Connect with us

Culture

വൈദികരുടെ പീഡനം: പ്രതികള്‍ രാജ്യം വിടുമെന്ന് സൂചന; പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

Published

on

പത്തനംതിട്ട: കുമ്പസാരരഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കേസിലെ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പ്രതികള്‍ രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണിത്.

അതേസമയം കേസിലെ വൈദികരായ മറ്റ് രണ്ട് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കി. പ്രതികള്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനുമുന്‍പായി അറസ്റ്റ് ചെയ്യാനാണ് നീക്കം. അതിനിടെ പ്രതികള്‍ കൊല്ലത്തെ ബന്ധു വീടുകളില്‍ എത്തിയതായി പൊലീസിന് സൂചന ലഭിച്ചു. ഇതേതുടര്‍ന്ന് കൊല്ലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്തുവരികയാണ്. കേസില്‍ ഫാദര്‍ സോണിയെ കൂടാതെ ഫാ.ജെയ്‌സ് കെ. ജോര്‍ജിനെയാണ് ഇനി അറസ്റ്റു ചെയ്യാനുള്ളത്.

മൂന്നാം പ്രതി ഓര്‍ത്തഡോക്‌സ് സഭയിലെ തുമ്ബമണ്‍ ഭദ്രാസന വൈദികന്‍ കോഴഞ്ചേരി തെക്കേമല മണ്ണില്‍ വീട്ടില്‍ ഫാ. ജോണ്‍സണ്‍ മാത്യുവിനെ ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ക്രൈംബ്രാഞ്ച് സി.ഐ അലക്‌സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തിലുളള സംഘം വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെക്ഷന്‍ 506 പ്രകാരം ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.

തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ്.പി സാബു പി. ജോര്‍ജിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം നടന്ന ചോദ്യം ചെയ്യലില്‍ ഫാ. ജോണ്‍സണ്‍ കുറ്റം സമ്മതിച്ചു. ഇയാളെ പത്തനംതിട്ട ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് ഫാ. ജോണ്‍സണിനെ ഒഴിവാക്കിയിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് ഇയാള്‍ക്കെരിയുള്ള കുറ്റം.ഫാ. ജോണ്‍സണ്‍ മാത്യുവുമായി വാട്ട്‌സാപ്പ് ബന്ധം സ്ഥാപിക്കുകയും കാറില്‍ സഞ്ചരിക്കുബോള്‍ രഹസ്യഭാഗങ്ങളില്‍ പരസ്പരം സ്പര്‍ശിക്കുകയും ചെയ്തിരുന്നതായി യുവതി സത്യപ്രസ്താവനയില്‍ പറഞ്ഞിരുന്നു. യുവതിയുടെ സീനിയറായി കോളേജില്‍ പഠിച്ചയാളാണ് ഫാ.ജോണ്‍സണ്‍.

FOREIGN

കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ

മണ്ഡലം പ്രസിഡന്റ്‌ ഡോ. ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.

Published

on

കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ വിരുന്ന് സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഡോ. ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.

കുവൈത്ത് സിറ്റി മിർഗാബ് രാജ്ബാരി റെസ്റ്ററന്റിൽ നടന്ന പരിപാടിയിൽ റിയാസ് തോട്ടട ഖിറാഅത്ത് നടത്തി. ആബിദ് ഖാസിമി റമദാൻ സന്ദേശം നൽകി. സംസ്ഥാന നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, സലാം ചെട്ടിപ്പടി, ജില്ല നേതാക്കളായ നവാസ് കുന്നുംകൈ, സാബിത്ത് ചെമ്പിലോട്, കുഞ്ഞബ്ദുള്ള തയ്യിൽ, ഷമീദ് മമാക്കുന്ന്, സയ്യിദ് ഉവൈസ് തങ്ങൾ, സയ്യിദ് ഉമ്രാൻ നാസർ അൽ മഷ്ഹൂർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ എം.പി. നൂറുദ്ദീൻ, സിറാജുദ്ദീൻ അബ്ദുൽറഹ്‌മാൻ എന്നിവർക്ക് നാസർ അൽ മഷ് ഹൂർ തങ്ങൾ മെമന്റോ നൽകി ആദരിച്ചു.

