Connect with us

kerala

ഉളിക്കലിനെ ഭീതിയിലാക്കിയ കാട്ടാനയെ ഒടുവില്‍ രാത്രിയോടെ കാടുകയറ്റി;ദൗത്യം പൂര്‍ത്തിയാക്കിയത് രാത്രി 10 മണിയോടടുത്ത്

മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഉളിക്കലിനെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ കാടുകയറ്റി.

Published

on

കണ്ണൂര്‍: മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഉളിക്കലിനെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ കാടുകയറ്റി. ഒരു പകല്‍ മുഴുവന്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വനംവകുപ്പ് നേതൃത്വത്തില്‍ കാടിറങ്ങിവന്ന കൊമ്പനെ കാട്ടിലേക്ക് വിട്ടത്. മലയോര പട്ടണമായ ഉളിക്കലിനെ വിറപ്പിച്ച കാട്ടാനയെയാണ് രാത്രി പത്ത് മണിയോടുത്ത് കാട്ടിലേക്ക് തുരത്തി വിട്ടത്. ആദ്യം മുതല്‍ ദുഷ്ക്കരമായിരുന്ന ദൗത്യത്തിനൊടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമം വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

ഉളിക്കല്‍ ടൗണും കഴിഞ്ഞ് പത്ത് കി.മീറ്റര്‍ അകലെ മാട്ടറയും കാലാങ്കിയും പിന്നിട്ട് കര്‍ണാടക വനാതിര്‍ത്തിയിലേക്ക് ആനയെ നീക്കുന്നതില്‍ വനംവകുപ്പിന് ദൗത്യം വിജയം കണ്ടിരിക്കുകയാണ്. ഏറെനേരം വെെത്തൂര്‍ ഉള്‍പ്പെടെ ജനവാസ മേഖലയില്‍ നിലയുറപ്പിക്കുകയായിരുന്നു കാടിറങ്ങിയെത്തിയ ആന. ഒരു ഘട്ടത്തില്‍ കനത്ത മഴപോലും തടസമായെന്നിരിക്കെ ദുഷ്ക്കരമായ ദൗത്യത്തിനൊടുവിലാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. ആന ഉളിക്കലിലെത്തിയത് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ്. മലയോര ഹെെവെയ്ക്കും സമീപത്തെ ലത്തീന്‍ പള്ളിക്കുമിടയിലെ പറമ്പിലാണ് ആന നിലയുറപ്പിച്ചത്. കാട്ടാന ജനവാസ മേഖലയിലിറങ്ങിയതോടെ ആളപായം ഒഴിവാക്കാന്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുകയും ടൗണിലെ കടകള്‍ അടച്ചിടാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. ആളുകള്‍ ടൗണിലെത്തുന്നത് പൂര്‍ണമായും തടഞ്ഞുകൊണ്ടാണ് ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചത്.

ടൗണോട് ചേര്‍ന്ന സ്ഥലത്ത് നിന്ന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലെത്തിലെത്തിച്ച് അവിടെ നിന്ന് കാട്ടിലേക്ക് വിടാനുള്ള ശ്രമവും വനംവകുപ്പ് സ്വീകരിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയം കണ്ടില്ല. പടക്കത്തിന്റെ ശബ്ദവും ആളുകളുടെ ശബ്ദവും കേട്ടതോടെ ആന അവിടെ നിന്ന് വിരണ്ടോടുകയാണുണ്ടായത്. കാടിറങ്ങിയെത്തിയത് ഏതുവഴിയിലാണോ ഏതാണ്ട് അതിനോടനുബന്ധിച്ച വഴിയിലൂടെയൊണ് കാട്ടിലേക്ക് തിരികെപോയതെന്നാണ് വനംവകുപ്പ് വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരം. വെെകുന്നേരം പെയ്ത മഴ മാറിയതിന് പിന്നാലെയാണ് പടക്കംപൊട്ടിച്ച് ശബ്ദമുണ്ടാക്കി ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചത്. ഒടുവില്‍ അത് രാത്രി പത്ത് മണിയോടടുത്ത് വിജയത്തിലെത്തുകയായിരുന്നു. ആനയെ കണ്ട് ഓടിയ ആറ് പേര്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ലെന്നതാണ് ഏറെ ആശ്വാസകരമാകുന്നത്.

ആന കാടിറങ്ങിയതിനെ തുടര്‍ന്ന് ഉളിക്കലിലെ ഒമ്പത് മുതല്‍ 14 വരെ വാര്‍ഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിര്‍ത്തിവെക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു. ആദ്യമായാണ് ഈ മേഖലയില്‍ കാട്ടാനയെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സജീവ് ജോസഫ് എംഎല്‍എ, ഉളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ഷാജി, വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, മുസ്‌ലിംലീഗ് ഇരിക്കൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എന്‍.എ ഖാദര്‍ തുടങ്ങി ജനപ്രതിനിധികളും നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഈ മാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും

Published

on

സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റുള്ള മത്സ്യബന്ധനയാനങ്ങള്‍ക്കും ഈ മാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിഹിതത്തില്‍ നിന്നാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 5088 കിലോ ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകള്‍ വഴിയും ബാക്കിയുള്ള വിഹിതം ജൂണ്‍ മാസത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും നല്‍കും. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള എന്നീ കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിഹിതമാണ് ഈ മാസം ലഭിക്കുക.

വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. സംസ്ഥാനത്ത് മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. നിലവില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മാത്രമാണ് മണ്ണെണ്ണ നല്‍കുന്നത്.

Continue Reading

kerala

മാനന്തവാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം.

Published

on

വയനാട്: വയനാട് മാനന്തവാടിയില്‍ വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം. വാഴപ്ലാംകുടി അജിന്‍ (15), കളപ്പുരക്കല്‍ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് അപകടം.

കുളിക്കാന്‍ ഇറങ്ങിയ സമയത്ത് അബദ്ധത്തില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അപകടത്തില്‍ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി

ആറാം നിലയില്‍ മെഷീനുകള്‍ കണക്ട് ചെയ്യുമ്പോള്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുക ഉയര്‍ന്നുണ്ടായ അപകടത്തില്‍ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതിയ ബ്ലോക്കിലെ മൂന്നു നിലകളിലും രോഗികളെ പ്രവേശിപ്പിച്ചെന്നും അത് പാടില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. ആറാം നിലയില്‍ മെഷീനുകള്‍ കണക്ട് ചെയ്യുമ്പോള്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം മെഡിക്കല്‍ കോളജിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചെന്ന് എം.കെ രാഘവന്‍ എംപി അറിയിച്ചു. രണ്ടാമതും പുക ഉയര്‍ന്നത് ഗുരുതരവിഷയമാെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് പുക ഉയര്‍ന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണം. ഈ സമയത്ത് രോഗികള്‍ ആരുമില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വാദം തള്ളി രോഗികള്‍ രംഗത്തെത്തിയിരുന്നു.

Continue Reading

Trending