More
ഗാബയില്‍ ചരിത്രം കുറിച്ച് കോലി; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം

അഡ്ലെയ്ഡ്: ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയക്കെതിരായ ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം തന്നെ സ്വന്തമാക്കുന്ന നായകനെന്ന ഖ്യാതി സ്വന്തമാക്കി വിരാത് കോലി. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയെ 31 റണ്‍സ് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രമെഴുതിയത്. 322 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സ് കളിച്ച ഓസീസ് 291 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. പത്ത് വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ഓസീസ് മണ്ണില്‍ വിജയക്കൊടി പാറിക്കുന്നത്. ഇതിന് മുമ്പ് 2007-2008 ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയിലാണ് ഇന്ത്യ ഓസീസ് മണ്ണില്‍ വിജയം നേടിയത്. അന്ന് പെര്‍ത്തില്‍ നടന്ന അവസാന ടെസ്റ്റ് മത്സരത്തിലായിരുന്നു ഇന്ത്യയുടെ വിജയം. എന്നാല്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പയിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രക്കയിലും ഓസ്ട്രേലിയയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന റെക്കോഡും സ്വന്തമാക്കി കോലിയും സംഘവും. ഒപ്പം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനെന്ന റെക്കോഡ് കോലി സ്വന്തം പേരില്‍ ചേര്‍ത്തു. ആദ്യ ഇന്നിങ്സില്‍ 123 റണ്‍സും രണ്ടാമിന്നിങ്സില്‍ 71 റണ്‍സും നേടിയ പൂജാരയാണ് കളിയിലെ താരം
സ്‌കോര്‍: ഇന്ത്യ-250 & 307, ഓസ്‌ട്രേലിയ-235, 291
അവസാന ദിവസത്തില്‍ 219 റണ്‍സ് നേടുന്നതിന് മുമ്പ് ഓസ്‌ട്രേലിയുടെ ആറ് വിക്കറ്റുകള്‍ പിഴുതെടുക്കാം എന്ന ആവേശത്തിലാണ് ഇന്ത്യ ഇറങ്ങിയത്. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷമായി തപ്പിതടയുന്ന ബാറ്റിംഗിലൂടെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഷോണ്‍ മാര്‍ഷ് എന്ന മധ്യനിരക്കാരന്‍ മികച്ച ഷോട്ടുകളുമായി ക്രീസിലുള്ളത് ഓസീസിന് പ്രതീക്ഷ സമ്മാനിച്ചിരുന്നു.
എന്നാല്‍ അവസാന ദിനത്തിലെ ആദ്യ മണിക്കൂര്‍ അതിനിര്‍ണായകമാവുകയായിരുന്നു. ഒപ്പം ഓസ്‌ട്രേലിയക്ക് കടുപ്പവും. നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഓസീസ് പ്രതീക്ഷയായിരുന്ന ട്രാവിസ് ഹെഡിനെ മടക്കി അവസാന ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ ആധിപത്യം നേടി. 14 റണ്‍സെടുത്ത ഹെഡിനെ ഇഷാന്താണ് പറഞ്ഞയച്ചത്. പിന്നീട് ആറാം വിക്കറ്റില്‍ മാര്‍ഷ് ടിം പെയ്നുമായി ചേര്‍ന്ന് ഓസീസ് ഇന്നിങ്സ് കര കയറ്റാന്‍ നോക്കി. ഇരുവരും 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 60 റണ്‍സെടുത്ത മാര്‍ഷിനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു.
