തേഞ്ഞിപ്പാലം,സുബൈർ വട്ടോളി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്,അബുട്ടി നിലമ്പൂർ, മുസ്തഫ മാസ്റ്റർ, ശിഹാബ് കണ്ണമംഗലം,
എന്നിവർ സംസാരിച്ചു.

നിസാർ മടവൂർ, അബു കട്ടുപ്പാറ, ശിഹാബ് താമരകുളം, സിറാജ് കണ്ണവം ,ഷബീറലി കോഴിക്കോട്, ആബിദ് പട്ടാമ്പി എന്നിവരാണ് മിന മേപ്പിൻ്റെ ശില്പികൾ

Continue Reading

Trending