Connect with us

More

ട്രംപിന്റെ രണ്ടാം വരവും ലോക സമാധാനവും

Published

on

ലോകം ഉറ്റുനോക്കിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ, സാമ്പത്തിക ശക്തിയായ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ അത് ലോകക്രമത്തില്‍ വരുത്താനിടയുള്ള മാറ്റങ്ങള്‍ നിരവധിയാണ്. ആഗോളാടിസ്ഥാനത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുന്ന അവസരത്തില്‍തന്നെയാണ് ട്രംപിന്റെ വിജയവുമെന്നത് ഗൗരവതരമാണ്. യുദ്ധങ്ങള്‍ അവസാനിപ്പിച്ച് അമേരിക്കയെ മഹത്തായ രാജ്യമാക്കുമെന്ന് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം നടത്തിയ പ്രസംഗത്തില്‍ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് എത്രത്തോളം ആത്മാര്‍ത്ഥമാണെന്ന് കണ്ടറിയണം.

ഡൊണാള്‍ഡ് ട്രംപ് വീണ്ടുമെത്തുമ്പോള്‍ ലോകത്ത് രണ്ട് സംഘര്‍ഷ മേഖലകളാണ് സമാധാനം കാത്തുകഴിയുന്നത്. അതിലൊന്ന് ഗസ്സയാണ്. ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് അയവുവരുത്താന്‍ ട്രംപ് ശ്രമിക്കുമെന്ന് ആരും കരുതുന്നില്ല. മാത്രമല്ല. ഇസ്രാഈലിന് ആയുധങ്ങളും ആള്‍ ബലവും നല്‍കുന്നതില്‍ എന്നും അമേരിക്ക മുന്‍പിലാണെങ്കിലും ട്രംപിന്റെ വരവോടെ പ്രയാസകരമായ കാലത്തിലേക്കായിരിക്കും പശ്ചിമേഷ്യ കടന്നുപോകുക. ഇതുവരെ അനുഭവിച്ചതിനേക്കാള്‍ മോശമായിരിക്കും ഇനി വരാന്‍ പോകുന്നത്. ആദ്യതവണ പ്രസിഡന്റ് പദവിയില്‍ ആയിരിക്കെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അടുത്ത ബന്ധം പുലര്‍ത്തിയ ട്രംപ് ഒരിക്കല്‍കൂടി വരുന്നതോടെ ഇസ്രാഈലിന്റെ ക്രൂരത കൂടുതല്‍ കടുക്കും. ലെബനാനിലേക്ക് പടര്‍ന്ന യുദ്ധം അവസാനിപ്പിക്കാന്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും സമ്മര്‍ദം നേരിടുന്ന നെതന്യാഹു ഇനി കൂടുതല്‍ ശക്തനാകും.

ട്രംപ് വിജയം അവകാശപ്പെട്ടതിനുശേഷം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ നെതന്യാഹു തിടുക്കംകൂട്ടിയതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ട്രംപിന്റെ തിരഞ്ഞെടുപ്പിനെ ‘ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ്’ എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ‘അമേരിക്കയുടെ ഒരു പുതിയ തുടക്കം’ എന്നും ‘ഇസ്രാഈലും അമേരിക്കയും തമ്മിലുള്ള മഹത്തായ സഖ്യത്തിനുള്ള ശക്തമായ പ്രതിബദ്ധത’ എന്നും വിശേഷിപ്പിച്ചു. 2016 മുതല്‍ 2020 വരെയുള്ള ട്രംപിന്റെ ആദ്യ നാല് വര്‍ഷത്തെ കാലളയവിലാണ് ഇസ്രാഈലിലെ യു.എസ് എംബസി ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റിയത്. ഇസ്രാഈലിനെ സംബന്ധിച്ച് ഇത് സുപ്രധാന നീക്കമായിരുന്നു. മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലിരുന്നപ്പോള്‍ ട്രംപ് എടുത്ത നിലപാടുകളെല്ലാം ഇസ്രാഈലിന് അനുകൂലമായിരുന്നു. ഫലസ്തീനികളുടെ കടുത്ത എതിര്‍പ്പിനിടയിലും തര്‍ക്ക നഗരമായ ജെറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടം തയാറായി. ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി സഹായ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ലു.എയുടേതടക്കം ഫലസ്തീനികള്‍ക്കുള്ള സഹായം വെട്ടിക്കുറച്ചു. അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടും വെസ്റ്റ്ബാങ്കില്‍ അനധിക്യത ഇസ്രാഈല്‍ സെറ്റില്‍മെന്റുകള്‍ നിര്‍മിക്കുന്നതിനുനേരെ ട്രംപ് ഭരണകൂടം അവഗണന പുലര്‍ത്തി. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ ഇസ്രാഈലിന്റെ വിജയം അത്യന്താപേക്ഷിതമാണെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.