73 പന്തില്‍ 41 റണ്‍സടിച്ച് സ്‌കോറിങ് വേഗത കൂട്ടിയ പെയ്നിനെ ബുംറ തിരിച്ചയച്ചു. ഇതോടെ ഏഴു വിക്കറ്റിന് 187 എന്ന നിലയിലായി ഓസീസ്. പിന്നീട് എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും കുമ്മിന്‍സും വാലറ്റത്ത് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. 41 റണ്‍സുമായി ഈ കൂട്ടുകെട്ട് മുന്നേറവേ സ്റ്റാര്‍ക്കിനെ (28) പുറത്താക്കി ഷമി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 44 പന്തില്‍ 28 റണ്‍സ് നേടിയ കുമ്മിന്‍സ് ബുംറയ്ക്ക് മുന്നില്‍ മുട്ടുമടക്കി. എന്നാല്‍ അവസാന വിക്കറ്റില്‍ ഹെയ്സെല്‍വുഡും ലിയോണും വീണ്ടും കാര്യങ്ങള്‍ ഓസ്ട്രേലിയക്ക് അനുകൂലമാക്കി. ഒടുവില്‍ ഹെയ്സെല്‍വുഡിനെ രാഹുലിന്റെ കൈയിലെത്തിച്ച് അശ്വിന്‍ ആ ചെറുത്തു നില്‍പ്പും അവസാനിപ്പിച്ചു. 38 റണ്‍സുമായി ലിയോണ്‍ പുറത്താകാതെ നിന്നു.
ആരോണ്‍ ഫിഞ്ച് (11), മാര്‍ക്ക്‌സ ഹാരിസ് (26), ഉസ്മാന്‍ ഖ്വാജ (8), ഹാന്‍ഡ്‌സ്‌കോമ്പ് (14) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നാലാം ദിനം നഷ്ടപ്പെട്ടത്. മുഹമ്മദ് ഷമിയും ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ഒരു വിക്കറ്റെടുത്തു
ആദ്യ ഇന്നിംഗിസിലെന്ന പോലെ രണ്ടാം ഇന്നിംഗ്‌സിലും പക്വതയുടെ ഇന്നിംഗ്‌സുമായി 71 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാര, 70 റണ്‍സുമായി സുന്ദര ഷോട്ടുകള്‍ പായിച്ച വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവരുടെ മികവില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 307 റണ്‍സാണ് വേഗതയില്‍ നേടിയത്. ആദ്യ ഇന്നിംഗ്‌സിലെ ചെറിയ ലീഡുമായപ്പോള്‍ ഓസ്‌ട്രേലിയയെ വെല്ലുവിളിക്കാനുള്ള 323 റണ്‍സ് എന്ന ലക്ഷ്യം സമ്മാനിക്കാന്‍ ഇന്ത്യക്കായി.
വെല്ലുവിളി ഉയര്‍ത്തുന്ന ട്രാക്കില്‍ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയക്കാരെ വിറപ്പിച്ച് കൊണ്ട് അശ്വിനും ഷമിയും രണ്ട് വിക്കറ്റ് വീതം നേടിയതോടെയാണ് ഇന്നത്തെ ദിവസം നിര്‍ണായകമായത്. നാല് വിക്കറ്റിന് 104 റണ്‍സാണ് ഓസീസ് രണ്ടാം ഇന്നിംഗ്‌സ് സമ്പാദ്യം. അരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖ്വാജ, ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരാണ് പുറത്തായത്. സ്‌ക്കോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു ഫിഞ്ച് അശ്വിന് മുന്നില്‍ ഇരയായത്. വെട്ടിത്തിരിഞ്ഞ് ഓഫ് സ്റ്റംമ്പിലേക്ക് വന്ന പന്തിന് മുന്നില്‍ ഫിഞ്ച് പകച്ചു പോയപ്പോള്‍ പന്ത് വാനിലുയര്‍ന്നു. റിഷാഭ് പന്തിന് എളുപ്പമുള്ള ക്യാച്ച്. പിറകെ ഷമിയുടെ അതിസുന്ദരമായ ഓഫ് കട്ടറില്‍ ഹാരിസും മടങ്ങി- ആ ക്യാച്ചും പന്തിന് തന്നെ. രണ്ട് വിക്കറ്റിന് 