Connect with us

News

തീരുമാനം കടുപ്പിച്ച് യു.എസ്; മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തും

ഇറക്കുമതി തീരുവയില്‍ കടുത്ത നടപടിയാണ് ഡൊണള്‍ഡ് ട്രംപ് എടുത്തിരിക്കുന്നത്.

Published

on

മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് അമേരിക്ക. തീരുവ ഒഴിവാക്കണമെങ്കില്‍ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് രാജ്യങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അമേരിക്കയുടെ പുതിയ തീരുമാനത്തോട് പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്ന് മെക്‌സിക്കോ വ്യക്തമാക്കി. എന്നാല്‍, പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

ഇറക്കുമതി തീരുവയില്‍ കടുത്ത നടപടിയാണ് ഡൊണള്‍ഡ് ട്രംപ് എടുത്തിരിക്കുന്നത്. വീണ്ടും പ്രസിഡന്‍റായി സ്ഥാനമേറ്റതിനുശേഷം പല കാര്യങ്ങളിലും തീരുമാനം കടുപ്പിച്ചിരിക്കുകയാണ്. മെക്‌സിക്കോ, ചൈന തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% തീരുവയാണ് ഏര്‍പ്പെടുത്തിയത്. തീരുവ ഒഴിവാക്കണമെങ്കില്‍ മറ്റ് രാജ്യങ്ങളിലെ  കമ്പനികളോട് അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് പ്രസിഡന്‍റിന്‍റെ നിര്‍ദേശം.  കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ തീരുവ ചുമത്താനുള്ള  ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച ഒപ്പുവച്ചിരുന്നു. യുഎസിനെതിരെ ഈ രാജ്യങ്ങള്‍ തിരിച്ചടിച്ചാല്‍ തീരുവ വര്‍ധിപ്പിക്കാനുള്ള ചട്ടക്കൂടും ഉത്തരവില്‍ നല്‍കിയിട്ടുണ്ട്.

കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ചുങ്കം ഏര്‍പ്പെടുത്തിയാല്‍ അമേരിക്കന്‍ ഇറക്കുമതിക്ക് തീരുവ ചുമത്തുമെന്ന് കാനഡയും തിരിച്ച് സൂചന കൊടുത്തു. മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25% തീരുവയും ചൈന, കനേഡിയന്‍ എണ്ണ, പ്രകൃതിവാതകം, വൈദ്യുതി എന്നിവയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10% തീരുവയുമാണ് ട്രംപിന്‍റെ ഉത്തരവില്‍ നല്‍കിയിരിക്കുന്നത്.  കാനഡ, മെക്‌സിക്കോ, ചൈന എന്നിവ യുഎസിന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം കൂട്ടക്കൊല; അഫാനെ കാണണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഷെമി

അഫാന്‍ നടത്തിയ കൊലപാതകങ്ങളെ കുറിച്ച് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചിരുന്നു

Published

on

തിരുവനന്തപുരം കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനെ കാണണമെന്ന് ആവശ്യപ്പെട്ട് ചികിത്സയിലുള്ള മാതാവ് ഷെമി. കൊലപാതക ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റിയിരുന്നു. ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അഫാന്‍ നടത്തിയ കൊലപാതകങ്ങളെ കുറിച്ച് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചിരുന്നു.

ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരം കൂട്ടക്കൊല നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്ന് അഫാന്‍ കരുതിയിരുന്നു.

മാതാവിനെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാന്‍ നടത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് അഫാനെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

Continue Reading

kerala

ലഹരിക്കേസ്; കുംഭമേള സന്യാസിമാരുടെ കൈയിലുള്ള അത്രയും കഞ്ചാവൊന്നും അവന്റെ കൈയ്യിലില്ല ആര്‍.ജി വയനാടനെ പിന്തുണച്ച് സംവിധായകന്‍ രംഗത്ത്