സമാധാനം കാക്കുന്ന മറ്റൊരു മേഖല യുക്രെയ്നാണ്. യുക്രെയ്ന്‍ തലസ്ഥാനമായ കാവ് പിടിക്കാന്‍ റഷ്യന്‍ സൈന്യം ഇരച്ചെത്തിയപ്പോള്‍ വ്‌ലാഡിമര്‍ സെന്‍സ്‌കിയും യുക്രെയ്‌നും പിടിച്ചുനിന്നത് നാറ്റോ നല്‍കിയ സൈനിക പ്രതിരോധ സഹായം കൊണ്ട് മാത്രമായിരുന്നു. നാറ്റോ അംഗമല്ലാതിരുന്നിട്ട് കൂടി യുക്രെയ്‌നിന് നാറ്റോ പ്രതിരോധ സഹായം നല്‍കുന്നതിനോട് ശക്തമായ വിയോജിപ്പ് പ്രകടമാക്കിയ നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്നിന് നാറ്റോ സഹായം നല്‍കി സൈനികമായി പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുണ്ടാക്കിയതിനോട് ട്രംപിന് എതിര്‍പ്പാണ്. റഷ്യന്‍ പ്രസിഡന്റ്‌റുമായി അദ്ദേഹത്തിനുള്ള അടുത്ത സൗഹ്യദത്തിന്റെ കൂടി പശ്ചാത്തലത്തില്‍ അമേരിക്കയുടെ നിലപാട് ഊഹിക്കാവുന്നതാണ്.

ട്രംപിന്റെ വിജയം ഇന്ത്യയെ സംബന്ധിച്ചും ശുഭ സൂചനയല്ല. സംഘപരിവാരങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ തിരിച്ചുവരവ് നിര്‍ണായകമായ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ‘അമേരിക്ക ആദ്യം’ എന്നതാണ് ട്രംപിന്റെ നയം. ഇത് വിവര സാങ്കേതിക വിദ്യ, ഫാര്‍മ സ്യൂട്ടിക്കല്‍സ്, ടെക്സ്റ്റൈല്‍സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്ക് ഗുണകരമാകാനിടയില്ല. ട്രംപിന്റെ നയങ്ങള്‍ ഉയര്‍ന്ന താരിഫുകള്‍ക്കും വ്യാപാര സംഘര്‍ഷത്തിനും ഇടയാക്കുമെന്നും ആശങ്കയുണ്ട്. ഇന്ത്യക്ക് സാമ്പത്തിക ആഘാതം സ്യഷ്ടിച്ചേക്കാവുന്ന മേഖലകള്‍ ഏറെയുണ്ട്. അമേരിക്കയിലെ വര്‍ധിച്ച പലിശനിരക്ക് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കും. കുടിയേറ്റത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാട് ഇന്ത്യന്‍ തൊഴിലാളികളെ, പ്രത്യേകിച്ച് എച്ച്1 ബി വിസയിലുള്ളവരെ ബാധിക്കും. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ അമേരിക്കന്‍ പക്ഷത്തേക്ക് കൂടുതല്‍ അടുക്കുന്നതോടെ ചൈനയുമായുള്ള ബന്ധങ്ങള്‍ സംഘര്‍ഷ നിര്‍ഭരമാകാനുള്ള സാധ്യതയുമുണ്ട്. ട്രംപിന്റെ നയ തീരുമാനങ്ങള്‍ പ്രവചനാതീതമായതിനാല്‍ ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം; സമരം കടുപ്പിച്ച് ആശമാർ

