Connect with us

gulf

കുവൈത്തില്‍ എത്താന്‍ വിലക്ക് ഒരു തടസമല്ല; വേറെ വഴിയുണ്ട്

ഇന്ത്യയുള്‍പ്പെടെ 32 രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്കു നേരിട്ടുള്ള യാത്ര സംബന്ധിച്ച് ഇതുവരെ തീരുമാനം ആയില്ല

Published

on

കുവൈത്ത് സിറ്റി: ഇന്ത്യയുള്‍പ്പെടെ 32 രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്കു നേരിട്ടുള്ള യാത്ര സംബന്ധിച്ച് ഇതുവരെ തീരുമാനം ആയില്ല. അതേസമയം, ഇവിടങ്ങളില്‍ നിന്നു മറ്റൊരു രാജ്യത്തു 14 ദിവസം തങ്ങിയ ശേഷം കുവൈത്തില്‍ പ്രവേശിക്കാന്‍ സൗകര്യവുമുണ്ട്. മലയാളികള്‍ പലരും ദുബായ് വഴി കുവൈത്തില്‍ എത്തിത്തുടങ്ങിയെങ്കിലും ചിലര്‍ക്ക് ഇപ്പോഴും ഇതില്‍ അവ്യക്തത തുടരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട്ട് നിന്ന് ദുബായ് വഴി കുവൈത്തില്‍ എത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ അസീസ് തിക്കോടി പറയുന്നത് കേള്‍ക്കാം…

നാട്ടില്‍ നിന്ന് പുറപ്പെടും മുമ്പ് ദുബായിലേക്ക് സന്ദര്‍ശക വീസയെടുക്കണം. പാസ്‌പോര്‍ട്ടില്‍ 6 മാസത്തെ കാലാവധിയുണ്ടെങ്കിലേ വീസ ലഭിക്കുകയുള്ളൂ. കുവൈത്തിലെ ഇഖാമ സാധുതയുള്ളതാണെന്നും ഉറപ്പുവരുത്തണം. 2019 സെപ്റ്റംബര്‍ 1ന് ശേഷം കുവൈത്തില്‍ നിന്ന് നാ!ട്ടില്‍ എത്തിയവരായിരിക്കണം. അതിനു മുന്‍പ് വന്നവരാണെങ്കില്‍ കുവൈത്തില്‍ പ്രവേശനം ലഭിക്കില്ല. ദുബായ് സന്ദര്‍ശക വീസ ഏതെങ്കിലും ട്രാവല്‍ എജന്‍സി മുഖേന ലഭ്യമാകും. അതിന് ശേഷം ഐസിഎംആര്‍ അംഗീകാരമുള്ള കേന്ദ്രത്തില്‍നിന്ന് പിസിആര്‍ കോവിഡ് പരിശോധന നടത്തണം. കോവിഡ് മുക്തമെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം വിമാന ടിക്കറ്റെടുത്ത് 96 മണിക്കൂറിനകം ദുബായില്‍ എത്തണം.

ദുബായ് വിമാനത്താവളത്തില്‍ നടത്തുന്ന പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല. 14 ദിവസം ദുബായിലോ, ഷാര്‍ജയിലോ, അജ്മാനിലോ താമസിക്കാം. ഹോട്ടലില്‍ തന്നെ താമസിക്കണം എന്ന് നിര്‍ബന്ധമില്ല. അബുദാബിയിലേക്ക് പ്രവേശിക്കാന്‍ നിയന്ത്രണങ്ങളുണ്ട്. 15ാം ദിവസം ദുബായില്‍നിന്ന് പിസിആര്‍ പരിശോധന നടത്തണം. 12 മണിക്കൂറിനകം പരിശോധാനഫലം ലഭിക്കണം. തുടര്‍ന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റെടുക്കാം. അതിന് സിവില്‍ ഐഡി സാധുതയുള്ളതായിരിക്കണം.

നാട്ടിലായിരിക്കെ ഇഖാമ പുതുക്കിയവരാണെങ്കില്‍ കുവൈത്ത് മൊബൈല്‍ ഐഡി എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഇഖാമ വിവരം അതില്‍ കാണിച്ചിരിക്കണം. കുവൈത്തില്‍ എത്തുന്നതിന് മുന്‍പ് മൊബൈലില്‍ ഷ്‌ലോനക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയാല്‍ താമസസ്ഥലത്തെക്കുറിച്ച് വ്യക്തമായ വിവരം എഴുതിനല്‍കണം. ഈ വിവരങ്ങള്‍ കംപ്യൂട്ടറില്‍ റജിസ്റ്റര്‍ ചെയ്ത് ആപ്പുമായി ബന്ധിപ്പിക്കും. മൂന്നാമതൊരു രാജ്യത്ത് 14 ദിവസം തങ്ങിയെന്നതും തെളിയിക്കണം. തുടര്‍ന്ന് താമസസ്ഥലത്തേക്ക് പോകാം. താമസസ്ഥലം ഏതുമാകാം, ഹോട്ടല്‍ വേണമെന്നില്ല). താമസസ്ഥലത്ത് എത്തിയാല്‍ സെല്‍ഫി എടുത്ത് ആപ്പില്‍ അപ്‌ലോഡ് ചെയ്യണം. അതോടെ ആപ്പ് ആക്ടീവ് ആകും. താമസയിടത്ത് 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ദിവസവും രണ്ടോ മൂന്നോ തവണ നോട്ടിഫിക്കേഷന്‍ ലഭിക്കും. അപ്പോഴെല്ലാം സെല്‍ഫി എടുത്ത് അയച്ചുകൊടുക്കണം.

 

 

 

 

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

Trending