Connect with us

india

മുസ്‌ലിം വിദ്യാര്‍ഥിയെ അധ്യാപിക തല്ലിച്ച കേസില്‍ യോഗി സര്‍ക്കാറിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

യു.പി പൊലീസ് തല്‍സ്ഥിതി റിപ്പോര്‍ട്ടും യു.പി വിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലവും സമര്‍പ്പിക്കാന്‍ തയാറാകാത്തതില്‍ കോടതി നീരസം പ്രകടിപ്പിച്ചു.

Published

on

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക മുസ് ലിം വിദ്യാര്‍ഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അലംഭാവത്തെ സുപ്രീംകോടതി വീണ്ടും രൂക്ഷമായി വിമര്‍ശിച്ചു. യു.പി പൊലീസ് തല്‍സ്ഥിതി റിപ്പോര്‍ട്ടും യു.പി വിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലവും സമര്‍പ്പിക്കാന്‍ തയാറാകാത്തതില്‍ കോടതി നീരസം പ്രകടിപ്പിച്ചു.

കുട്ടി കൗണ്‍സലിങ് കേന്ദ്രത്തിലേക്ക് വന്നില്ലെന്ന ന്യായം പറഞ്ഞ് കൗണ്‍സലിങ് നല്‍കാത്തതും ജസ്റ്റിസ് അഭയ് എസ്, ഓക അധ്യക്ഷനായ ബെഞ്ചിനെ പ്രകോപിപ്പിച്ചു. തങ്ങള്‍ക്കു എതിരായത് എന്ന നിലയില്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ട കേസല്ല ഇതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. ആഘാതത്തിലായ ആ കുട്ടി കൗണ്‍സലിങ് കേന്ദ്രത്തിലേക്ക് വരുമെന്നാണോ നിങ്ങള്‍ കരുതുന്നതെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചു.

മൂന്ന് സര്‍ക്കാര്‍ സെക്രട്ടറിമാര്‍ അടങ്ങുന്ന സമിതിയെ കൗണ്‍സലിങ്ങിന് ഏല്പിച്ചുവെന്ന അഭിഭാഷകന്റെ മറുപടിയിലും കോടതി അമര്‍ഷം പ്രകടിപ്പിച്ചു. ശിശുക്ഷേമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിംഹാന്‍സ്, ടിസ് തുടങ്ങിയ ഏതെങ്കിലും സ്ഥാപനത്തെ കൗണ്‍സലിങ് ചുമതല ഏല്പിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കര്‍ണാടകയില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയ നിലയില്‍

കണ്ണൂര്‍ സ്വദേശി കൊയിലി പ്രദീപിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

Published

on

കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍ മലയാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി കൊയിലി പ്രദീപിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ കൊയിലി ആശുപത്രി സ്ഥാപകന്‍ ഭാസ്‌കരന്റെ മകനാണ് പ്രദീപ്. കൊയിലി ആശുപത്രിയുടെ നടത്തിപ്പ് ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ടായിരുന്നു.

സംഭവത്തില്‍ വിരാജ്‌പേട്ട പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ അപരിചിതരായ മൂന്ന് പേരെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം; രാജ്യത്ത് കനത്ത ജാഗ്രതാ; കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

സുരക്ഷാസമിതി യോഗത്തില്‍ സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും പാകിസ്താന്‍ പൗരന്മാരുടെ സാര്‍ക്ക് വിസ റദ്ദാക്കുകയും ചെയ്തു

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. അതേസമയം, പഹല്‍ഗാമില്‍ ഭീകര വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താന് നയതന്ത്ര തിരിച്ചടി നല്‍കി. .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തില്‍ സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും പാകിസ്താന്‍ പൗരന്മാരുടെ സാര്‍ക്ക് വിസ റദ്ദാക്കുകയും ചെയ്തു. സാര്‍ക്ക് വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ പോകണം.

പാക് ഹൈക്കമ്മീഷനില്‍ നിന്നുള്ള സൈനിക അറ്റാഷെമാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിടണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാകിസ്താനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55 നിന്ന് 30 ആയി കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചു.1960-ലെ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതാണ് ഏറ്റവും ശക്തമായ നടപടി.

ഇന്ത്യയുടെ തീരുമാനം പാകിസ്താന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളി വിടും.സാമ്പത്തിക വെല്ലുവിളികളില്‍ നട്ടം തിരിയുന്ന പാകിസ്താനെ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ പൂര്‍ണമായും തകര്‍ക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ നടപടിക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് വിളിച്ചു.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം

ഡല്‍ഹിയില്‍ എംഎസ്എഫ് പ്രതിഷേധം

Published

on

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് എം.എസ്.എഫ്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ എം.എസ്.എഫ് സംഘടിപ്പിച്ച ക്യാന്‍ഡ്ല്‍ ലൈറ്റ് വിജില്‍ അഡ്വ. ഹാരിസ് ബീരാന്‍ എം.പി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടു പോകാന്‍ നമ്മുടെ മഹത്തായ ഈ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന് കഴിയുമെന്ന് തീര്‍ച്ചയാണ്.

 

പക്ഷെ, കോടിക്കണക്കിന് മതനിരപേക്ഷ സമൂഹം താമസിക്കുന്ന ഇന്ത്യയെ കലുഷിതമാക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കമെന്നും ഭീകരതക്ക് മതമില്ലന്നും ഭീകരതയുടെ മതം ഭീകരത മാത്രമെന്നും ഭീകരാക്രമണത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട എല്ലാവരോടും ദുഃഖത്തില്‍ പങ്കുചേരുന്നു. ടൂറിസ്റ്റുകള്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയത് പ്രത്യേകം അന്വേഷിക്കപെടേണ്ടതുണ്ടെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. അഫ്‌സല്‍ യൂസുഫ്, അബ്ദുല്‍ ഹാദി, രാജിയ അഷ്റഫ്,സാഹില്‍, ഷാജഹാന്‍, റസിന്‍, നജ നഹ്‌മ എന്നിവര്‍ നേതൃത്വം നല്‍കി.

 

Continue Reading

Trending