Published

on

തിരുവനന്തപുരം:  മുഖം തിരിക്കുന്ന ഭരണകൂടത്തിന്റെ മുഖത്തേക്ക് ആശമാർ  മുടിമുറിച്ചെറിയുന്നു. വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സമരം കടുപ്പിച്ച് മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് കടക്കാൻ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങൾ. ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ. ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല.

അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാൾ തല മുണ്ഡനം ചെയ്തു. പലരും വിതുമ്പിക്കരയുകയായിരുന്നു.

ആശമാർ കേന്ദ്രസ്കീമിലെ ജീവനക്കാർ ആണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിരൽചൂണ്ടുമ്പോഴും സമരം ചെയ്തവരുടെ ആവശ്യം മാത്രം ആരും ഗൗനിച്ചില്ല. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകൾ ആശമാർ മാറ്റി മാറ്റി പരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചും പ്രതിഷേധിക്കാൻ ആശമാർ തീരുമാനിച്ചത്.

Continue Reading

india

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

Published

on

സ്ത്രീകളെ കന്യകാത്വപരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീകളെ സംശയത്തിന്റെ പേരില്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അനുവാദം നല്‍കാനാകില്ലെന്ന് ഛത്തീസ്ഗഢ് കോടതി പറഞ്ഞു. ഇത് വ്യക്തികളുടെ അന്തസിനെ മുറിപ്പെടുത്തുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 21 എന്നത് മൗലികാവകാശങ്ങളുടെ ഹൃദയമായി കണക്കാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ വിധി. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് കോടതി ചോദ്യം ചെയ്തത്.

ഭാര്യയെ ഇത്തരമൊരു പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് അവരുടെ അവകാശലംഘനമാണെന്നും ഭാര്യയുടടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ ഭര്‍ത്താവിന് സ്വയം പരിശോധനയ്ക്ക് വിധേയനായി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന മൗലികാവകാശം എന്തിന്റെ പേരിലായാലും വിട്ടുവീഴ്ച ചെയ്യാനാകുന്നതല്ല. ഒരു സ്ത്രീയുടേയും അന്തസ്സ് ഹനിക്കുന്ന വിധത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Continue Reading

kerala

വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു

ഞായറാഴ്ച രാത്രി 10 മണിക്ക് വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപമാണ് അപകടം നടന്നത്

Published

on

തിരുവനന്തപുരം വർക്കലയിൽ ക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങിവരുന്നവർക്കിടയിലേക്ക് അമിത വേഗതയിലെത്തിയ റിക്കവറി വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. വർക്കല പേരേറ്റിൽ സ്വദേശിനിയായ രോഹിണി(53), മകൾ അഖില(19) എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 5 പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രി 10 മണിക്ക് വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്.

അമിതവേഗതയിലെത്തിയ വാഹനം ഒരു സ്കൂട്ടറിലിടിച്ച ശേഷം റോഡിലൂടെ നടന്നു പോകുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആളുകളെ ഇടിച്ച ശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലും ശേഷം നിറുത്തിയിട്ടിരുന്ന കാറിലുമിടിച്ചാണ് നിന്നത്. വാഹനത്തിന്റെ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി അപകടശേഷം ഓടിരക്ഷപ്പെട്ടു.

Continue Reading

Trending