Connect with us

News

മെസിയും സഹകളിക്കാരും ഖത്തറില്‍ താമസിച്ച മുറി ഇനി മ്യൂസിയം

ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി ഔദ്യോഗികമായി അറിയിപ്പ് ഖത്തര്‍ സര്‍വകലാശാല പുറത്തുവിട്ടത്

Published

on

അശ്‌റഫ് തൂണേരി

ദോഹ: ഇരുപത്തിരണ്ടാമത് ഖത്തര്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വേളയില്‍ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലിയണല്‍ മെസിയും സംഘവും താമസിച്ചിരുന്ന മുറികള്‍ മ്യൂസിയമാക്കി പ്രഖ്യാപിച്ച് ഖത്തര്‍ സര്‍വ്വകലാശാല. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി ഔദ്യോഗികമായി അറിയിപ്പ് ഖത്തര്‍ സര്‍വകലാശാല പുറത്തുവിട്ടത്.

ടൂര്‍ണമെന്റ് വേളയില്‍ മെസിയും സഹകളിക്കാരും 29 ദിവസം താമസിച്ചിരുന്ന മുറിയാണ് മ്യൂസിയമാവുക. ഇതിനകം വിവിധ ചിത്രങ്ങളാലും ചാമ്പ്യന്മാരുടെ പോസ്റ്ററുകളാലും മുറികള്‍ അലങ്കരിച്ചിട്ടുണ്ട്. ഖത്തറിന്റേയും അര്‍ജന്‍ീനയുടേയും പതാകയുമുണ്ട്.

https://twitter.com/QatarUniversity/status/1607664308250628098

വിവിധ ജഴ്‌സികളും ഓട്ടോഗ്രാഫും സൂക്ഷിച്ചിട്ടുണ്ട്. ഒരു മുറിയില്‍ മെസ്സി മാത്രം ഭൂരിഭാഗം ദിവസവും കഴിഞ്ഞിരുന്നു. ഈ മുറി പ്രത്യേകമായി അലങ്കരിച്ചിട്ടുണ്ട്. പിന്നീട് ടീമിനൊപ്പം ചേര്‍ന്ന മുന്‍ താരം സെര്‍ജിയോ അഗ്യൂറോയും മെസിയോടൊപ്പം ഈ മുറിയില്‍ ഉണ്ടായിരുന്നു. സ്വന്തം നാട്ടിലെ അതേ അവസ്ഥയും സൗകര്യങ്ങളുമായിരുന്നു ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ മെസിക്കും സംഘത്തിനും ഒരുക്കിയിരുന്നത്. മുഴുവന്‍ മുറികളും അര്‍ജന്റീന പതാകയുടെ നിറത്തിലേക്ക് മാറ്റി. കളിക്കാരുടെ ജഴ്‌സികള്‍ കൊണ്ട് ചുവരുകളും അലങ്കരിച്ചിരുന്നു. സ്പാനിഷ് ഭാഷയില്‍ കളിക്കാര്‍ക്ക് സ്വാഗതമോതിയുള്ള ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇന്‍ഡോര്‍ ജിമ്മിന് പുറമെ ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് പരിശീലിക്കാന്‍ സൗകര്യമൊരുക്കുന്ന മൂന്ന് സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും ഖത്തര്‍ യൂണിവേഴ്‌സിറ്റി ടീമിനായി തയ്യാറാക്കിയിരുന്നു.

india

‘കുംഭമേളയില്‍ 60 പേരോളം മരിച്ചു, ഞാന്‍ വിമര്‍ശിച്ചില്ല, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല’; സിദ്ധരാമയ്യ

Published

on

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റു സ്ഥലങ്ങളിലെ സമാനമായ ദുരന്തത്തെ കാണിച്ച് ന്യായീകരിക്കാനോ രാഷ്ട്രീയം കളിക്കാനോ സർക്കാർ മുതിരില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

‘ഇത്തരം സംഭവങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവിടെയും ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇതിനെ ന്യായീകരിക്കാൻ പോകുന്നില്ല. കുംഭമേളയിൽ 50-60 പേർ മരിച്ചു, ഞാൻ അതിനെ വിമർശിച്ചില്ല. സർക്കാർ ഇതിൽ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നൽകി. ആളുകൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ പോലും തകർത്തു. തിക്കിലും തിരക്കിലും പെട്ടു.ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. 35,000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപാസിറ്റി. എന്നാൽ രണ്ടോ മൂന്നോ ലക്ഷംപേർ അവിടെയെത്തി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന ആളുകളേ എത്തൂ എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ” -മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ നടത്തുന്ന മെജസ്റ്റീരിയൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

Continue Reading

india

ട്രെയ്‌നില്‍ നിന്ന് ട്രാക്കിലെക്ക് ഇറങ്ങാന്‍ ശ്രമിക്കവേ കമ്പിയില്‍ തല കുരുങ്ങി; യുവാവിന് ദാരുണാന്ത്യം

യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപകടകരമായ വഴികള്‍ സ്വീകരിക്കരുത് എന്ന് അധികൃതര്‍ പറയുന്നു.

Published

on

മുംബൈ: ട്രെയ്‌നില്‍ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവേ ഇരുമ്പ് വേലിയുടെ കമ്പിയില്‍ തല കുരുങ്ങി യുവാവിന് ദാരുണാന്ത്യം. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെയായിരുന്നു അപകടം നടന്നത്.
മരണപ്പെട്ടയാളുടെ തിരിച്ചറിയല്‍ രേഖകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ധില രാജേഷ് ഹമിറ ഭായ് (27) ആണ് മരിച്ചത്.

ട്രെയിന്‍ സ്റ്റേഷനില്‍ വന്നു നിന്നപ്പോള്‍ യാത്രക്കാരനായ യുവാവ് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിന് പകരം എതിര്‍വശത്തുള്ള വാതിലൂടെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. നാലമത്തെ പ്ലാറ്റ്‌ഫോമില്‍ ലോക്കല്‍ ട്രെയിന്‍ വന്നു നിന്ന അതെ സമയത്തായിരുന്നു യുവാവ് ട്രാക്കിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍ യുവാവിന്റെ തല വേലിയിലെ ഇരുമ്പ് കമ്പിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ശരീരം കമ്പിയില്‍ കുരുങ്ങി കിടന്ന് ചോര വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അധികൃതരും മറ്റു യാത്രക്കാരും അറിയിച്ചത് അനുസരിച്ച് 108 ആംബുലന്‍സ് സ്ഥലത്തെത്തി. പക്ഷെ അപ്പോഴേക്കും അര മണിക്കൂര്‍ കഴിഞ്ഞിരുന്നു. പിന്നീട് ആംബുലന്‍സ് ജീവനക്കാര്‍ യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
എങ്ങനെയാണ് മരണം നടന്നത് എന്ന് റെയില്‍വേ അന്വേഷിക്കുന്നണ്ട്. യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപകടകരമായ വഴികള്‍ സ്വീകരിക്കരുത് എന്ന് അധികൃതര്‍ പറയുന്നു.

 

Continue Reading

kerala

നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹം: പിഎംഎ സലാം

Published

on

നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ജൂണ്‍ 6ന് (നാളെ) വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്.

വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂണ്‍ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിന്‍വലിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. – പി.എം.എ സലാം പറഞ്ഞു.

 

Continue Reading

Trending