44 റണ്‍സ് എന്ന നിലയില്‍ ഓസീസ് തളര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബൗളിംഗ് ശക്തി പ്രാപിച്ചു. മൂന്നാം നമ്പറില്‍ വന്ന ഖ്വാജയിലായിരുന്നു ഓസീസ് ക്യാമ്പിന്റെ വലിയ പ്രതീക്ഷ. പക്ഷേ സീനിയര്‍ ബാറ്റ്‌സ്മാന്‍ വ്യക്തിഗത സ്‌ക്കോര്‍ എട്ടില്‍ നില്‍ക്കുമ്പോള്‍ അശ്വിനെ ഗ്യാലറിയിലെത്തിക്കാന്‍ ശ്രമിച്ചു. രോഹിത് ശര്‍മക്ക് അത് എളുപ്പമുള്ള ക്യാച്ചായി. രണ്ടാം വരവില്‍ ഷമി ഹാന്‍ഡ്‌സ്‌കോമ്പിനെ പുറത്താക്കിയതോടെ സമ്മര്‍ദ്ദം ആതിഥേയ ക്യാമ്പില്‍ ഇരട്ടിയായി. പക്ഷേ വിമര്‍ശകര്‍ക്ക് മുന്നില്‍ തല ഉയര്‍ത്താന്‍ കഴിയാതെ നിന്നിരുന്ന മാര്‍ഷ് പതറാതെ കളിക്കാന്‍ തുടങ്ങി. 92 പന്തില്‍ 31 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആദ്യ ഇന്നിംഗ്‌സില്‍ മികച്ച ബാറ്റിംഗ് നടത്തിയ ട്രാവിസ് ഹെഡാണ് കൂട്ടിന്. ഇഷാന്ത് ശര്‍മ എട്ട് ഓവര്‍ ബൗള്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന് കാര്യമായ പിന്തുണ പിച്ചില്‍ നിന്ന് കിട്ടിയിട്ടില്ല. ജസ്പ്രീത് ബുംറ പതിനൊന്ന് ഓവര്‍ പന്തെറിഞ്ഞു. പക്ഷേ അശ്വിനാണ് അപകടകാരിയായി പന്തെറിയുന്നത്. ഇന്നത്തെ ഇന്ത്യന്‍ പ്രതീക്ഷയും ഈ തമിഴ്‌നാട്ടുകാരന്‍ തന്നെ. ഷമിയാവട്ടെ റിവേഴ്‌സ് സ്വിംഗിനെ പ്രയോജനപ്പെടുത്തുന്നു. രണ്ടാമതൊരു സ്പിന്നര്‍ ഇല്ലാതിരുന്നതാണ് ഇന്ത്യക്ക് ക്ഷീണമാവുന്നത്.
നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ മിന്നിയത് മുന്‍നിരക്കാരാണ്. പുജാര ഗംഭീരമായിരുന്നു. 204 പന്തില്‍ 71 റണ്‍സ്. രഹാനെയാവട്ടെ ഏഴ് ബൗണ്ടറികള്‍ വിതറിയ പോരാട്ടത്തില്‍ 147 പന്തിനെ നേരിട്ട് 70 റണ്‍സ് സ്വായത്തമാക്കി. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമായി 44 റണ്‍സ് നേടിയപ്പോള്‍ വിരാത് കോലിക്ക് ആദ്യ ഇന്നിംഗ്‌സിലെന്ന പോലെ രണ്ടാം ഇന്നിംഗ്‌സിലും വലിയ സ്‌ക്കോര്‍ സമ്പാദിക്കാനായില്ല. 34 റണ്‍സാണ് അദ്ദേഹം നേടിയത്. ടി-20 ശൈലിയില്‍ ബാറ്റ് വീശിയ റിഷാഭ് പന്ത് നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 16 പന്തില്‍ 28 റണ്‍സ് നേടി. വാലറ്റത്തില്‍ പക്ഷേ ആരും പിടിച്ചുനിന്നില്ല. ഇഷാന്തും ഷമിയും പൂജ്യരായി. ലിയോണാണ് ഓസീ ഇന്നിംഗ്‌സില്‍ മികവ് കാട്ടിയ ബൗളര്‍. 42 ഓവറില്‍ 122 റണ്‍സിന് ആറ് വിക്കറ്റാണ് അദ്ദേഹം നേടിയത്.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
film24 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india2 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
-
News3 days ago
വിദേശ വിദ്യാര്‍ത്ഥികളുടെ പദവി കൂട്ടത്തോടെ റദ്ദാക്കാനുള്ള ട്രംപിന്റെ പദ്ധതികള്‍ ഫെഡറല്‍ ജഡ്ജി തടഞ്ഞു