സെക്രട്ടറി എം.കെ. റഈസ് ഏഴറ സ്വാഗതവും, ട്രഷറര്‍ നൗഷാദ് കക്കറയിൽ നന്ദിയും പറഞ്ഞു. സാഹിർ കിഴുന്ന, മുഹമ്മദലി മുണ്ടേരി, റിയാസ് കടലായി, നൗഫൽ കടാങ്കോട്,തൽഹത്ത് വാരം, മുസ്തഫ ടി.വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading

kerala

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവം: എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്, നടപടി തുടങ്ങി

ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

Published

on

എറണാകുളം എആർ ക്യാമ്പിൽ വെടിയുണ്ടകൾ ചട്ടിയിൽ ഇട്ട് ചൂടാക്കിയതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. വെടിയുണ്ട സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ ചെയ്ത് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഈ മാസം പത്തിന് എറണാകുളം എആർ ക്യാമ്പിന്‍റെ ടുക്കളയിലാണ് സംഭവം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്ന വേളയിൽ ആകാശത്തേക്ക് വെടിയുതിർക്കുന്ന ഉണ്ടകൾ (ബ്ലാങ്ക് അമ്യൂണിഷൻ) ചട്ടിയിലിട്ട് ചൂടാക്കിയതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ക്യാമ്പിനുള്ളിൽ നടന്ന സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടിരുന്നു.

ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍റെ സംസ്കാര ചടങ്ങുകൾക്കായി ഉണ്ടകൾ എടുത്തപ്പോഴായിരുന്നു സംഭവം. ആയുധപ്പുരയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വെയിലത്തുവെച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ ഗതിയിൽ ഇവ ഉപയോഗിക്കാറുള്ളത്. എന്നാൽ രാവിലെ ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ചൂടാക്കിയെടുക്കാൻ ചട്ടിയിലിടുകയായിരുന്നു എന്നാണ് വിവരം.

Continue Reading

kerala

പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി ഡോക്ടര്‍മാര്‍ കുറവ്; ആവശ്യം അറിയിച്ചിട്ടും തിരിഞ്ഞുനോക്കാതെ ആരോഗ്യവകുപ്പ്‌

ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെട്ടിട്ടും, നടപടി ഇല്ലാതെ അവഗണന തുടരുകയാണ്.

Published

on

പാലക്കാട് ജില്ലാ ആശുപത്രിയിലെ കാർഡിയോളജി ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിൽ ആരോഗ്യ വകുപ്പിന് കടുത്ത അനാസ്ഥ. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ജില്ലാ മെഡിക്കൽ ഓഫീസർ രണ്ടു തവണ റിപ്പോർട് നൽകിയിട്ടും പ്രശ്ന പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ ആരോഗ്യ വകുപ്പ് അവഗണന തുടരുകയാണ്. ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

കഴിഞ്ഞ ജനുവരി 28 ന്, പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും സ്ഥലം മാറി പോയ ചീഫ് കാർഡിയോളജിസ്റ്റിനെ, പാലക്കാട് തന്നെ നിലനിർത്താൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിന്റെ പകർപ്പാണിത്. കത്തിൽ ഒരു നടപടിയും ഉണ്ടായില്ല.. ഇതോടെ മാർച്ച് 12 ന് ഒരു കത്തുകൂടി അയച്ചു.

പുതിയ കത്തിൽ ചീഫ് കാർഡിയോളജിസ്റ്റിനെയും, ജോലി ക്രമീകരണത്തിന്റെ ഭാഗമായി എറണാകുളത്തേക്ക് പോയ കൺസൾട്ടന്റിനെയും തിരികെ വേണമെന്നും, ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന ഹൃദ്രോഗികൾ ബുദ്ധിമുട്ട് നേരിടുകയാണെന്നും വിശദീകരിച്ചു. രണ്ടു കത്തും ആരോഗ്യ വകുപ്പ് അവഗണിക്കുകയാണ്. രോഗികളുടെ ദുരിതം തുടരുന്നു.

ഇതിനിടയിൽ കാർഡിയോളജി ഡോക്ടറെ, ആശുപത്രി വികസന സമിതി മുഖാന്തിരം നിയമിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് DM0 ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. ആശുപത്രി വികസന സമിതിയ്ക്ക് ഒരാൾക്ക് കൊടുക്കാവുന്ന ശബള പരിധി 60,000 രൂപ ആണെന്നിരിക്കേ നിർദ്ദേശം അപ്രായോഗികമാണെന്ന് വ്യക്തം.

ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെട്ടിട്ടും, നടപടി ഇല്ലാതെ അവഗണന തുടരുകയാണ്.പ്രശ്ന പരിഹാരത്തിനായി എത്ര നാൾ കാത്തിരിക്കണം. ദുരിതം തുടരുകയാണ്.

Continue Reading

Trending