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രോഹിത്തിന്റെ പ്രതികരണം

Published

on

ഹൈബ്രിഡ് കഞ്ചാവുമായി ഇടുക്കിയില്‍ നിന്ന് പിടിയിലായ മേക്കപ്പ്മാന്‍ ആര്‍.ജി വയനാടനെ പിന്തുണച്ച് സംവിധായകന്‍ രോഹിത് വി.എസ്. കഞ്ചാവ് വലിക്കുമെങ്കിലും താന്‍ കണ്ടതില്‍ ഏറ്റവും ശാന്തനായ വ്യക്തിയാണ് രഞ്ജിത്ത് എന്നാണ് രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുംഭമേളയിലെ സന്യാസിമാര്‍ കൊണ്ടുനടക്കുന്ന കഞ്ചാവിന്റെ അത്രയും എന്തായാലും രഞ്ജിത്തിന്റെ കയ്യില്‍ ഇല്ലായിരുന്നെന്നും രോഹിത് കുറിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രോഹിത്തിന്റെ പ്രതികരണം.

‘അതെ, അവന്‍ വലിക്കാറുണ്ട് പക്ഷെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമാധാനപ്രിയനായ ഒരാളാണ് അവന്‍. കുംഭമേള സന്യാസികളുടെ കയ്യിലുള്ള അത്ര കഞ്ചാവൊന്നും അവന്റെ കയ്യിലില്ല. ഒരു മയത്തിലൊക്കെ…’-രോഹിത് കുറിച്ചു.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, കള, ഇബ്ലിസ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വി.എസ്. വാഗമണ്ണിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് രഞ്ജിത് ഗോപിനാഥനെ എക്സൈസ് സംഘം പിടികൂടിയത്. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രഞ്ജിത്തിന്റെ എറണാകുളത്തെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും കണ്ടെടുത്തിട്ടുണ്ട്.

Continue Reading

india

തെലങ്കാനയിലെ ദുരഭിമാന കൊല; രണ്ടാം പ്രതിക്ക് വധശിക്ഷ, മറ്റ് പ്രതികൾക്ക് ജീവപര്യന്തം

2018ല്‍ പ്രണയ് എന്ന ദളിത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്‌

Published

on

തെലങ്കാനയിലെ ദളിത് യുവാവിന്റെ ദുരഭിമാന കൊലയില്‍ രണ്ടാം പ്രതിക്ക് വധശിക്ഷ. 2018ല്‍ പ്രണയ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാല്‍കൊണ്ട എസ്സി-എസ്ടി സെക്കന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ മറ്റ് ആറ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. കേസിലെ രണ്ടാം പ്രതി ബിഹാര്‍ സ്വദേശി സുഭാഷ് ശര്‍മയ്ക്കാണ് വധശിക്ഷ വിധിച്ചത്. ഇയാളാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ആസൂത്രകനും മുഖ്യപ്രതിയുമായ പ്രണയ്യുടെ പങ്കാളി അമൃതയുടെ പിതാവ് മാരുതി റാവു 2020 മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു.

2018 സെപ്റ്റംബര്‍ 14നാണ് പങ്കാളി അമൃത വര്‍ഷിണിയുടെ മുന്നില്‍ വെച്ച് പ്രണയ്കുമാറിനെ കൊലപ്പെടുത്തിയത്. അന്യജാതിയില്‍പ്പെട്ടൊരാളെ വിവാഹം ചെയ്തതില്‍ പ്രകോപിതരായി അമൃതയുടെ അച്ഛനും അമ്മാവനും പ്രണയ്കുമാറിനെ കൊല ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. രാജ്യമൊട്ടാകെ ചര്‍ച്ചയായ കേസില്‍ 2019ല്‍ എട്ട് പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ആറ് വര്‍ഷത്തിലധികമായി നടന്ന കോടതി വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറയുകയായിരുന്നു. പ്രതികള്‍ക്ക് അവരുടെ തെറ്റ് മനസിലാകട്ടെയെന്ന് കോടതി വിധിക്ക് ശേഷം പ്രണയ്യുടെ പിതാവ് പെരുമാള്‍ ബാലസ്വാമി പറഞ്ഞു. ഈ കൊലപാതകത്തിന് ശേഷവും നിരവധി ദുരഭിമാനക്കൊല നടന്നിട്ടുണ്ടെന്നും എല്ലാവര്‍ക്കും ഈ വിധിയൊരു പാഠമാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading

Trending